ADVERTISEMENT

നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളോടു പ്രതികരിച്ച് നടന്‍ സാബുമോന്‍. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്ന് അടക്കമുള്ള നടിയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ്, അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി.

ഇതിനിടെയാണ് പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നത് സാബുമോന്‍ ആണെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചത്. തുടർന്ന് നടനെതിരെ വിമർശനസ്വരങ്ങളുയർന്നു. സമൂഹമാധ്യമങ്ങളിലൂെടയടക്കമുള്ള ആക്ഷേപങ്ങൾ ശക്തമായതോടെ സാബുമോൻ പ്രതികരണവുമായി എത്തുകയായിരുന്നു. 

‘തെറ്റ് ചെയ്യാത്തിടത്തോളം കാലം മുഖം മറച്ച് ഓടി രക്ഷപ്പെടരുത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രയാഗയോട് ഞാനാണ് പറഞ്ഞത്. പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന് ചിലര്‍ ഓര്‍മിപ്പിച്ചു. സൗഹൃദങ്ങള്‍ക്ക് ഞാൻ വലിയ വില കല്‍പ്പിക്കുന്നുണ്ട്. പ്രയാഗ കുടുംബസുഹൃത്താണ്. ഫോണ്‍ വിളിച്ചാല്‍ പലരും എടുക്കാതെയായെന്ന് പ്രയാഗ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല’, സാബുമോന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

English Summary:

Sabumon reacts to Prayaga Martin issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com