Activate your premium subscription today
Monday, Apr 21, 2025
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്വ ജില്ലയിൽ 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. രസന മേഖലയിലെ വനപ്രദേശത്ത് മേൽബാഗുകളുമായി 3 പേരെ സംശയാസ്പദമായ നിലയിൽ കണ്ടെന്ന് ഒരു പുരോഹിതനാണ് വിവരം നൽകിയത്. പൊലീസും സിആർപിഎഫും പ്രദേശം വളഞ്ഞിട്ടുണ്ട്. വനത്തിനുള്ളിൽ തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ റാംബൻ ജില്ലയിലെ സേറി ബഗ്നയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഒരാളെ കാണ്മാനില്ല. വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗത തടസ്സമുണ്ട്. അഞ്ഞൂറോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
ശ്രീനഗർ ∙ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ജമ്മു കശ്മീരിലെ ലാമിൽ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നു) അസിസ്റ്റന്റ് പ്രഫസറെ സൈനികർ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന. ഇഗ്നു പ്രഫസർ ലിയാഖത് അലിയെ പ്രകോപനമില്ലാതെ സൈനികർ മർദിച്ചെന്നാണ് പരാതി. അതേസമയം, പരിശോധനയ്ക്ക് ഇടയിൽ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സൈനികരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ശ്രീനഗർ ∙ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളയുന്നതിനെ ഫാറൂഖ് അബ്ദുല്ല രഹസ്യമായി പിന്തുണച്ചോ? അങ്ങനെ ചെയ്തുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി എ.എസ്. ദുലത്ത് വെളിപ്പെടുത്തിയത്. ഇതോടെ പുതിയ വിവാദം തിളയ്ക്കുകയാണ് കശ്മീരിൽ.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം. വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുല്ല നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരൻകോട്ടിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരൻകോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷൻ ലസാന’ മേഖലയിൽ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
ജമ്മു ∙ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജെസിഒ (ജൂനിയർ കമ്മിഷൻഡ് ഓഫിസർ) കുൽദീപ് ചന്ദ് വീരമൃത്യു വരിച്ചു. അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയോടു ചേർന്ന് നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കവെയാണ് സംഭവം. സൈന്യം ശക്തമായി ചെറുത്തതോടെ ഭീകരർ കേരി ഭട്ടൽ മേഖലയിൽനിന്ന് പാക്ക് അധിനിവേശ കശ്മീരിലേക്ക് പിൻവാങ്ങിയെന്നാണു സൂചന.
ജമ്മു∙ കിശ്ത്വാഡ് ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് ഛത്രു വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാക്കിസ്ഥാനിലെ സൈഫുല്ല ഗ്യാങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭീകരനാണു കൊല്ലപ്പെട്ടതെന്നു കരുതുന്നു. 2024 ൽ 2 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചത് ഈ സംഘമായിരുന്നു. ഉധംപുർ ജില്ലയിലും തിരച്ചിൽ നടക്കുന്നുണ്ട്.
കശ്മീര്‍ താഴ്വരയും ലഡാക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പാതയായ സോജില പാസ് മഞ്ഞു വീഴ്ചയെ തുടര്‍ന്നു മുന്‍ വര്‍ഷങ്ങളില്‍ മാസങ്ങളോളം അടച്ചിടുമായിരുന്നു. റെക്കോർഡ് വേഗത്തില്‍ മഞ്ഞു നീക്കി സോജില ചുരം ഗതാഗത യോഗ്യമാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്(ബിആര്‍ഒ). ഇത്തവണ വെറും 32
ജമ്മു ∙ രാജ്യാന്തര അതിർത്തിവഴി നുഴഞ്ഞുകയറി ജമ്മുവിലെ കഠ്വയിൽ കാട്ടിൽ ഒളിച്ച 3 ഭീകരരെ കണ്ടെത്താനായുള്ള തിരച്ചിൽ 12 ദിവസം പിന്നിട്ടു. കരസേനയും എൻഎസ്ജി, സിആർപിഎഫ്, ബിഎസ്എഫ് ഉൾപ്പെടെ വിവിധ സുരക്ഷാസേനകളും തിരച്ചിലിലുണ്ട്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങിയവ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഈ ഭീകരർക്കു നേരെ സുരക്ഷാസേന 3 ഏറ്റുമുട്ടലുകൾ ഇതുവരെ നടത്തിയെങ്കിലും ഇവർ കടന്നുകളഞ്ഞു. ഭീകരരുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കിട്ടാനായി 27 പേരെ സുരക്ഷാസേന ചോദ്യം ചെയ്തു. 6 പേരെ കസ്റ്റഡിയിലെടുത്തു.
Results 1-10 of 1193
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.