ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള വിവാദ ഇടപാടുകളിൽ കെഎസ്ഐഡിസി നേരിട്ടു കക്ഷിയെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിഎംആർഎലിൽ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്ഐഡിസിക്ക് തീർച്ചയായും സിഎംആർഎലിന്റെ ഇടപാടുകളെ നിയന്ത്രിക്കാൻ കഴിയുമെന്നു റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ വ്യവസായ നയം നടപ്പാക്കുന്ന ഏജൻസി കൂടിയാണ് കെഎസ്ഐഡിസി എന്നതും ആർഒസി ഓർമിപ്പിക്കുന്നു.

സിഎംആർഎലിൽ കെഎസ്ഐഡിസിക്കു പ്രത്യേക താൽപര്യമില്ലെന്നു സ്ഥാപിക്കുന്നതിന്, സിഎംആർഎൽ ഉൾപ്പെടെ 40 കമ്പനികളിൽ കെഎസ്ഐഡിസി നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആർഒസി മുൻപാകെ വീണ വാദിച്ചത്. എന്നാൽ, മറ്റു കമ്പനികളെക്കുറിച്ച് വീണയുടെ മറുപടിയിൽ പരാമർശിച്ചിട്ടില്ല. കെഎസ്ഐഡിസി വഴിയും ഈ വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. 

English Summary:

Exalogic: Registrar of Companies report says that KSIDC is a direct party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com