Activate your premium subscription today
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രക്ഷപ്പെടാനായി ഇന്ത്യ- ബംഗ്ലാദേശ് അതിര്ത്തിയില് അഭയാര്ഥികള് തടിച്ചുകൂടിയിരിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു രക്ഷപ്പെട്ടതിനു ശേഷം ഇരു രാജ്യങ്ങളുടെയും അതിർത്തി രക്ഷാസേനകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ച ഫെബ്രുവരി 17 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു ശേഷം രാജ്യത്ത് ഇന്ത്യൻ വംശജർക്കു നേരെ നടന്ന അതിക്രമങ്ങളും അതിർത്തിയിൽ ബിഎസ്എഫിനു നേരെ നടക്കുന്ന ആക്രമണങ്ങളുമെല്ലാം അൻപത്തിയഞ്ചാം ഡയറക്ടർ ജനറൽ–തല ബോർഡർ കോ–ഓർഡിനേഷൻ കോണ്ഫറൻസിൽ ചർച്ചയാകും. 2024 ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തത്. അതിനു മുൻപ് 2024 മാർച്ചിലായിരുന്നു ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലദേശും (ബിജിബി) തമ്മിലുള്ള അവസാന ചർച്ച നടന്നത്. ഹസീനയ്ക്ക് അഭയം നൽകിയതിനെത്തുടർന്ന് ഇന്ത്യ– ബംഗ്ലദേശ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ കൂടിയാണ് യോഗം. യഥാർഥത്തിൽ ഇന്ത്യ– ബംഗ്ലദേശ് ബന്ധത്തിലെ ഉലച്ചിൽ ഒരൊറ്റ ദിവസംകൊണ്ട് സംഭവിച്ചതാണോ? അല്ലേയല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാര്യങ്ങൾ ഇതിലേക്ക് എത്തുകയായിരുന്നു എന്നുവേണം പറയാൻ. അതു പറയുമ്പോൾ നാം കുറച്ച് ആത്മവിമർശനങ്ങൾക്കും തയാറാകേണ്ടതുണ്ട്. തങ്ങളുടേതായിരുന്ന ഒരു ഭൂവിഭാഗം വെട്ടിമുറിക്കപ്പെട്ട അന്നു മുതൽ ബംഗ്ലദേശിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ നോവിക്കാൻ ആകുന്നതെല്ലാം ശ്രമിച്ചിട്ടുണ്ട്, ശ്രമിക്കുന്നുമുണ്ട്. പലപ്പോഴും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച സൈനിക വിപ്ലവങ്ങൾക്കു പിന്നാലെയാണ് പാക്കിസ്ഥാൻ ബംഗ്ലദേശിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഒരുകാലം അവിടുത്തെ ജനങ്ങളെ നിഷ്കരുണം ദ്രോഹിച്ചവരാണെന്നതൊന്നും ആ ഭരണകൂടങ്ങൾക്കു പാക്കിസ്ഥാനുമായി ചേരുന്നതിനു തടസ്സമാകാറില്ല. പക്ഷേ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സ്വാധീനങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയംകൊണ്ട് കെട്ടടങ്ങുകയാണ് പതിവ്. കാരണം, മുൻപ് പറഞ്ഞതുപോലെ ഭൂമിയാലും നദികളാലും സംസ്കാരത്താലും ഭാഷയാലുമെല്ലാം കോർത്തു നിർത്തപ്പെട്ട ജനതയുടെ മനസ്സിൽ ഇന്ത്യയുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാംസ്കാരിക ഐക്യവും സാഹോദര്യവും പരസ്പര പൂരകമായ സാമ്പത്തിക സഹകരണവും ചെറിയ ഇടവേളകൾക്കു ശേഷം ഇരു രാജ്യങ്ങളെയും വീണ്ടും സൗഹാർദത്തിലേക്ക് എത്തിക്കുകയാണ് പതിവ്. എന്നാൽ ചൈന ലോകത്തെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയായി മാറിയതോടെ തെക്കനേഷ്യയിലെ സ്ഥിതിയിൽ ആകെ മാറ്റം വന്നിരിക്കുന്നു. ഇന്ത്യയെ വളയുക എന്ന അവരുടെ നയത്തിന്റെ ഭാഗമായുള്ള നടപടികൾ ബംഗ്ലദേശിൽ മാത്രമല്ല, ശ്രീലങ്കയിലും നേപ്പാളിലും എന്തിനേറെ മാലദ്വീപിൽ വരെ ഇന്ത്യയ്ക്ക് അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന സർക്കാരുകളുടെ വീഴ്ചയ്ക്കും എതിർക്കുന്നവർ അധികാരത്തിൽ എത്തുന്നതിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം,പ്രാധാന്യം ഒട്ടും കുറവില്ലാതെതന്നെ,ഇന്ത്യയിലെ
ബംഗ്ലദേശ്– ഭൂപടത്തിലും ചരിത്രത്തിലും ഇന്ത്യ നെഞ്ചോട് ഇത്ര ചേർത്തു പിടിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. അടർത്തി മാറ്റാനും അകലാനും ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഇഴയടുപ്പത്തോടെ ഒന്നിച്ചുനിന്ന രാജ്യങ്ങൾ. ഇന്ത്യയ്ക്ക്, മറ്റേത് അയൽ രാജ്യത്തെക്കാളും രാഷ്ട്രീയപരമായും സൈനികമായും പ്രധാനമാണ് ബംഗ്ലദേശ്. പ്രത്യേകിച്ച്, സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന 20–22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടനാഴി. ഇതു വഴിയാണ് അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശവുമായി രാജ്യത്തിന്റെ ബാക്കി ഭാഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലദേശിലൂടെ ട്രെയിൻ, റോഡ് ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു കുറച്ചുനാൾ മുൻപു വരെ ഇന്ത്യ– ബംഗ്ലദേശ് ചർച്ചകൾ മുന്നേറിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുരാജ്യങ്ങളെയും തമ്മിൽ അകറ്റാനുള്ള ശ്രമം എവിടെയോ ആരംഭിച്ചിരിക്കുന്നു. ബംഗാളും അസമും ഉൾപ്പെടുന്ന ബൃഹത് ബംഗാൾ രൂപീകരിക്കണം! നമുക്ക് ഒരിക്കലും അനുവദിക്കാവാനാത്ത ഈ വാദമാണ് ബംഗ്ലദേശിൽ ഇപ്പോൾ പ്രചാരം നേടുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചു നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെന്താണ്? ബൃഹത് ബംഗാൾ രൂപീകരിക്കണം എന്ന പരസ്യ ആഹ്വാനത്തിന്റെ അനന്തരഫലങ്ങൾ എന്താകും? ബംഗ്ലദേശിന്റെയും ബംഗാളിന്റെയും ചരിത്രവും സമീപകാല സംഭവ വികാസങ്ങളും വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാം.
ധാക്ക ∙ അതിർത്തിയിലെ പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയുമായി ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിമുദ്ദീൻ ചർച്ച നടത്തി. ഉഭയകക്ഷി കരാർ ലംഘിച്ച് അതിർത്തിയിലെ 5 സ്ഥലങ്ങളിൽ ഇന്ത്യ മുള്ളുകമ്പി കൊണ്ടുള്ള വേലി നിർമിക്കുന്നെന്ന ആരോപണത്തിനു തൊട്ടുപിന്നാലെയാണിത്.
ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ധാക്കയിലെത്തി. ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി വിക്രം മിശ്രി ചർച്ചകൾ നടത്തും.
ന്യൂഡൽഹി, കൊൽക്കത്ത ∙ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 120–140 ബംഗ്ലദേശുകാരെ ബംഗാളിലെ രാജ്യാന്തര അതിർത്തിയിൽ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തടഞ്ഞു. ബംഗ്ലദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിമേഖലയിൽ ഇന്ത്യ അതീവജാഗ്രത പുലർത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘമാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.
ബംഗ്ലദേശിലെ മാറിമാറിവന്ന വിവിധ സർക്കാരുകളുമായി നല്ല ബന്ധമാണു നിലനിർത്തിയിരുന്നതെന്ന് ഓർമിപ്പിച്ചും പ്രശ്നങ്ങൾ ചർച്ചചെയ്തു മുന്നോട്ടുപോകാൻ ഷെയ്ഖ് ഹസീനയെ ഉപദേശിച്ചിരുന്നുവെന്നു പ്രസ്താവിച്ചും ഇന്ത്യ വളരെ സൂക്ഷിച്ചാണു ബംഗ്ലദേശ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നത്. ഷെയ്ഖ് ഹസീനയുടെ പാപങ്ങളിൽ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയിലേക്കു വരാൻ അനുവദിക്കണമെന്ന അഭ്യർഥന ഹസീന നടത്തിയതാണെങ്കിലും വിമാനത്തിന് സഞ്ചാര അനുമതി അഭ്യർഥിച്ചത് നിലവിലെ ബംഗ്ലദേശ് അധികൃതരാണ്. ഹസീന രാജിവച്ചശേഷം നിലവിലുള്ള അധികൃതരുടെ കൂടി അഭ്യർഥന മാനിച്ചാണ് ഇന്ത്യയിലേക്ക് വരാൻ അവരെ അനുവദിച്ചതെന്നു ചുരുക്കം. മറ്റു കക്ഷികളുമായി ഇന്ത്യ രാഷ്ട്രീയതലത്തിൽ ബന്ധപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ അഭയം
അടുത്തകാലത്തെങ്ങും നേരിടാത്ത അയൽപക്ക പ്രതിസന്ധിയാണു ബംഗ്ലദേശിലെ ഭരണത്തകർച്ചയോടെ ഇന്ത്യ നേരിടുന്നത്. രണ്ടു കൊല്ലം മുൻപു ജനമുന്നേറ്റത്തിൽ ശ്രീലങ്കയിലെ ഗോട്ടബയ രാജപക്സെ ഭരണകൂടം തകർന്ന അവസരത്തെക്കാൾ അപകടകരമായ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തോടെ ബംഗ്ലദേശിലെ പ്രതിപക്ഷം രാഷ്ട്രീയത്തിൽ പിടിമുറുക്കുമെന്നു കരുതാം. പ്രധാന പ്രതിപക്ഷസഖ്യമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി– ജമാഅത്ത് സഖ്യം അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധരാണെന്നു മാത്രമല്ല, പാക്കിസ്ഥാൻ പക്ഷപാതികൾ കൂടിയായാണ് അറിയപ്പെടുന്നത്. തൽക്കാലം ഇവരല്ല അധികാരത്തിലെന്നതും സൈന്യമാണു ഭരണം നിയന്ത്രിക്കുന്നതെന്നതും മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം...
പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.
ഒരു സമയത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ലേബലുണ്ടായിരുന്ന ബംഗ്ലാദേശ് ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാണ്.ശ്രീലങ്കയ്ക്കും, പാകിസ്ഥാനും ശേഷം ഐ എം എഫിനോട് സാമ്പത്തിക സഹായം ചോദിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബംഗ്ലാദേശ്.സ്ഥിരമായ ധനക്കമ്മിയും,ഉൽപ്പാദന മേഖലയിലെ വൈവിധ്യവൽക്കരണത്തിന്റെ
Results 1-10