ADVERTISEMENT

കരുവാരകുണ്ട് ∙ കേരള എസ്റ്റേറ്റിൽ ജനവാസ മേഖലയോടു ചേർന്ന കുനിയൻമാട്ടിൽ കടുവ ഇറങ്ങി. സ്ഥലത്തെത്തിയ വനപാലകരും കടുവയെ നേരിട്ടു കണ്ടു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് കടുവയെ കണ്ടത്. ടാപ്പിങ് തൊഴിലാളികളുമായി തിരിച്ചുവരുമ്പോൾ എസ്റ്റേറ്റ് ഡ്രൈവർ വട്ടപ്പറമ്പൻ ഷാജഹാനാണ് ആദ്യം കടുവയെ കണ്ടത്. ഉടൻ എസ്റ്റേറ്റ് അധികൃതരെ വിവരമറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ നിലമ്പൂർ സൗത്ത് ആർആർടിയും നാട്ടുകാരും വാഹനത്തിൽ വീണ്ടും കുനിയൻമാട്ടിലെത്തിയപ്പോൾ, നേരത്തെ കണ്ട സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ മാറിയാണ  ് കടുവയെ കണ്ടത്. 

പുലിയെ കണ്ട കേരള എസ്റ്റേറ്റ് കുനിയൻമാടിൽ നിലമ്പൂർ സൗത്ത് ഡിഎഎഫ്ഒ ജി. ധനിക് ലാലിന്റെ നേതൃത്വത്തിൽ വനപാലകർ പരിശോധന നടത്തുന്നു.  
==
പുലിയെ കണ്ട കേരള എസ്റ്റേറ്റ് കുനിയൻമാടിൽ നിലമ്പൂർ സൗത്ത് ഡിഎഎഫ്ഒ ജി. ധനിക് ലാലിന്റെ നേതൃത്വത്തിൽ വനപാലകർ പരിശോധന നടത്തുന്നു. ==

പാറയിലൂടെ ഓടിപ്പോകുന്ന കടുവയെ വനപാലകരും കണ്ടു. കടുവയെ കണ്ടതായി ഡിഎഫ്ഒ അടക്കമുള്ള ഉന്നത വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സൈലന്റ് വാലി വനമേഖലയിൽനിന്ന് ആർത്തല ഭാഗം വഴിയാണ് കടുവ എത്തിയതെന്ന് സംശയിക്കുന്നു. ആർത്തലയിൽ തൊഴിലാളികൾ നേരത്തെ കടുവയെ കണ്ടിരുന്നു. ജനവാസ മേഖലയായ തുരുമ്പോട ഭാഗത്തേക്കാണ് കടുവ പോയത്. അതിനാൽ ഈ ഭാഗത്തെ കുടുംബങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കടുവയെ കണ്ട പ്രദേശത്തു വനപാലകർ നിരീക്ഷണം ഏർപ്പെടുത്തി. കടുവ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ കെണി സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക്‌ലാൽ അറിയിച്ചു.

English Summary:

Tiger sighting near Kerala Estate sparks concern. Forest officials are actively monitoring the situation and implementing safety measures to protect residents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com