ADVERTISEMENT

300 ദശലക്ഷം കളിക്കാർ, 60 ബില്ല്യൺ ടോക്കണുകൾ, 131 ദശലക്ഷം യോഗ്യതയുള്ളവർ, 2.3 ദശലക്ഷം നിരോധിത അക്കൗണ്ടുകൾ- ഇത്രയുമായി ഹാംസ്റ്റർ കോംബാറ്റ് സീസൺ 2ൽ എത്തി നിൽക്കുമ്പോൾ ഒരു വലിയ കൂട്ടം ആളുകൾ ദേഷ്യത്തിലാണ്, എന്നാൽ‌‍ യുട്യൂബേഴ്സ് ഉൾപ്പടെയുള്ള ചുരുക്കം ചില ഇൻഫ്ലുവൻസേഴ്സിന് അൽപം ആശ്വസിക്കാൻ(ലിസ്റ്റിങിന് ശേഷം മാത്രം) വകയുമുണ്ട്. 

സെപ്റ്റംബർ 26ന് എയർഡ്രോപ് എത്തുമ്പോൾ ടെലിഗ്രാമിലെ ഏറ്റവും പ്രചാരം നേടിയ പ്ലേ-ടു-എർൺ ക്രിപ്‌റ്റോ ഗെയിം കളിച്ചവർ പറയുന്ന നീതി കിട്ടിയില്ലെന്നാണ് പറയുന്നത്. സമയവും ‍ഡാറ്റയും എല്ലാം കളഞ്ഞ് വിരൽത്തുമ്പിൽ തഴമ്പ് വരുന്നതുപോലെ ടാപ് ചെയ്ത് ദശലക്ഷക്കണക്കിന് കോയിനുകൾ നേടിയവർക്കും തുച്ഛമായ ടോക്കണുകളാണ് ലഭിച്ചത്, എന്നാൽ റെഫറൽ വഴി ചിലർക്ക് അത്രമോശമല്ലാത്ത ടോക്കണുകളും ലഭിച്ചു.

hamster - 1

ഒരു ക്രിപ്‌റ്റോ വിഡിയോ ഗെയിമിൽ വെറുതെ ടാപ്പുചെയ്യുന്നത് എല്ലാവരേയും കോടീശ്വരന്മാരാക്കുമെന്ന പ്രതീക്ഷ പൂർണ്ണമായും തെറ്റാണെന്നതാണ് ഹാംസ്റ്റർ കോംബാറ്റ് പഠിപ്പിക്കുന്ന പാഠം. സമയവും ഡാറ്റയും വെറുതെ പാഴാക്കിയെന്നും സീസൺ 2 ബോയ്കോട് ചെയ്യും എന്നുമൊക്കെ ഇതിനുവേണ്ടി സമയം കളഞ്ഞവർ പറയുന്നു. ഗെയിമിനെപ്പറ്റി അധികംപേരെ അറിയിച്ചവർക്ക് അതായത് കമ്പനിക്ക് വേണ്ടി ഡിജിറ്റൽ പ്രെമോഷൻ നൽകിയവര്‍ക്ക് ചെയ്ത ജോലിയുടെ പണം ലഭിച്ചേക്കും.

അഞ്ച് മാസത്തിലേറെയായാണ് ഉപയോക്താക്കൾ അവരുടെ പിപിഎച്ച്(മണിക്കൂറിൽ നേടുന്ന പോയന്റുകൾ) വർദ്ധിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ പിന്നീട് അചീവ്മെന്റിസിനും കീകൾക്കും റെഫറലിനുമൊക്കെ പ്രാധാന്യം വന്നു.കൂടാതെ, ഹാംസ്റ്റർ കീകൾ ശേഖരിക്കുന്നതിന് സാങ്കേതിക വിദ്യകൾ(ഓട്ടോ ടാപ്പർ പോലെയുള്ളവ) ഉപയോഗിച്ചതിന് 2.3 ദശലക്ഷം കളിക്കാരെ ഗെയിം  നിരോധിച്ചു.

ഈ വർഷം മാർച്ചിലാണ് TON ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ ഹാംസ്റ്റർ കോംബാറ്റ് സമാരംഭിച്ചു, വെറും മൂന്ന് മാസത്തിനുള്ളിൽ ഇത് ലോകമെമ്പാടുമുള്ള 240 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ആകർഷിച്ചത്.ഓരോ തവണയും നിങ്ങൾ ഹാംസ്റ്റർ ഐക്കണിൽ ക്ലിക്കുചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു HMSTR ടോക്കൺ ലഭിക്കും, അത് മൈനിങ് ചെയ്യാനോ അധിക കോയിനുകൾ നൽകുന്ന ടാസ്കുകൾക്കോ ഉപയോഗിക്കാമെന്നതായിരുന്നു ഗെയിമിന്റെ രീതി.

English Summary:

Hamster Kombat ($HMSTR) token listing set to occur on September 26, there’s growing interest and speculation around the future price of the Hamster Kombat coin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT