ADVERTISEMENT

മക്ക ∙ റമസാനിൽ മക്ക ഹറമിൽ ജനറൽ പ്രസിഡൻസി അവതരിപ്പിച്ച മുടി മുറിക്കൽ സേവനം 1.5 ലക്ഷം ഉംറ തീർഥാടകർക്ക് പ്രയോജനം ചെയ്തു. പള്ളി അങ്കണത്തിൽ ഉംറ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇഹ്‌റാമിൽ നിന്ന് പുറത്തുകടക്കുന്ന ആചാരത്തിന്റെ ഭാഗമായുള്ള മൊബൈൽ മുടി മുറിക്കൽ സേവനം അതോറിറ്റി ആദ്യ ദിവസം മുതൽ ആരംഭിച്ചിരുന്നു.

മർവ പ്രദേശത്തിന് എതിർവശത്തുള്ള 12 സ്‌ഥലങ്ങളിൽ മുടി മുറിച്ച് ആചാരങ്ങൾ പൂർത്തിയാക്കിയ ശേഷം ഇഹ്‌റാമിൽ നിന്ന് പുറത്തുകടക്കാൻ ഈ സേവനം തീർഥാടകരെ സഹായിച്ചു. 

റമസാനിന്റെ അവസാന നാളുകളിൽ അതോറിറ്റി ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് ഒട്ടറെ തീർഥാടകർക്ക് കർമങ്ങൾ എളുപ്പത്തിലും നിർവഹിക്കുന്നതിന് നൂതന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി.

English Summary:

Grand Mosque authority introduces Hair Cutting Service for Umrah pilgrims

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com