ADVERTISEMENT

വെഞ്ഞാറമൂട് ∙ ഒരിടത്തെ കടം തീർക്കാൻ മറ്റൊരിടത്തുനിന്നു കടംവാങ്ങി പണം മറിച്ചതാണു കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ സാമ്പത്തികബാധ്യത പെരുകാൻ ഇടയാക്കിയതെന്നു പൊലീസ് കണ്ടെത്തി. 75 ലക്ഷത്തോളം രൂപ ബാധ്യതയുള്ളതിൽ 5 ലക്ഷം രൂപ മാത്രമാണു ഗൾഫിലുള്ള പിതാവിനു കൈമാറിയതെന്നാണു ബാങ്ക് രേഖകളിൽ വ്യക്തമാവുന്നത്. ഒരിക്കൽ മാത്രമാണു പിതാവ് അബ്ദുൽ റഹിമിനു പണമയച്ചത്. ബാക്കി പണമെല്ലാം നാട്ടിൽതന്നെ ചെലവഴിച്ചെന്നാണു നിഗമനം.

പണം കടം നൽകിയ 12 പേരെ കണ്ടെത്തി പൊലീസ് മൊഴിയെടുത്തു. സാമ്പത്തിക ബാധ്യത സംബന്ധിച്ചു വ്യക്തത വരുത്താൻ അന്വേഷണസംഘം റഹിമിനെ ബന്ധപ്പെടും. 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ തനിക്കുള്ളൂവെന്നായിരുന്നു റഹിം പൊലീസിനോടു പറഞ്ഞത്.

റഹിമിന്റെ മാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി.

English Summary:

Venjaramoodu Mass Murder: The shocking financial details of the Venjaramoodu Murders

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com