ADVERTISEMENT

അൻവർ റഷീദ് ചിത്രം ട്രാൻസിലും സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’യിലും വില്ലനാകാൻ അവസരം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ. ട്രാൻസിൽ ഗൗതം മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. പറവയിൽ സൗബിൻ ചെയ്ത വില്ലൻവേഷത്തിനായാണ് പരിഗണിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ രണ്ട് വേഷങ്ങളും വേണ്ടന്നു വയ്ക്കുകയായിരുന്നുവെന്ന് അൽഫോൻസ് വ്യക്തമാക്കി.

‘‘സൗബിൻ സാഹിർ സിനിമ പറവയിലും,  അൻവർ റഷീദ് സിനിമ ട്രാൻസിലും അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു. അന്ന് ആരോഗ്യം അനുവദിച്ചില്ല. അതുകൊണ്ട് പോകാനായില്ല. ട്രാൻസിൽ ഗൗതം വാസുദേവ മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. പറവയിൽ സൗബിൻ ചെയ്ത വില്ലൻവേഷത്തിനായാണ് സിനിമയുടെ അണിയറപ്രവർത്തകർ ക്ഷണിച്ചത്. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു. നല്ല വേഷങ്ങൾക്ക് ക്ഷണം കിട്ടിയാൽ, ഉറപ്പായും ചെയ്യും’’.– അൽഫോൺസ് പുത്രന്റെ വാക്കുകൾ.

‘പ്രേമം’ സിനിമയിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട അൽഫോൻസ് പുത്രന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ‘ഗോൾഡ്’ എന്ന സിനിമ ഒരുക്കിയെങ്കിലും അഭിനയത്തിൽ മാത്രം അദ്ദേഹം കൈവച്ചില്ല.

English Summary:

The Untold Story: Alphonse Putran on Losing Iconic Villain Roles in 'Trance' and 'Parava

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com