ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനായി സ്വന്തം വിജയത്തിനൊപ്പം മറ്റ് ടീമുകളുടെ ജയ–പരാജയങ്ങൾ തങ്ങൾക്ക് അനുകൂലമാകണമെന്ന പ്രാർഥനയിലാണ് ഇന്ത്യയും ഓസീസും ഉൾപ്പെടെയുള്ള മിക്ക ടെസ്റ്റ് ടീമുകളും.
ഈ യാത്രയിലെ മുന്നോട്ടു പോക്കിന് ഇന്ത്യയ്ക്കും ഓസീസിനും ഒരുപോലെ നിർണായകമായ ബോർഡർ – ഗാവസ്കർ ട്രോഫി ആവേശം വിതറി മുന്നേറുമ്പോൾ, ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തിലെ അനശ്വര നിമിഷങ്ങളിലൂടെ ഒരു യാത്ര... വായിക്കാം ഒന്നാം ഭാഗം
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ആരാധകർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സൂചിപ്പിക്കുന്ന ബംഗാൾ കടുവയുടെയും ഓസീസ് ടീമിനെ സൂചിപ്പിക്കുന്ന കങ്കാരുവിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ബാനറുമായി. (Photo by THAKUR / SPORTASIA / AFP)
Mail This Article
×
ആഷസ് കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരങ്ങളാണ്. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഏഴര പതിറ്റാണ്ടുകളിലേറെ ചരിത്രമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പര 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെ പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ – ഗാവസ്കർ ട്രോഫി. പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റുകൾ കായിക ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.........
English Summary:
Before the WTC Final: Relive The Untold Story of India-Australia Cricket Battles – Part One
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.