ADVERTISEMENT

സ്റ്റോക്കോം (സ്വീഡൻ) ∙ ഖുർആൻ കത്തിച്ചുവെന്ന കേസിൽ സ്വീഡിഷ് കോടതി വിധി പറയുന്നതിനു മണിക്കൂറുകൾക്കു മുൻപ് പ്രതിയായ ഇറാഖ് പൗരൻ സൽവാൻ മോമിക (38) വീടിനുള്ളിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി. കൃത്യത്തിനു പിന്നിൽ വിദേശശക്തിയുടെ കയ്യുണ്ടെന്നു സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ ആരോപിച്ചു.

ഇറാഖ് അഭയാർഥിയായ സൽവാനെ സ്റ്റോക്കോമിലെ സോഡർടലിയ പട്ടണത്തിലെ വീട്ടിലാണു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2023 ൽ പലവട്ടം പരസ്യമായി ഖുർആൻ കത്തിച്ചാണു സൽവാൻ കുപ്രസിദ്ധി നേടിയത്. 2023 ൽ സൽവാനെ നാടുകടത്താൻ സ്വീഡൻ തീരുമാനിച്ചെങ്കിലും ഇറാഖിൽ ക്രൂര പീഡനങ്ങൾ നേരിടുമെന്ന സാധ്യത പരിഗണിച്ച് അഭയാർഥിയായി തുടരാൻ അനുവദിക്കുകയായിരുന്നു.

English Summary:

Salwan Momika: Iraqi Quran burner murdered in Sweden

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com