ADVERTISEMENT

വാതായനങ്ങൾ മലർക്കെ തുറക്കണം

വാതിൽപുറം കാഴ്ച കാണണം നാം 

വാതിൽപുറം കാഴ്ച കാണുന്ന നമ്മളിൽ

വാതവും മെല്ലെ തഴുകിടുന്നു

 

 

ചിന്തതൻ ഭാരം മനസ്സിൽ നാം പേറുമ്പോൾ 

അന്തിയിൽ ചന്ദ്രോദയം പോലെയായ്

അന്തിച്ചുവപ്പിന്റെ സൗന്ദര്യ ഭാവങ്ങൾ

പൊന്തി പരക്കും മനസ്സിലെന്നും.

 

 

കിളികളുടെ മൊഴികളും മൊഴികളിൽ തെളിയുന്ന

പ്രകൃതിയുടെ മൃദുമന്ദഹാസങ്ങളും 

ദലമർമ്മരത്തിന്റെ മാസ്മരികഭാവങ്ങൾ 

അലകളായ് മനസ്സിലേക്കൊഴുകി വന്നു.

 

 

പൊഴിയുന്ന മഴയിലും ഉരുകുന്ന വെയിലിലും

കുളിരണിയിക്കും തുഷാര ബിന്ദുക്കളിൽ

കാണുവാൻ കഴിയുന്ന സ്നേഹാർദ്ര ഭാവങ്ങൾ

കാണാൻ തുറക്കണം വാതായനങ്ങൾ നാം.

 

 

കൊട്ടിയടക്കുന്ന വാതിലുകൾക്കുള്ളിൽ 

കെട്ടുപോകുന്നുണ്ട് തീപ്പൊരി നാളങ്ങൾ

അന്ധകാരത്തിന്റെ നീർച്ചുഴിയിൽ മുങ്ങുന്ന

വന്ധ്യമാം ചിന്തകൾ ദൂരെ കളയണം.

 

 

പ്രകൃതിയുടെ താളത്തിനനുതാളമേകുവാൻ

സുകൃതമാം കർമ്മത്തിൻ സാക്ഷിയായ് മാറണം

വാതായനങ്ങൾക്കുമപ്പുറം ചിന്തകൾ 

പാതയായ് നീണ്ടുനിവർന്നു കിടക്കണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com