Activate your premium subscription today
Sunday, Apr 20, 2025
എമ്പുരാൻ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം.
ചെന്നൈ ∙ കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നതു കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്നും പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നും തമിഴ്നാടിന്റെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും രേഖയിലുണ്ട്.
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു, ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ തേക്കടിയിലെ ടൂറിസത്തിനും കുമളി മേഖലയിലെ ശുദ്ധജല വിതരണത്തിനും തിരിച്ചടിയാകും. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 117 അടിയാണ്. ശക്തമായ വേനൽ മൂലം അനുദിനം ഇത് താഴുകയാണ്. അതിനൊപ്പം തമിഴ്നാട് സെക്കൻഡിൽ 400 ഘനയടി വെള്ളം
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് എന്തു ചെയ്താലും അതു കേരളത്തെ തകർക്കുന്നതാകുമെന്ന അമിതപ്രചാരണം ചിലർ സൃഷ്ടിച്ചിട്ടുണ്ടെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഡാം പരിസരത്തെ മരം മുറിക്കാനും റോഡ് നന്നാക്കാനുമുള്ള അനുമതി ഉൾപ്പെടെ തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യങ്ങളിലെ തീരുമാനം കൈക്കൊള്ളാൻ സുപ്രീം കോടതി പുതിയ മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തി. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ തീരുമാനമാണ് മേൽനോട്ട സമിതി കൈക്കൊള്ളേണ്ടതെന്നും ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്താനുള്ള അധികാരം തമിഴ്നാടിനാണെന്നും ഇക്കാര്യത്തിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി.
തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലസേചന വകുപ്പിന്റെ പുതിയ ബോട്ട് ഉദ്ഘാടനത്തിന് സജ്ജം. അണക്കെട്ടിൽ പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് ജലവിഭവ വകുപ്പ് ബോട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകിയിരുന്നു. ഈ വാഗ്ദാനമാണ് പാലിക്കുന്നത്. ബോട്ടിന്റെ ഫ്ളാഗ് ഓഫും
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി സംസ്ഥാന ജലസേചന വകുപ്പിന്റെ പുതിയ ബോട്ട്. ബോട്ടിന്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 12.40 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് വാങ്ങിയത്. ബോട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയിരുന്നു. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണു തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ 15 വർഷം മുൻപു തകരാറിലായ ബോട്ടിനു പകരമാണ് പുതിയ ബോട്ട് . 10 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ ഉദ്യോഗസ്ഥർക്ക് 30 മിനിറ്റിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിങ്ങിൽ നിന്നു മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തിച്ചേരാൻ കഴിയും.
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതി ഇക്കാര്യം വാക്കാൽ പരാമർശിച്ചത്. 135 വർഷത്തെ കാലവർഷം (മൺസൂൺ) അണക്കെട്ട് മറികടന്നതാണെന്നും സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടുകയും ചെയ്തു. അണക്കെട്ടിന്റെ
ന്യൂഡൽഹി ∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നോട്ടിസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചത്.
Results 1-10 of 500
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.