1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com