Activate your premium subscription today
Sunday, Apr 20, 2025
മദ്യം പോലുള്ള ലഹരി ഉപയോഗം ബ്രെത്ത് അനലൈസര് പരിശോധനയിൽ തിരിച്ചറിയാനും സാധാരണ രക്തപരിശോധനയിൽ സ്ഥിരീകരിക്കാനും സാധിക്കും. എന്നാൽ രാസ ലഹരി പോലെയുള്ള മാരക മയക്കുമരുന്നുകൾ കണ്ടെത്താനും കോടതിയിൽ സമർപ്പിക്കാനും പൊലീസുൾപ്പെടെയുള്ള അധികാരികൾ മറ്റുചില രീതികളാണ് ഉപയോഗിക്കുന്നത്. കൊക്കെയ്ൻ, എംഡിഎംഎ, ഹെറോയിൻ
താനൂർ ∙ ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെവച്ചാണ് ലഹരിക്കടിമപ്പെടുന്നത്. ഇതിനായി പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ അക്രമിക്കുകയായിരുന്നു.മാതാവിനെയും പ്രായം ചെന്ന
കായംകുളം∙ ബെംഗളൂരുവിൽ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി സ്വകാര്യബസിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ വീട്ടിൽ റീഗൽ രാജ്(24) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്
പാലക്കാട് ∙ വെസ്റ്റ് ബംഗാൾ സ്വദേശികളായ ദമ്പതികൾ 9.341 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. മുർഷിദാബാദ് എൻ.മസദുൽ ഇസ്ലാം (38), ഭാര്യ റിന ബിബി (36) എന്നിവരാണു പിടിയിലായത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഒലവക്കോട് താണാവ് റെയിൽവേ മേൽപാലത്തിനു സമീപത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്. ബംഗാളിൽ നിന്നാണ് പ്രതികൾ
കണ്ണൂർ ∙ പ്രണയം നഷ്ടപ്പെട്ട വേദനയിൽ ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട വിദ്യാർഥി സുഹൃത്തിനോടു ചോദിച്ചു, ‘എടാ, ഉറങ്ങാൻ വല്ല മരുന്നും കിട്ടുമോ?’ അതായിരുന്നു തുടക്കം. ലഹരി ഉപയോഗിക്കുന്ന സുഹൃത്ത് ഒരു ഗുളിക നൽകി. ആ താൽക്കാലിക ആശ്വാസം പതിയെ ലഹരിയിലേക്കുള്ള വഴിവെട്ടി. നന്നായി പഠിച്ചിരുന്ന വിദ്യാർഥിക്കു
ആലപ്പുഴ ∙ ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കുന്നു. കഴിഞ്ഞ മാസം മാത്രം 89 ലഹരിമരുന്നു കേസുകളാണു റജിസ്റ്റർ ചെയ്തത്. ട്രെയിനുകളിലും ബസുകളിലും പരിശോധന കൂടുതൽ ശക്തമാക്കും. വൻ ലഹരി വേട്ടകളിൽ പ്രതിയുടെ 6 വർഷത്തെ
ആലപ്പുഴ∙ ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെ വിചാരണ കൂടാതെ 2 വർഷം കരുതൽതടങ്കലിൽ വയ്ക്കണമെന്ന കേന്ദ്രനിയമം കർശനമായി നടപ്പാക്കാൻ എക്സൈസ് തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് എല്ലാ ജില്ലകളിലും കണക്കെടുപ്പു തുടങ്ങി. കരുതൽതടങ്കലിലാക്കാൻ നൂറോളം പേരുടെ പട്ടിക നിലവിൽ തയാറാക്കിയിട്ടുണ്ട്. നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത ‘പിറ്റ്– എൻഡിപിഎസ് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക്– നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് നിലവിൽ വന്നിട്ടു വർഷങ്ങളായെങ്കിലും ഇതുവരെ കർശനമാക്കിയിരുന്നില്ല. എക്സൈസിന്റെ പട്ടികയിൽ ആകെ 10 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ കരുതൽതടങ്കലിലായത് ഇതിൽ ഒരാൾ മാത്രം; കഴിഞ്ഞവർഷം കോട്ടയം ജില്ലയിൽ.
കോട്ടയം ∙ ലഹരി കേസുകളിൽപെട്ടവർക്കു മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ക്ലാസ് നൽകി കോട്ടയം ജില്ലാ പൊലീസ്.18 മുതൽ 40 വരെ വയസ്സുള്ളവരെയാണു ക്ലാസിന് എത്തിച്ചത്. പ്രതികളായ 300 പേർ ക്ലാസിനെത്തി.സംസ്ഥാനത്ത് ആദ്യമായി കോട്ടയത്താണു നർകോട്ടിക് സെൽ പദ്ധതി നടപ്പാക്കിയത്. പതിവായി ലഹരി ഉപയോഗിക്കുന്നതുകൊണ്ടു
കോട്ടയം ∙ രാഷ്ട്രപിതാവ് കോട്ടയത്തു വന്നതിന്റെ ശതാബ്ദിനിറവിൽ, തിരുനക്കരയിൽ മഹാത്മജിയുടെ പൂർണകായപ്രതിമ സാക്ഷിയാക്കി കുട്ടികൾ ലഹരിക്കും അക്രമത്തിനുമെതിരെ നല്ലപാഠം പ്രതിജ്ഞ ചൊല്ലി. മഹാത്മാഗാന്ധിയുടെ പേരിലുള്ള എംജി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊച്ചി ∙ നഗരത്തിൽ ലഹരിമരുന്നിനെതിരെ ഊർജിത സംയുക്ത പരിശോധന. പൊലീസ്, എക്സൈസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധനയുടെ ഭാഗമായി. റെയ്ഡിൽ 9 കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. രാസലഹരി ഉൾപ്പെടെ പിടിച്ചെടുത്തു. നഗരത്തിൽ ലഹരി വിൽപനക്കാർ തമ്പടിക്കുന്ന
Results 1-10 of 167
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.