ADVERTISEMENT

തൊടുപുഴ∙ ഇന്നലെ അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലെത്തിക്കും . അതിനു ശേഷമാണ് തിരുവനന്തപുരം നെടുമങ്ങട് തോട്ടുമുക്കിലുള്ള വീട്ടിലെത്തിക്കുക.

ഷൂട്ടിങ്ങിനായി തൊടുപുഴയിലുണ്ടായിരുന്ന അനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ

മുങ്ങി മരിച്ചത്. അനിൽ കയത്തിൽ മുങ്ങിത്താണപ്പോൾ, ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോജു ജോർജ് നായകനായ സിനിമ ‘പീസി’ന്‍റെ  ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ.സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു.

അനിലിന്റെ വിയോഗത്തിൽ മലയാള സിനിമാലോകമാകെ ഞെട്ടലിലാണ്. കരിയറിലെ മികച്ച ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അനിലിന്റെ അപ്രതീക്ഷിത മരണം.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com