ADVERTISEMENT

നടൻ സിദ്ദീഖിന്റെ മകൻ റാഷിന്റെ വേർപാടിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. കഥ പറയാൻ ഒരിക്കൽ സിദ്ദീഖിന്റെ വീട്ടിൽ ചെന്നപ്പോൾ റാഷിനെ കണ്ടിരുന്നുവെന്നും സിദ്ദീഖിന് മകനോടുള്ള സ്നേഹം അടുത്തറിഞ്ഞുവെന്നും മധുപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മധുപാലിന്റെ വാക്കുകൾ വേദനയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 

‘പ്രിയപ്പെട്ട സിദ്ദീഖ് ഇക്ക, അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞ് അവനെ ചേർത്തു നിർത്തുന്നതു കണ്ടു. എത്രമാത്രം സ്നേഹത്തോടെ ആണ് അവനെ അടുത്തിരുത്തുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു. ആദരാഞ്ജലികൾ’, മധുപാൽ കുറിച്ചു. 

വ്യാഴം രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു റാഷിന്റെ (37) അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. സാപ്പി എന്ന വിളിപ്പേരുള്ള റാഷിൻ സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനായിരുന്നു. സിദ്ദീഖ് റാഷിന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നതു പതിവാണ്. മാനസിക വെല്ലുവിളി  നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്.

English Summary:

Madhupal conveys condolences to Sidhique son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com