Activate your premium subscription today
Friday, Apr 18, 2025
കോട്ടയം ∙ ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം.
മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽകാലികമായി വിച്ഛേദിക്കുന്നതായി പി.വി.അൻവർ എംഎൽഎ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂെടയാണ് അൻവറിന്റെ പ്രഖ്യാപനം.
ചോദ്യപ്പേപ്പർ ഇ–മെയിൽ അയയ്ക്കുന്ന രീതി ചോദ്യപ്പേപ്പേർ ചോരുന്നതിന് വഴിയൊരുക്കുമെന്നും ഇത് പിൻവലിക്കണമെന്നും നേരത്തെ സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും പുച്ഛിച്ച് തള്ളുകയാണുണ്ടായതെന്നും കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് പറഞ്ഞു. ചോദ്യപ്പേപ്പർ ഇ–മെയിലായി അയയ്ക്കുന്നത് പിൻവലിക്കണമെന്ന് 2023ൽ നടന്ന കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചിരുന്നതായി ഷിനോ പി.ജോസ് പറഞ്ഞു.
കോഴിക്കോട് ∙ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ് പട്രോളിങ് ടീമിനൊപ്പം സംസ്ഥാനപാതയിലെ ഫറോക്ക് പുതിയ പാലത്തിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോൾ പാലത്തിൽ ഘടിപ്പിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ പിടിച്ചു പുഴയിലേക്ക് ചാടാൻ നിൽക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടത്. ആക്രോശങ്ങളല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ പൊലീസ് സ്നേഹവാക്കുകൾ പറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രണ്ടര മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ തൂങ്ങി നിന്ന യുവാവിനെ കൈപിടിച്ച് പതുക്കെ റോഡിലേക്ക് ഇറക്കി.
ഒറ്റപ്പാലം∙ അമ്പലപ്പാറയിൽ ഗൃഹനാഥനെ വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
കൊച്ചി ∙ അടുത്തിടെ തരക്കേടില്ലാതെ വിജയം കണ്ട സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ. പിറ്റേന്ന് ഷൂട്ടിങ് ആരംഭിക്കുകയാണ്. ഉൾപ്രദേശത്താണു ഷൂട്ടിങ് എന്നതിനാൽ തലേന്നുതന്നെ നടീനടന്മാരൊക്കെ എത്തി. പിറ്റേന്ന് ഷൂട്ടിങ് ആരംഭിക്കാൻ പ്രൊഡക്ഷനിലുള്ളവർ നടനെ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കുന്നില്ല. പേരുദോഷമൊന്നും കേൾപ്പിക്കാത്ത ആളായതിനാൽ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന് പേടിച്ച് ബലം പ്രയോഗിച്ച് മുറി തുറന്നപ്പോൾ ആൾ അനങ്ങുന്നില്ല. ‘പാസ്ഔട്ട്’ ആയതാണ്. പതിവില്ലാതെ ‘ലഹരി’ ഒന്നു പരീക്ഷിച്ചതിന്റെ ഫലം. എന്താണെങ്കിലും ആളെ സിനിമയിൽ നിന്നേ ഒഴിവാക്കി. അത്യാവശ്യം നല്ലൊരു റോൾ ആയിരുന്നു.
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ യൂത്ത് കോൺഗ്രസ് പരാതി, ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു, കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നു, ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലും ഇന്നത്തെ പ്രധാന വാർത്തയാണ്. അറിയാം ഇന്നത്തെ പ്രധാനവാർത്തകള്.
തിരുവനന്തപുരം ∙ കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിരിക്കുന്നത്.
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടിസ്. ഷൈന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടിസ് കൈമാറിയത്. നാളെ രാവിലെ പത്തിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിർദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക. അതേസമയം, ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമോയെന്നതിൽ വ്യക്തതയില്ല
അരുവിത്തുറ ∙ ഈശോയുടെ പീഡാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 7ന് അരുവിത്തുറ പള്ളിയിൽ നടന്ന പീഡാനുഭവ ശുശ്രൂഷകൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.