Activate your premium subscription today
Saturday, Mar 22, 2025
തിരുവനന്തപുരം∙ റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് 2023ൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.
ബെംഗളൂരു ∙ മുസ്ലിം കരാറുകാർക്കു ടെൻഡറുകളിൽ നാല് ശതമാനം സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലിം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനം. സംസ്ഥാന ബജറ്റിൽ വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി രണ്ട് ബിയിൽ ഉൾപ്പെട്ട മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ന്യൂഡൽഹി∙ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പറിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയ സംഭവം തൃണമൂൽ കോൺഗ്രസ് സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ക്രമക്കേട് സംബന്ധിച്ച് താൻ വാർത്താസമ്മേളനം നടത്തിയിട്ട് ഒരു മാസം കഴിഞ്ഞു.
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിയുടെ ബി ടീമിനെയല്ല ജനങ്ങൾക്കു വേണ്ടത്. സംസ്ഥാനത്തു കോൺഗ്രസിനു രക്ഷപ്പെടണമെങ്കിൽ പത്തുനാൽപതു നേതാക്കളെ പുറത്താക്കാതെ രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഗുജറാത്തിൽ, ബ്ലോക്ക്, ഡിസിസി, രാഷ്ട്രീയകാര്യ സമിതി എന്നീ തട്ടുകളിലുള്ള നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണു പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാഹുലിന്റെ അസാധാരണ പ്രഖ്യാപനം.
അഹമ്മദാബാദ്∙ വോട്ട് ചോദിക്കുന്നതിനു മുൻപ് പാർട്ടി പ്രവർത്തകർ അവരവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തം നിറവേറ്റുന്നതു വരെ ജനങ്ങളോട് അധികാരം ചോദിക്കരുതെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
ആലപ്പുഴ∙ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശൈലിയിൽ കടലിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആഴക്കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തുന്ന സമരം തോട്ടപ്പള്ളിക്കു സമീപം ആഴക്കടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെൻഡർ എടുക്കുന്ന കമ്പനി പഠനം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കോടികൾ മുടക്കി ടെൻഡർ എടുക്കുന്ന കമ്പനി സാമൂഹികാഘാത പഠനം നടത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂല റിപ്പോർട്ട് ഉണ്ടാകുമോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെരെ ഉന്നയിച്ച വിമർശനം വിവാദമായതിനു പിന്നാലെ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്ത്. കോൺഗ്രസ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനു പിന്നാലെയാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു.
ന്യൂഡൽഹി∙ കേരളത്തിലെ സ്റ്റാർട്ടപ്പ് വളർച്ചയുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിയുടെ ലേഖനത്തെ ചൊല്ലി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചേരിതിരഞ്ഞ് പ്രസ്താവനകൾ നടത്തിയതിനു പിന്നാലെ, കേരളത്തിലെ പാർട്ടി നേതാക്കളുടെ വ്യത്യസ്തമായൊരു ചിത്രം പങ്കുവച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അധികപ്രസംഗം വേണ്ട, ഒരു നേതാവിന് സംസാരിക്കാൻ 3 മിനിറ്റ് സമയം. ഇതായിരുന്നു ഇന്നലെ ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന നേതാക്കൾക്ക് ലഭിച്ച നിർദേശം.
Results 1-10 of 3304
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.