തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ തെന്മല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധന.
Mail This Article
×
ADVERTISEMENT
കോട്ടവാസൽ ∙ രാസ ലഹരി കടത്ത് വർധിച്ച പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തിയിൽ തെന്മല പൊലീസും എക്സൈസ് വകുപ്പും ഡോഗ് സ്ക്വാഡും റൂറൽ പൊലീസ് ഡാൻസാഫും നടത്തിയ പരിശോധനയിൽ കേരളത്തിലേക്കു വന്ന കാറിൽ നിന്നു മതിയായ രേഖകളില്ലാത്ത 7.27 ലക്ഷം രൂപ പിടികൂടി. തുക കോടതിയിൽ ഹാജരാക്കി. അഭിലാഷ്, സുജിത്ത് എന്നിവരുടെ പക്കൽ നിന്നാണു പണം പിടികൂടിയത്.
രേഖകൾ ഹാജരാക്കിയാൽ പണം തിരികെ നൽകും. കള്ളപ്പണമാണെന്നു തെളിഞ്ഞാൽ ആദായ നികുതി വകുപ്പ് തുടർനടപടികൾ സ്വീകരിക്കും. തെന്മല ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ സുരേഷ് പണിക്കർ, ഡാൻസാഫ് എസ്ഐ ബാലാജി, എക്സൈസ് സിഐ ജി.ഉദയകുമാർ, ഇൻസ്പെക്ടർ രജിത്ത്, ബിനു, ജ്യോതിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
English Summary:
police seized ₹7.27 lakh during a drug trafficking investigation near the Tamil Nadu border. The money, seized from Abhilash and Sujith, is being held pending documentation; otherwise, tax authorities will investigate.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.