ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിൽ വിമതനീക്കത്തിനു കോൺഗ്രസ് തടയിട്ടു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഹൈദരാബാദിലെത്തി നേരിട്ടു ചർച്ച നടത്തിയതോടെ 15 സീറ്റുകളിൽ വിമതർ പിൻവാങ്ങി. തെലങ്കാനയിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതോടെയാണ് സീറ്റുമോഹികളുടെ എണ്ണം കൂടിയത്.

സീറ്റ് ലഭിക്കാതായതോടെ 15 ഇടത്ത് മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിമതരായി മത്സരിക്കാനൊരുങ്ങി. ടിപിസിസി വർക്കിങ് പ്രസിഡന്റ് ടി.ജഗ്ഗ റെഡ്ഡി, മുൻ കേന്ദ്രമന്ത്രി ബൽറാം നായിക്, എൻഎസ്‌യു സംസ്ഥാന പ്രസിഡന്റ് വെങ്കിട് ബാൽമുർ, ഒബിസി വിഭാഗം സംസ്ഥാന പ്രസിഡന്റ് എൻ.പ്രീതം ഉൾപ്പെടെയുള്ളവർ വിമതരായി രംഗത്തുവന്നതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടത്. 

വ്യാഴാഴ്ച രാത്രി ഡൽഹിയിൽ നിന്നു ഹൈദരാബാദിലെത്തിയ കെ.സി.വേണുഗോപാൽ 15 നേതാക്കളുമായും ചർച്ച നടത്തി. പാർട്ടി അച്ചടക്കം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനൊപ്പം കോൺഗ്രസ് അധികാരത്തിലെത്തിയാൽ മികച്ച പരിഗണന ലഭിക്കുമെന്നും ഉറപ്പും ലഭിച്ചതോടെയാണു വിമതർ പിൻവാങ്ങിയത്. തെലങ്കാനയിൽ ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. 

English Summary:

15 Congress rebels withdraws from contesting in Telangana Assembly Election 2023

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com