Activate your premium subscription today
Friday, Apr 18, 2025
ആർത്തലച്ച പുരുഷാരം നോക്കി നിൽക്കേ ശത്രുകൾ ഒരുക്കിയ ചതി തീ മലയൻ പണിക്കരെ വിഴുങ്ങി. പൂമാലക്കാവിൽ അന്ന് വിറങ്ങലിച്ച് നിന്ന ജനാവലി തീചാമുണ്ഡിയുടെ കനലാട്ടം, ഉഗ്രമൂർത്തിയുടെ വിളയാട്ടം എന്ന് വിലയിരുത്തി പിരിഞ്ഞ് പോയി,
ചെറുക്കന് ഉന്തിയും തള്ളിയും ശബ്ദം വെച്ചും പെണ്ണിനെ ആരെയും തൊടാതെയും തൊടീക്കാതെയും ജനാലയുടെ അടുത്ത് തന്നെ നിറുത്തിയിട്ടുണ്ട്. കാവലായി അവനും. ഭാര്യയെ കാത്തു സൂക്ഷിക്കേണ്ട ആ മനോഭാവം ആയിരിക്കാം അവനങ്ങനെ ചെയ്തത്.
അഗ്നിക്കിരയാവുന്നത് അവന്റെ അമ്മയാണെന്നെനിക്ക് ബോധ്യപ്പെട്ടു. നിശബ്ദതയിലമർന്നിട്ടും അവന്റെ ഏങ്ങലടികൾ പറഞ്ഞു വെച്ചത് അമ്മയെന്ന സ്വരം മാത്രമായിരുന്നു. പതിവിന് വിപരീതമായി അന്ന് നിംതല ഘട്ട് പുക കൊണ്ട് മൂടി, ഇരുണ്ട ധൂപങ്ങൾ ഒഴുകി നടന്നു.
ചുട്ടരച്ച ചമ്മന്തികൂട്ടി രുചിയുള്ള ദോശ തിന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരമ്മയും കൗമാരക്കാരിയായ മകളും മടിച്ചുമടിച്ചുകൊണ്ടവിടെ കയറിവന്നത്. ചതുരാകൃതിയിലുള്ള പ്ലാസ്റ്റികൂടയിലെ മുഷിഞ്ഞഡ്രസ്സും ഫ്ലാസ്ക്കും സ്റ്റീൽ ഗ്ലാസ്സുമൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി,
എം ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിലും സംസ്കാരത്തിലും നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതിന്റെ സ്വാധീനം നമുക്ക് വരും തലമുറകളിൽ കാണാൻ സാധിക്കും. കവിതയിൽ തുടങ്ങി കഥയിൽ പുഷ്കലമായ നോവലിൽ അത്ഭുതങ്ങൾ സൃഷ്ഠിച്ച് ചലച്ചിത്ര രംഗത്ത് നേട്ടങ്ങൾ
ആകസ്മികതകള്‍ പലപ്പോഴും ക്രൂരമായി കയ്യൊഴിഞ്ഞ എന്നെ ആ രാത്രിയുടെ അവസാനം ഒരു അധിനിവേശകാരന്റെ തീ തുപ്പിയ തോക്ക് രക്ഷിച്ചു. ആരും കഴിക്കാന്‍ ഇല്ലാതെ ഈച്ചകള്‍ വട്ടം പിടിച്ച, കൂനകൂട്ടിയിട്ടിരുന്ന റൊട്ടികളുടെ അരികില്‍ ഞങ്ങളെ പെറുക്കി കൂട്ടി.
എന്റെ എൻഗേജ്മെന്റാണ് നാളെ. ആലോചിച്ചിരിക്കാൻ സമയം ഒട്ടുംതന്നെയില്ല. അപ്പുറത്തെ വളവിങ്കലെ കുരിശുപള്ളിക്കുമുന്നിൽ അവനുണ്ട്, തന്റെ ബുള്ളറ്റുമായി, എന്റെ ഫോൺവിളിയും കാത്ത്.
റോസാപ്പൂവിലെ മുള്ളുകൾ കാണാതെ, മഞ്ഞിന്റെ കാഠിന്യം അറിയാതെ ഞങ്ങൾ ജീവിച്ചു. ഋതുക്കൾ പോരടിച്ച് മാറിമാറി വന്നു. ഏതോ ശരത്കാലത്ത്, വീട്ടുമുറ്റത്തെ ചെടികൾ ഒന്നിച്ച് ഇലകൾ പൊഴിച്ച ദിവസം അവയെ വഹിച്ചകന്ന കാറ്റിനോടൊപ്പം ഞങ്ങളുടെ മധുരസ്മൃതികളും പ്രണയവും നഷ്ടമായി.
ടീച്ചര്‍ ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരിക്കലെങ്കിലും തന്നോടൊന്ന് ചോദിച്ചെങ്കില്‍, ഉത്തരം പറയാന്‍ ഒന്നുമല്ല, തന്നോട് ടീച്ചര്‍ ഒന്ന് മിണ്ടാന്‍ പേര് വിളിക്കുന്നത് കേള്‍ക്കാന്‍. അപ്പോഴെല്ലാം ക്ലാസ്സില്‍ തന്നെ മാത്രം അവഗണിക്കുന്നതായി തോന്നി.
മക്കളുമായുള്ള ആശയവിനിമയങ്ങൾ അമ്മമാരിലേക്കു മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുകയാണോ എന്ന് ഞാൻ സംശയിക്കാറുണ്ട്. അച്ഛന്മാർ എല്ലാ വീടുകളിലും പുറന്തള്ളപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. നീണ്ട നിശബ്ദതയും, അവഗണനയും അവരെ വീട്ടിനുള്ളിൽത്തന്നെ ഒരു ഏകാന്തദ്വീപിൽ തളച്ചിടുന്നപോലെ.
Results 1-10 of 6068
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.