Activate your premium subscription today
Friday, Apr 18, 2025
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്
‘പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു! കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു’ ഉദ്ദേശം 2600 വർഷം മുൻപ് രാജവംശത്തിൽ പിറന്ന സിദ്ധാർത്ഥൻ മനുഷ്യരുടെ രോഗവും ദുഃഖവും ക്ലേശവും കണ്ടു മനമുരുകി, സർവാധികാരങ്ങളും ത്യജിച്ച്, മാനവസേവ ലക്ഷ്യമാക്കി ബുദ്ധനായ മാറിയ ഹൃദയഹാരിയായ കഥ, അനുഗൃഹീത കവി ചങ്ങമ്പുഴ അദ്ദേഹത്തിനു മാത്രം വഴങ്ങുന്ന അനന്യശൈലിയിൽ ആവിഷ്കരിച്ചതാണ് ഈ വരികൾ (സങ്കല്പകാന്തിയെന്ന സമാഹാരത്തിലെ വൃന്ദാവനം എന്ന കവിത). പരദുഃഖം സ്വദുഃഖമായിക്കരുതി, മാടപ്രാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കാൻ തയാറായ ശിബിചക്രവർത്തിയുടെ തുല്യതയില്ലാത്ത ദാനശീലത്തെ സൂചിപ്പിക്കുന്ന വരികളും ഈ കവിതയിലുണ്ട്: ‘കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും ജീവനെദ്ദാനം ചെയ്വാൻ ഭാരതം കാട്ടിത്തന്നു’ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും ചേതോഹരമായ എത്രയോ സംഭവകഥകളുണ്ട്! എനിക്കുള്ളതിന്റെ പങ്ക് അർഹിക്കുന്നവർക്കു നൽകാമെന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പിനു ബലം പകരും. സേവനത്തിന്റെ പല മഹനീയമാതൃകകളും നമുക്കു ചുറ്റുംതന്നെ കാണും. ലോകംമുഴുവനും തിന്മ മാത്രമെന്നു പരാതിപ്പെടുന്നതു സാധാരണമാണ്. പക്ഷേ അകക്കണ്ണുകൂടിയുണ്ടെങ്കിൽ നന്മയുടെ രൂപങ്ങളും കാണാൻ കഴിയും. പ്രതിഫലേച്ഛയില്ലാതെ ജീവിതം സേവനത്തിനു സമർപ്പിച്ചവർ ചുരുക്കമായെങ്കിലുമുണ്ട്. അനാഥരുടെയും മറ്റും സ്ഥാപനങ്ങൾക്കു വലിയ സംഭാവനകൾ പല ഫൗണ്ടേഷനുകളും നൽകുന്നു. സ്വജീവൻ പണയപ്പെടുത്തി വലിയ അപകടങ്ങളിൽപ്പെടുന്നവരെ സാഹസികമായി രക്ഷിക്കുന്നവരുടെ എത്രയോ സംഭവകഥകൾ കൂടെക്കൂടെ നാം കേൾക്കുന്നു! 1890ൽ മാതാപിതാക്കളോടൊപ്പം തമിഴ്നാട്ടിൽ താമസിച്ചിരുന്ന ഐഡ സ്കഡർ എന്ന ഇരുപതുകാരി അമേരിക്കൻ പെൺകുട്ടി
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
കേന്ദ്രസർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയായ ഏകീകൃത പെൻഷൻ സ്കീം (UPS) 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിലായിരിക്കുന്നു. അതോടെ ഏതു തള്ളണം ഏതു കൊള്ളണം എന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാർ. നിലവിലെ നാഷനൽ െപൻഷൻ സിസ്റ്റം (NPS) പരിഷ്കരിച്ചു നടപ്പാക്കുന്ന യുപിഎസിൽ മാസം നിശ്ചിത തുക െപൻഷൻ ഉറപ്പാക്കാൻ അവസരമുണ്ട്. 2004 ജനുവരി ഒന്നു മുതൽ കേന്ദ്ര സർവീസിൽ പ്രവേശിച്ചവർക്ക് യുപിഎസിൽ ചേരുകയോ എൻപിഎസിൽ തുടരുകയോ ചെയ്യാം. പക്ഷേ ഒരുതവണ യുപിഎസിലേക്കു മാറിയാൽ തിരിച്ചുപോകാനാവില്ല. ജീവനക്കാരുടെ പങ്കാളിത്തമില്ലാത്ത പഴയ പെൻഷൻ രീതി(ഒപിഎസ്) ഇനി പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പിച്ചു പറയുന്നു. അതേ സമയം നിശ്ചിത െപൻഷൻ ഉൾപ്പെടെ അതിലെ നല്ല വശങ്ങൾ യുപിഎസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ജീവനക്കാരുടെ വിഹിതംപോലെ എൻപിഎസിലെ ചില വ്യവസ്ഥകൾ ഇതിലുണ്ട്. ജീവനക്കാരുടെ വിഹിതം
എഐ റോക്കറ്റ് സാങ്കേതികവിദ്യയല്ല, അതൊരു പ്രത്യേക മേഖലയിൽ ഒതുങ്ങി നിൽക്കുന്നതുമല്ല. ആളുകളിലേക്കും വീടുകളിലേക്കും തെരുവുകളിലേക്കുമൊക്കെ ഇറങ്ങിച്ചെല്ലാൻ ശേഷിയുള്ളതാണ്, അങ്ങനെ സംഭവിക്കുന്നുമുണ്ട്. എഐ കിടമത്സരത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങൾ പരിഗണനാർഥമാകുന്നത് ഇതിനാലാണ്. ഏറ്റവും മികച്ച എഐ സംവിധാനം ഉണ്ടാക്കുന്നത് ആരാണെന്നുള്ളതല്ല, മറിച്ച് ആർക്കാണ് മനുഷ്യജീവിതത്തെ പോസിറ്റീവായ രീതിയിൽ സ്വാധീനിക്കാവുന്ന എഐ മോഡൽ ഉണ്ടാക്കാവുന്നത് എന്ന ചോദ്യമാണു പ്രസക്തമാകുന്നത്. മനുഷ്യവംശം അനേകായിരം വർഷങ്ങളിൽ നേടിയെടുത്ത മൂല്യങ്ങൾ നഷ്ടപ്പെടുത്താതെയാകണം എഐ മത്സരമെന്നു ചില വിദഗ്ധർ പറയുന്നു. മനുഷ്യർ പരാജയപ്പെടരുത്. എഐ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുകയറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നാം ഏതു പോസ്റ്റ് കാണണം, ആരെയൊക്കെ ഫോളോ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതു മുതൽ സ്വകാര്യമേഖലയിലെ തൊഴിൽ നിയമനങ്ങളിൽ പോലും എഐ സംവിധാനങ്ങൾ സ്വാധീനം ചെലുത്തുന്നു (റെസ്യൂമെകൾ എഐ സഹായത്തോടെ പരിശോധിക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്). ഓൺലൈൻ വിപണിയിൽ നമുക്കായി ഉൽപന്നങ്ങൾ സജസ്റ്റ് ചെയ്യാനും എഐ മുൻപന്തിയിലുണ്ട്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കുന്നതിനാൽ എഐയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ മൊത്തം മനുഷ്യരാശിയെയും ബാധിക്കുന്നതാണ്.
മരണക്കെണിയായിരുന്ന മുതലപ്പൊഴിയുടെ മേല്‍ മല പോലെ മണ്ണു മൂടുക കൂടി ചെയ്തതോടെ മണ്‍സൂണ്‍ പ്രതീക്ഷകള്‍ തകരുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. നൂറുകണക്കിനു ബോട്ടുകളും വള്ളങ്ങളുമാണ് കടലില്‍ പോകാന്‍ കഴിയാതെ പൊഴിയുടെ മറുഭാഗത്തു കുടുങ്ങിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കടബാധ്യതകള്‍ മുഴുവന്‍ തീര്‍ക്കാന്‍ സീസണ് കാത്തിരിക്കുന്ന തീരത്ത് കടുത്ത നിരാശയാണ് നിഴലിക്കുന്നത്. നൂറുകണക്കിനാളുകള്‍ അണിനിരന്ന വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തുമ്പോള്‍ കാണുന്നത് തോട് വൃത്തിയാക്കാന്‍ പോലും ശേഷിയില്ലാത്ത ഡ്രജറും മലപോലെ കൂടിക്കിടക്കുന്ന മണ്ണ് നീക്കാന്‍ ഒരു എസ്കവേറ്ററും മാത്രം. ഏതു വിധേനയും പൊഴി മുറിച്ച് തടിതപ്പാനുള്ള നീക്കങ്ങളാണ് സ്ഥലത്തുണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും അവരുടെ വാക്കുകളില്‍നിന്നു വ്യക്തം. മുതലപ്പൊഴി പാലത്തിനു മുകളില്‍നിന്നു നോക്കുമ്പോള്‍ ഒരുഭാഗത്തു വലിയ മണല്‍ഭിത്തിയും മറുഭാഗത്തു കെട്ടിയിട്ടിരിക്കുന്ന നൂറുകണക്കിനു ബോട്ടുകളും. രണ്ടിനുമിടയില്‍ പട്ടിണിയില്‍ വലഞ്ഞ് ദുരിതത്തിന്റെ തീരാക്കഥകള്‍ പങ്കുവച്ച് തീരവാസികള്‍. ‘പൊരിവെയിലില്‍ കുട്ടികള്‍ ഓടിക്കളിക്കുന്ന വിശാലമായ ആ മണല്‍ത്തിട്ട കണ്ടോ. അതുവഴിയാണ് വലിയ ബോട്ടുകളിലും വള്ളങ്ങളിലും അന്നത്തെ അന്നത്തിനു വഴിതേടി ഞങ്ങള്‍ കടലില്‍ പോയിരുന്നത്. ടണ്‍ കണക്കിനു മണല്‍ കയറി പൊഴിമുഖം അടഞ്ഞിട്ട് ദിവസങ്ങളായി. ഏതാണ്ട് ഇരുന്നൂറോളം ബോട്ടുകളും വള്ളങ്ങളും ഇപ്പുറത്തു കുടുങ്ങിയതോടെ തീരമേഖലയാകെ വറുതിയിലേക്കു പോകുകയാണ്. അപ്പോഴാണ് ലോങ് ബൂം എസ്കവേറ്റര്‍ എത്തിച്ച്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓരോ ദിവസവും എന്തെല്ലാം പ്രഖ്യാപനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹത്തിനു തന്നെ മനസ്സിലാകാത്ത അവസ്ഥയാണെന്നു തോന്നിപ്പോകും. ഇന്നൊരു തീരുമാനമെടുക്കും, നാളെ തിരുത്തും. ചിലപ്പോൾ രാവിലെ എടുക്കുന്ന തീരുമാനം ഉച്ചയാകുമ്പോഴേക്കും ഭേദഗതികളോടെ അവതരിപ്പിക്കും. ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞാവും തീരുമാനം തിരുത്തുക! സമീപകാലത്ത് അത്തരമൊരു തീരുമാനമെടുക്കലും തിരുത്തലും സംഭവിച്ചത് വിവിധ രാജ്യങ്ങളിന്മേലുള്ള പകരച്ചുങ്കം ഏർപ്പെടുത്തുന്നതിലാണ്, അതിൽത്തന്നെ തിരുത്തലുകളിലേറെയും ചൈനയുമായി ബന്ധപ്പെട്ടതായിരുന്നു. ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം എവിടേക്കാണ് പോകുന്നതെന്നോ, എന്താണ് സംഭവിക്കാനിരിക്കുന്നതെന്നോ സാമ്പത്തിക നിരീക്ഷകര്‍ക്കു പോലും കൃത്യമായി പ്രവചിക്കാനാകാത്ത അവസ്ഥ. പകരത്തിനു പകരം തീരുവകൾ ഉയർത്തി ഇരുരാജ്യങ്ങളും വാണിജ്യയുദ്ധം തുടരുന്നതിനിടെ ചില അപ്രതീക്ഷിത തീരുമാനങ്ങളും ലോകം കണ്ടു. അതിലൊന്നായിരുന്നു ചൈന ഉൾപ്പെടെയുളള രാജ്യങ്ങളിൽനിന്നുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് യുഎസ് പ്രഖ്യാപിച്ച ഇളവ്. ചൈനയ്ക്കു മുന്നിൽ യുഎസ് കീഴടങ്ങിയെന്നു വരെ അതിനു വ്യാഖ്യാനങ്ങളുണ്ടായി. യഥാർഥത്തിൽ അതൊരു കീഴടങ്ങലായിരുന്നോ? സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻ ഡ്രൈവുകൾ, മറ്റ് ഒട്ടേറെ ടെക് ഉൽപന്നങ്ങൾ എന്നിവയ്ക്കുള്ള ഇറക്കുമതി ചുങ്കങ്ങളിലാണ് യുഎസ് ഇളവുകൾ പ്രഖ്യാപിച്ചത്. പിന്നാലെ മൂന്നു ദിവസത്തിനു ശേഷം, ചൈനീസ് ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അടുത്തടുത്ത ദിവസങ്ങളിലെ ട്രംപിന്റെ പ്രഖ്യാപനങ്ങൾ വിപണിയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഓഹരി വിപണികളിൽ പോലും ഇതിന്റെ തിരിച്ചടി പ്രകടമായിരുന്നു. എന്നാൽ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രമായ ചൈനയ്ക്ക് ട്രംപ് ഇത്തരമൊരു ഇളവ് നൽകിയത് എന്തിനാകും?
ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ 100 വയസ്സു പിന്നിട്ട അപ്പൂപ്പൻമാരും അമ്മൂമ്മമാരും ചെറുപ്പക്കാരെപ്പോലെ ‘യോ യോ’ വൈബിൽ ജീവിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടില്ലേ? എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം? പ്രായം 30 കഴിയുമ്പോഴേക്കും തല നരച്ചും, 40 കഴിയുമ്പോഴേക്കും നടുവും കൈകാൽമുട്ടുകളും വേദനിച്ചുഴിഞ്ഞും, 50 കഴിയുമ്പോഴേക്കും ജീവിതശൈലീ രോഗങ്ങൾക്കു മരുന്നു കഴിച്ചും, 60 കഴിയുമ്പോഴേക്കും ആശുപത്രിവാസം പതിവാക്കിയും ജീവിക്കുന്നവരാണു ഭൂരിപക്ഷം മലയാളികളും. നമുക്കുൾപ്പെടെ ആർക്കും പിടികിട്ടാത്തതാണ് ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ആയുർദൈർഘ്യത്തിന്റെ രഹസ്യം. ലോകം മുഴുവനുമുള്ള ആരോഗ്യ ഗവേഷകർ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടു കുറച്ചധികമായി. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് സജീവ ചർച്ചയാകുന്നത്. കീറ്റോ ഡയറ്റ്, വീഗൻ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഡയറ്റുകൾ പലതും മാറിമാറി പയറ്റിയിട്ടും ഫലം കിട്ടാത്തവർക്കു പ്ലാനറ്ററി ഡയറ്റ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 14 വർഷം തുടർച്ചയായി 11,000ത്തിൽ അധികം മുതിർന്ന പൗരന്മാരെ നിരീക്ഷിച്ചും പഠിച്ചുമാണു ഗവേഷകർ ഈ ഡയറ്റ് വികസിപ്പിച്ചെടുത്തത്. പിഎച്ച്ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം
സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കടുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു
ഡിസിസി പ്രസിഡന്റുമാർക്കു കൂടുതൽ അധികാരവും പ്രവർത്തനസ്വാതന്ത്ര്യവും കൊടുക്കാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസിലടക്കം സമ്മിശ്രചർച്ചയ്ക്കാണ് കാരണമാകുന്നത്. പാർട്ടിയിൽ എല്ലാം ഇതുവരെ തീരുമാനിച്ചിരുന്ന ഹൈക്കമാൻഡിന് പഴയ ‘കമാൻഡ്’ ഇല്ലെന്ന തിരിച്ചറിവും അധികാരം താഴേക്കു കൈമാറാനുള്ള ഈ തീരുമാനത്തിനു പിന്നിലുണ്ട്. മറിച്ചൊരു ചർച്ചയ്ക്കും ഇതു കാരണമായിട്ടുണ്ട്. അധികാരമെല്ലാം ഡിസിസികൾ കവർന്നാൽ പിസിസികളുടെ വിലയെന്താകും? പ്രഖ്യാപനം അഹമ്മദാബാദിലായിരുന്നെങ്കിലും ഡിസംബറിൽ ബെളഗാവിയിൽ ചേർന്ന വിശാല പ്രവർത്തകസമിതി യോഗത്തിലാണ് ആശയം രൂപപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അതു മുൻനിർത്തി റിപ്പോർട്ട് തയാറാക്കി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചേർന്ന് ഈ തീരുമാനത്തിലേക്കു പാർട്ടിയെ നയിച്ചു. ബെളഗാവിക്കും അഹമ്മദാബാദിനും ഇടയിൽ മാർച്ച് 27, ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി രാജ്യത്തെ മുഴുവൻ
Results 1-10 of 9150
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.