ADVERTISEMENT

ന്യൂഡൽഹി∙ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാർക്കും മാർഗനിർദേശം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരിചയപ്പെടുത്തുമ്പോൾ ജനം തെറ്റദ്ധരിപ്പിക്കപ്പെടാതിരിക്കാനാണു നടപടി. പരസ്യങ്ങൾ, സ്പോൺസേർഡ് പരിപാടികൾ, പെയ്ഡ് പ്രമോഷൻസ് തുടങ്ങിയവയെല്ലാം ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്പോൺസേർഡ‍് പരിപാടിയാണോ പാർട്നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം.

പരസ്യദാതാവിന്റെ നിലവാരത്തെക്കുറിച്ചും പരസ്യങ്ങളിൽ പറയുന്ന അവകാശവാദങ്ങളെക്കുറിച്ചും പരസ്യം അവതരിപ്പിക്കുന്ന ആൾ അവബോധം നേടിയിരിക്കണം. ഉൽപന്നം സ്വയം ഉപയോഗിച്ചു നിലവാരം വിലയിരുത്താനും നിർദേശമുണ്ട്. പ്രേക്ഷകർക്കു സുതാര്യത ഉറപ്പു വരുത്തുന്നതിന് ഇത്തരം കാര്യങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.   

English Summary: Guidelines for celebrities, influencers, and virtual influencers on social media platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com