15,000 പേർ മാത്രം ജനസംഖ്യയുള്ള ഒരിടത്തേക്ക് 34 ലക്ഷം പേർ വിനോദസഞ്ചാരത്തിനായി തള്ളിക്കയറി വന്നാൽ എങ്ങനുണ്ടാകും? ഒടുവിൽ സഹികെട്ട് ആ നാട്ടുകാർ പറഞ്ഞു– ‘നിങ്ങൾക്കിത് ഒഴിവുകാലമായിരിക്കാം, പക്ഷേ ഞങ്ങൾക്കിത് സ്വന്തം നാടാണ്’. എന്തുകൊണ്ടാണ് ലോകവ്യാപകമായി പലയിടത്തും ടൂറിസ്റ്റുകൾക്കെതിരെ പൊതുജനവികാരം ശക്തമാകുന്നത്?
പല രാജ്യങ്ങളും ടൂറിസ്റ്റുകളെ നിയന്ത്രിക്കുമ്പോൾ, കൃത്യമായ ശ്രമങ്ങൾ നടത്തി വിനോദസഞ്ചാരികളെ സംസ്ഥാനത്ത് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ? അതോ, വൈകാതെ കേരളവും ടൂറിസ്റ്റുകളോട് ‘നോ’ പറയേണ്ടി വരുമോ?
ഓവർ ടൂറിസവും ആന്റി ടൂറിസവും ടൂറിസം ഫോബിയയും ‘ദൈവത്തിന്റെ സ്വന്തം നാടി’നും തിരിച്ചടിയാകുമോ? വായിക്കാം ലേഖനത്തിന്റെ രണ്ടാം ഭാഗം.
വർക്കല ബീച്ചിലെത്തിയ വിനോദ സഞ്ചാരികൾ. (Photo by DOMINIQUE FAGET / AFP)
Mail This Article
×
ലോകം നിശ്ചലമായ കോവിഡ് മഹാമാരിക്കാലത്തിനു ശേഷം ടൂറിസം വീണ്ടും കുതിച്ചുകയറുകയാണ്. ലോകത്താകമാനം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് 2024ൽ കണക്കാക്കുന്നത്. സ്പെയിനിൽ മാത്രം പ്രതീക്ഷിക്കുന്നത് 4.1 കോടി ടൂറിസ്റ്റുകളെ. ടൂറിസം മേഖലയുടെ വളർച്ച രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കെതിരെ പ്രക്ഷോഭങ്ങളും ശക്തമാണ്. ടൂറിസ്റ്റുകൾ തങ്ങളുടെ നഗരങ്ങളെയും സ്വസ്ഥമായ ജീവിതത്തെയും നശിപ്പിക്കുന്നുവെന്നും അവരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ജനം തെരുവിലിറങ്ങി.
രാജ്യാന്തര തലത്തിൽ തന്നെ ഈ ‘ടൂറിസം ഫോബിയ’ കത്തിപ്പടരുകയാണ്. വെനീസ് പോലെയുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കർശനമായ പ്രവേശന ഫീസ് ഉൾപ്പെടെ പല നടപടികളും ഇതിനിടെ നിലവിൽ വന്നു. കേരളത്തിലും ടൂറിസ്റ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്താണ് യഥാർഥത്തിൽ ഈ ‘ടൂറിസം ഫോബിയ?’ ഓവർ ടൂറിസം എങ്ങനെയൊക്കെയാണ് അപകടകരമാവുന്നത്? കേരളത്തിന് ഇതിൽ നിന്ന് പഠിക്കാനുള്ളതെന്താണ്?
English Summary:
From Venice to Kerala: Why Tourists Aren't Welcome Everywhere Anymore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.