നാലഞ്ചുവർഷംകൊണ്ട് രാസലഹരിയുടെ രാജ്യാന്തര മാഫിയ കേരളത്തിൽ ആഴത്തിൽ വേരൂന്നി. മലയാളിയിൽ അക്രമവാസന പെരുകി. ഡിജെ പാർട്ടികളിലും മറ്റും മാത്രം കണ്ടിരുന്ന ലഹരി വീടുകളിലേക്കും സ്കൂൾ മുറ്റത്തേക്കും എത്തിയിരിക്കുന്നു. ലഹരിക്കും പെരുകുന്ന വയലൻസിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടിക്കുള്ള സമയം അതിക്രമിച്ചെന്നു പറയുകയാണ് മുൻ ഡിജിപിമാരെ പങ്കെടുപ്പിച്ച് മലയാള മനോരമ നടത്തിയ ‘വീണ്ടെടുക്കാം നല്ല കേരളം’ ആശയക്കൂട്ടായ്മ. ചർച്ചയിലെ നിർദേശങ്ങളിൽ പലതും നാം കണ്ണുതുറന്നുതന്നെ കാണേണ്ടതാണ്, പലതും അപ്രിയസത്യങ്ങളാണെങ്കിൽപ്പോലും...
(Representative image by South_agency / istock
Mail This Article
×
എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ്’ മുതൽ സഹപാഠിയെ മർദിച്ചു കൊല്ലുന്ന ശാരീരിക അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതുമുതൽ വേട്ടക്കാർക്കു വീരപരിവേഷം കൽപിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടുവരുന്ന രാസലഹരി വരെ...നമ്മുടെ നല്ല കേരളത്തിന് എന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്? കേരളത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാവലയം തകർന്നതെങ്ങനെ? നല്ല കേരളത്തെ വീണ്ടെടുക്കാനുള്ള അവസാന മാർഗമെന്ത്? സംസ്ഥാന പൊലീസിലെ മുൻ ഡിജിപിമാർ മനോരമയ്ക്കുവേണ്ടി ഒത്തുചേർന്ന ‘വീണ്ടെടുക്കാം നല്ലകേരളം’ ആശയക്കൂട്ടായ്മ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടുകയായിരുന്നു. ലഹരിവ്യാപനത്തെ നിയന്ത്രിക്കുക എന്നതല്ല, ഉന്മൂലനം ചെയ്യുക എന്നതാവണം ലക്ഷ്യം. ഭരണകൂടങ്ങളെക്കാളും ശക്തമാണ് മാഫിയയെന്ന ഗൗരവത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അവർ നിർദേശിച്ചു.
English Summary:
The Fight Against the Drug Mafia: A Multi-pronged Strategy for Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.