ADVERTISEMENT

ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ ദുറോവ് ഓഗസ്റ്റ് 24ന് പാരീസിൽ അറസ്റ്റിലായിരുന്നു. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്.  രാജ്യത്തെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമിൽ ഇന്ത്യയിൽ മാത്രം അഞ്ച് ദശലക്ഷത്തിലധികം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്.

വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ  ടെലിഗ്രാമിനെക്കുറിച്ച് അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MeitY) ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൻ്റെ കണ്ടെത്തലുകൾ അനുസരിച്ച് സന്ദേശമയയ്‌ക്കൽ ആപ്പ് നിരോധിക്കാൻ പോലും കഴിയുമെന്ന് മണികണ്‍ട്രോൾ പോലെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുജിസി–നെറ്റ് പരീക്ഷ ചോദ്യപേപ്പർ   ടെലിഗ്രാമിലെ ചോർന്നതുപോലുളള കാര്യങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ സങ്കീർണ സ്വഭാവം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ടെലിഗ്രാമിനു(ഫിസിക്കൽ) സാന്നിധ്യമില്ലാത്തതും അതിലെ പ്രവർത്തനങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും സർക്കാരിനു വെല്ലുവിളിയായിരുന്നു.

ഇന്ത്യയിൽ ടെലിഗ്രാം പരിശോധന നേരിടുന്നത് ഇതാദ്യമല്ല. ഒക്ടോബറിൽ, ഐടി മന്ത്രാലയം ടെലിഗ്രാമിനും മറ്റ് ചില സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ചു നോട്ടീസ് നൽകി,  പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ (CSAM) നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. പൈറസിയും തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ പദ്ധതികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും പോലെയുള്ളവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ടെലിഗ്രാമിലെ ഏറ്റവും വ്യാപകമായ തട്ടിപ്പുകളിലൊന്ന് നിക്ഷേപ തട്ടിപ്പാണ്, അതിൽ ഒരു ഉപയോക്താവിനെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കുകയും നിയമാനുസൃതമായ സ്റ്റോക്ക് ട്രേഡിങ് ആപ്ലിക്കേഷനെന്നു തോന്നിക്കുന്ന ഒരു വ്യാജ ആപ്ലിക്കേഷനിൽ അവരുടെ പണം ഓഹരികളിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർ നിരവധിയാണ്.

ഇത്തരത്തിലുള്ള കേസുകളുടെ അന്വേഷണത്തിൽ ടെലിഗ്രാമിൽ നിന്നുള്ള സഹകരണം മന്ദഗതിയിലാണെന്ന് നിയമപാലക വൃത്തങ്ങൾ പറയുന്നു. അവരെ സമീപിക്കുമ്പോഴെല്ലാം, അവസാന ലോഗിൻ ഐപി വിലാസം മാത്ര നൽകും, ഇത് പലപ്പോഴും സഹായകരമാകുന്നുമില്ലെന്ന് അധികൃതർ പറയുന്നു. ഇതിനാൽ നിയമവിരുദ്ധ ഗ്രൂപ്പുകളിലെയെല്ലാം പ്രവർത്തനം നിരീക്ഷിക്കാനൊരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com