സ്ത്രീകൾക്ക് ക്രൂരമര്‍ദനം; മരിച്ചവരെ വഴിയിലിട്ടു, ഷോക്കടിപ്പിച്ചു; കഴിക്കാൻ ‘പ്ലാസ്റ്റിക് അരി’; ‘ഡോങ്കി റൂട്ടിൽ’ നഷ്ടം 65 ലക്ഷം; കുടിയേറ്റത്തിന്റെ ക്രൂരതകൾ
2024 ജൂലൈയിൽ തുടങ്ങിയ കുടിയേറ്റ യാത്ര, യുഎസ് അതിർത്തിയിൽ എത്തിയത് 2025 ജനുവരി 22ന്. ആറു മാസത്തോളം നീണ്ട ആ യാത്രയ്ക്കിടെ ഇന്ത്യയിൽനിന്നു പോയവർക്കു നേരിടേണ്ടി വന്നത് കൊടുംക്രൂരതകളായിരുന്നു. പലരും കാട്ടിൽ മരിച്ചു വീണു. ചിലരെ യാത്രയിൽനിന്നൊഴിവാക്കാന് മനുഷ്യക്കടത്തു സംഘം പ്രയോഗിച്ചത് ക്രൂരതന്ത്രങ്ങൾ. ഒടുവിൽ...?
യുഎസിൽനിന്നു നാടുകടത്തപ്പെട്ട ഇന്ത്യൻ സംഘത്തിലെ ഹരിയാന സ്വദേശികളെ നേരിട്ടു കണ്ട് മനോരമ പ്രതിനിധി തയാറാക്കിയ റിപ്പോർട്ട്. ആരൊക്കെ മരിച്ചു വീണാലും എന്തൊക്കെ നേരിടേണ്ടി വന്നാലും ഇനിയും ഇന്ത്യയിൽനിന്ന് കുടിയേറ്റം ശക്തമാകുമെന്ന് ഇവർ പറയുന്നത് എന്തുകൊണ്ടാവും?
അനധികൃതമായി കുടിയേറ്റം നടത്തിയതിന് യുഎസിൽ നിന്നു നാടുകടത്തപ്പെട്ട് തിരികെ എത്തിയ റോബൻ ഹോൻഡ മാതാവിനൊപ്പം (ചിത്രങ്ങൾ: രാഹുല്‍ ആർ. പട്ടം / മനോരമ)
Mail This Article
×
ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്.
യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ
English Summary:
The Donkey Route: Exposing the Dangers of Illegal US Immigration - Ground Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.