Activate your premium subscription today
Saturday, Apr 12, 2025
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിൽ ലോകം ഭീതിയിലാണ്. യുഎസിലും ഇന്ത്യയിലുമടക്കം ഓഹരി വിപണികൾ തകർന്നടിയുകയാണ്. യുഎസിലെ വ്യവസായികളും ആശങ്കയിലാണ്. ഇതിനിടെ ട്രംപിന്റെ ഒരു ശതകോടീശ്വരൻ പിന്തുണക്കാരൻ തന്നെ, പ്രസിഡന്റിനോട് അടുത്തിടെ പ്രഖ്യാപിച്ച വ്യാപാര താരിഫുകൾ താൽക്കാലികമായി
ലൊസാഞ്ചലസ് ∙ പൊതു ജീവിതത്തിൽ നിന്ന് പിൻമാറുന്നില്ലെന്ന സൂചനയുമായി യുഎസ് മുൻവൈസ് പ്രസിഡന്റ് കമല ഹാരിസ്. ഏപ്രിൽ 4 ന് കലിഫോർണിയയിൽ നടന്ന ലീഡിങ് വിമൻ ഡിഫൈൻഡ് ഉച്ചകോടിയിലാണ് കമലാ ഹാരിസ് ഇക്കാര്യം സൂചിപ്പിച്ചത്.
ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൂന്നാം വട്ടവും പ്രസിഡന്റാകുമോ? രണ്ടു ടേം എന്ന നിയമം ട്രംപിന് തടസ്സമാകില്ലേ? ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാകട്ടെ ട്രംപ് എങ്ങും തൊടാത്ത മറുപടിയുമാണ് നല്‍കുന്നത്. രണ്ടു ടേം എന്നു നിഷ്കര്‍ഷിക്കുന്ന 22-ാം ഭേദഗതി തന്നെ മാറ്റും എന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റാകാൻ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നലാണ് ഇതിനു കാരണമായതെന്നാണ് ആരോപണം. എഴുത്തുകാരായ ജോനാഥൻ അലൻ, ആമി പാർണസ് എന്നിവരുടെ പുതിയ പുസ്തകത്തിലാണ് പരാമർശം.
വെസ്റ്റ് പാം ബീച്ച് (യുഎസ്) ∙ മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാൻ വഴികൾ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ൽ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നവർ, അധികാര പദവികളിൽ എത്തിയപ്പോൾ ഉറ്റ സുഹൃത്തുക്കളായവർ. ഈ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ രണ്ടു രാജ്യങ്ങളിലെ കോടാനുകോടി മനുഷ്യർ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെബ്രുവരി 13–14 തീയതികളിൽ വാഷിങ്ടനിലാണു കൂടിക്കാഴ്ച നടത്തുക. 12ന് വൈകിട്ടോടെ ഫ്രാൻസിൽനിന്നു യുഎസിൽ എത്തുന്ന മോദി 14 വരെ അവിടെയുണ്ടാകും. ട്രംപുമായി മാത്രമല്ല, ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ കോർപറേറ്റ് മേധാവികളുമായും മോദി സംസാരിക്കും. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാക്കളിലൊരാളാണ് മോദി. സർക്കാർ രൂപീകരിച്ച ശേഷം ട്രംപ് കാണുന്ന ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലാണു മോദിയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഭരണത്തിലേറിയ ആദ്യ ദിവസം മുതൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളാലും തീരുവ കൂട്ടൽ ഉൾപ്പെടെയുള്ള തീരുമാനങ്ങളാലും ലോകത്തെ മുൾമുനയിലാക്കുന്ന ട്രംപ് എന്ന ‘പ്രിയ സുഹൃത്തിനോട്’ മോദി എന്തായിരിക്കും സംസാരിക്കുക? ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നേട്ടമെന്താകും?
ഡോണൾഡ്ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുന്ന ചടങ്ങിൽ നിരവധി രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ്.ജയശങ്കറിന്
വാഷിങ്ടൻ∙ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവർത്തിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കന്നി പ്രസംഗം. യുഎസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ്
വാഷിങ്ടൻ∙ യുഎസിൽ ഇനി ട്രംപ് യുഗം. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
യുഎസില്‍ ഡോണള്‍ഡ് ട്രംപ് 47ാമത്തെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു പിന്നാലെ നടപ്പാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന ആശങ്കയിലും പ്രതീക്ഷയിലുമാണു ലോകം. അധികാരത്തിലെത്തിയാല്‍ എന്തൊക്കെയാണു ചെയ്യാന്‍ പോകുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘അജന്‍ഡ 47’ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അജന്‍ഡ 47 പ്രകാരമുള്ള ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്.
Results 1-10 of 864
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.