Activate your premium subscription today
Wednesday, Mar 26, 2025
റിയാദ് ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന്റെയും റഷ്യയുടെയും പ്രതിനിധികൾ സൗദി അറേബ്യയിലെ റിയാദിൽ ചർച്ച നടത്തി. യുക്രെയ്നുമായി ഞായറാഴ്ച യുഎസ് നടത്തിയ ചർച്ചയുടെ തുടർച്ചയായാണിത്. കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചതിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ. ചർച്ചയുടെ പുരോഗതിയിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. കൂടുതൽ സംഘർഷങ്ങളുണ്ടാകാനുള്ള അന്തരീക്ഷം ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
ജറുസലം ∙ ഇസ്രയേൽ ഗാസയിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ ടെൽ അൽ സുൽത്താൻ മേഖല ഇസ്രയേൽ സൈന്യം വളഞ്ഞതോടെ ഭക്ഷണവും വെള്ളവുമില്ലാതെ അരലക്ഷത്തോളം പലസ്തീൻകാർ കുടുങ്ങി. അതേസമയം, കഴിഞ്ഞയാഴ്ച ഈജിപ്ത് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാറിനോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസ് അനുകൂലമാണെന്നാണു റിപ്പോർട്ട്.
സന∙ യെമനിൽ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്ര വ്യാപാരത്തിൽ നിർണായകമായ ചെങ്കടലിൽ ഹൂതി ആക്രമണം വർധിച്ചതോടെയാണ് യുഎസ് സനയിൽ വ്യോമാക്രമണം കടുപ്പിച്ചത്. സനയിൽ രാത്രി മുഴുവൻ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വാഷിങ്ടൻ ∙ അഫ്ഗാനിൽ യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകി നോട്ടപ്പുളളിയായി മാറിയ താലിബാൻ നേതാവിനെ കിട്ടാൻ ഇനാം പ്രഖ്യാപിച്ച നടപടി യുഎസ് പിൻവലിച്ചു. താലിബാൻ ഭരണകൂടത്തിലെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയെക്കുറിച്ചു വിവരം നൽകി അറസ്റ്റിനു സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണു പിൻവലിച്ചത്.
റോം ∙ 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്കു മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
ലണ്ടൻ ∙ സബ്സ്റ്റേഷനിൽ തീപിടിത്തത്തെ തുടർന്ന് വെള്ളിയാഴ്ച 18 മണിക്കൂർ നിശ്ചലമായ ഹീത്രോ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെ വിമാന സർവീസുകൾ സുഗമമായി നടന്നു. എങ്കിലും സർവീസുകൾ പഴയനിലയിലാകാൻ കുറച്ചു ദിവസങ്ങളെടുക്കുമെന്ന് ഹീത്രോ അധികൃതർ അറിയിച്ചു.
ജറുസലം ∙ വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ ഗാസയിൽ നടത്തിയ ഉഗ്ര ബോംബാക്രമണങ്ങളിൽ 413 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 526 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ തെക്കൻ ഗാസ മുതൽ വടക്കൻ ഗാസ വരെ വീടുകളിലും അഭയാർഥികൂടാരങ്ങളിലുമാണു ബോംബിട്ടത്. കനത്ത ഷെല്ലാക്രമണവുമുണ്ടായി.
ബഹിരാകാശനിലയത്തിൽ ആദ്യമെത്തിയപ്പോൾ ബാഗേജിൽനിന്നു സുനിത വില്യംസ് ആ പൊതി പുറത്തെടുത്തു. മൂക്കിലേക്ക് ഇന്ത്യൻ മണം നിറഞ്ഞു. ഹാ! സമോസ. പിന്നെ, ബാഗേജിൽ നിന്ന് സ്ലൊവേനിയൻ പതാക പുറത്തെടുത്തു. പിന്നാലെ ഭഗവത്ഗീതയുടെ ചെറുപതിപ്പ്.
ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആകാശസൗധം യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്. പല ഭാഗങ്ങളായി നിർമിച്ച് ബഹിരാകാശത്തു കൊണ്ടുപോയി കൂട്ടിച്ചേർത്താണ് നിലയം പൂർത്തീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ സമയം കൊണ്ടാണിത് സാധിച്ചത്. 40 ബഹിരാകാശ ദൗത്യങ്ങൾ ഇതിനു വേണ്ടി വന്നു.
ധാക്ക ∙ ബംഗ്ലദേശിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ രാഷ്ട്രീയ വിദ്വേഷത്തിൽ മർദിച്ചുകൊന്ന 20 വിദ്യാർഥികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. സർക്കാരിനെതിരെ സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയതിന് ബംഗ്ലദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥി അബ്രാർ അഹമ്മദിനെ 2019 ഒക്ടോബർ 7ന് മർദിച്ചുകൊന്ന കേസിലാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചത്.
Results 1-10 of 926
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.