ബോർഡർ – ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് സ്വന്തമാക്കിയ കരുത്തിലാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിന് അഡ്ലയ്ഡിൽ കളത്തിലിറങ്ങിയിരിക്കുന്നത്. ഡേ – നൈറ്റ് പിങ്ക് ടെസ്റ്റിന്റെ സമ്മര്ദം ഇരു ടീമുകൾക്കുമുണ്ടെങ്കിൽ ഇന്ത്യതന്നെ വിജയിച്ചു കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനം എന്ന ലക്ഷ്യം മാത്രം മുന്നിൽ നിർത്തി മുന്നേറുന്ന ടീം ഇന്ത്യയ്ക്കായി നായകൻ രോഹിത് ശർമ സ്വന്തം തീരുമാനപ്രകാരം കെ.എൽ. രാഹുലിനായി ഓപ്പണിങ് സ്ഥാനം വിട്ടുനൽകുന്ന കാഴ്ചയ്ക്കും അഡ്ലയ്ഡ് വേദിയൊരുക്കി.
ബോർഡർ – ഗാവസ്കർ ട്രോഫി ആവേശം വിതറി മുന്നേറുമ്പോൾ, ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തിലെ അനശ്വര നിമിഷങ്ങളിലൂടെ ഒരു യാത്ര... വായിക്കാം രണ്ടാം ഭാഗം
രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും. (Photo by MANAN VATSYAYANA / AFP)
Mail This Article
×
2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി.വി.എസ് ലക്ഷ്മൺ – രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. മൂന്നു ടെസ്റ്റുകളടങ്ങിയ 2000–01 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിൽ 10 വിക്കറ്റ് ജയത്തോടെ ഓസീസ് നേടി. രണ്ടാം ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ ഈഡനിൽ. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ലോക റെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മത്സരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000 – 2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ വി.വി.എസ്. ലക്ഷ്മണിനോടും രാഹുൽ ദ്രാവിഡിനോടും.
ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ കളി കാണാൻ ഒഴുകിയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചറിയുടെ കരുത്തിൽ (110 റൺസ്) കുറിച്ചത് 445 റൺസ്. 97 റൺസ് നേടിയ മാത്യു ഹെയ്ഡനും മികച്ച സംഭാവന നൽകി. ഏഴു വിക്കറ്റ് പിഴുത ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായതു മാത്രം ആതിഥേയർക്ക്
English Summary:
Before the WTC Final: Relive The Untold Story of India-Australia Cricket Battles – Part Two
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.