ADVERTISEMENT

ചെന്നൈ∙ ഡോക്ടറാകണമെന്ന  മകന്റെ സ്വപ്നം നീറ്റ് പരീക്ഷ തകർക്കുമെന്നതിനാലാണ് രാജ്ഭവനു നേരെ പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പ്രതി കറുക്ക വിനോദ്. 

നീറ്റ് പരീക്ഷ നിലവിൽ വന്നതിനുശേഷം ഒട്ടേറെ വിദ്യാർഥികളാണു ജീവനൊടുക്കിയതെന്നും ആറാം ക്ലാസിൽ പഠിക്കുന്ന തന്റെ മകന് നീറ്റ് ഉള്ളിടത്തോളം കാലം ഡോക്ടറാകാൻ സാധിക്കില്ലെന്നും കറുക്ക വിനോദ് പറഞ്ഞു. കഴിഞ്ഞ 25ന് ഉച്ചയ്ക്ക് രാജ്ഭവന്റെ പ്രധാന കവാടത്തിനുനേരെ 2 പെട്രോൾ ബോംബുകൾ എറിഞ്ഞതിന് അറസ്റ്റിലായ വിനോദ് പൊലീസിനു നൽകിയ മൊഴിയിലാണു കാരണം വ്യക്തമാക്കിയത്.

ബിജെപി സംസ്ഥാന ഓഫിസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണു രാജ്ഭവനു നേരെ ബോംബെറിഞ്ഞത്. വിനോദിന്റെ ജുഡീഷ്യൽ കസ്റ്റഡി 15 വരെ നീട്ടി സെയ്ദാപെട്ട് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

English Summary:

Tamil Nadu Raj Bhavan bomb attack incident

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com