യുഎസിന്റെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായിരുന്നു വില്യം മക്കിന്‍ലി. മഹാന്മാരായി സ്മരിക്കപ്പെടുന്ന യുഎസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇദ്ദേഹം സ്ഥാനം പിടിച്ചേക്കില്ല. അടുത്ത കാലം വരെ ഇദ്ദേഹത്തെ ഓര്‍ക്കുവാനുള്ള മുഖ്യ കാരണം കെന്നഡിയെയും ലിങ്കനെയും പോലെ മക്കിന്‍ലിയും ഒരു ഘാതകന്റെ വെടിയേറ്റ്‌ മരിച്ചു എന്നതായിരുന്നു. എന്നാല്‍ 2025 ജനുവരി 20നു പ്രസിഡന്റായി‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞുള്ള പ്രസംഗത്തില്‍ ഡോണൾഡ് ട്രംപ് പറഞ്ഞത് ‘മക്കിന്‍ലി രാജ്യത്തെ സമ്പന്നമാക്കിയ മഹാനായ പ്രസിഡന്റ് ആയിരുന്നു’ എന്നാണ്. അതിനുശേഷം ഇദ്ദേഹത്തെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ പൊടുന്നനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരഞ്ഞെടുപ്പ്‌ ജയിച്ചതിനു ശേഷവും, മക്കിന്‍ലി കാഴ്ചവച്ച ഭരണമികവിനെ ട്രംപ്‌ പുകഴ്ത്തിയിരുന്നു. പ്രസിഡന്റായി അധികാരമേറ്റെടുത്തു കഴിഞ്ഞ് ട്രംപ്‌ ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്ന്‌ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയെ ‘മൗണ്ട്‌ മക്കിന്‍ലി’ എന്ന്‌ പുനര്‍നാമകരണം ചെയ്യുന്നതായിരുന്നു. സ്പെയിനിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്‌ ശേഷം ഗുവാം, ഫിലിപ്പീന്‍സ്‌, ഹവായ്‌ എന്നീ പ്രദേശങ്ങള്‍ അമേരിക്കയുടെ അധീനതയിൽ കൊണ്ടുവന്നത്‌ മക്കിന്‍ലി പ്രസിഡ‌ന്റായിരുന്നപ്പോഴാണ്. ഇതിനുപുറമേ അധികച്ചുങ്കം ചുമത്തി ഖജനാവിലേക്ക്‌ കൂടുതല്‍ പണം സ്വരൂപിക്കുന്നതിനും യുഎസിലെ വ്യവസായങ്ങള്‍ക്ക്‌ സുരക്ഷാ കവചം സമ്പാദിക്കുന്നതിനും മക്കിന്‍ലിയുടെ നയങ്ങള്‍ സഹായിച്ചു. മക്കിന്‍ലി കൊല്ലപ്പെട്ടതിന്‌ 124 വര്‍ഷത്തിനുശേഷം ഇതേ

loading
English Summary:

Ishiba Shigeru's Strategic Gambit: How Ishiba Shigeru-Donald Trump Meeting was a big win for both Japan and US.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com