Activate your premium subscription today
Tuesday, Mar 25, 2025
ആതൻസ് ∙ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) അധ്യക്ഷ സ്ഥാനത്തേക്ക് ആവേശപ്പോരാട്ടം. കഴിഞ്ഞ 12 വർഷക്കാലം ഐഒസി അധ്യക്ഷനായിരുന്ന തോമസ് ബാക്കിന്റെ പിൻഗാമിയാകാൻ മത്സരരംഗത്തുള്ളത് 7 പേർ. ഗ്രീസിൽ ഇന്നാരംഭിക്കുന്ന ഐഒസി സെഷന്റെ ഭാഗമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. പുതിയ പ്രസിഡന്റ് ഒളിംപിക് ദിനമായ ജൂൺ 23ന് ചുമതലയേറ്റെടുക്കും.
ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസിനു കൊടിയിറങ്ങുമ്പോൾ കായികകേരളത്തിന്റെ യഥാർഥ ചിത്രമാണു തെളിയുന്നത്. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളുമായി നമുക്കെത്താൻ കഴിഞ്ഞത് 14–ാം സ്ഥാനത്ത്. ഒളിംപിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നുശേഷം കേരളം മെഡൽ പട്ടികയിൽ ആദ്യ 10 സ്ഥാനത്തിനു പുറത്തായിട്ടില്ല.
ഉത്തരാഖണ്ഡിലെ ദേശീയ ഗെയിംസ് വേദികൾ ഇനി കായിക അക്കാദമികളാകും. ഗെയിംസിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഉത്തരാഖണ്ഡ് കായിക വകുപ്പ് തയാറാക്കിയ നയരേഖയിൽ വേദികളെ അക്കാദമികളാക്കി വികസിപ്പിക്കാനാണ് ആലോചന.
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).
ഹൽദ്വാനി∙ ദേശീയ ഗെയിംസിൽ അത്ലറ്റിക്സിൽ കേരളത്തിന് വീണ്ടും വെങ്കലത്തിളക്കം. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസനാണ് വെങ്കലം നേടിയത്. ഇതോടെ 11 സ്വർണവും 9 വെള്ളിയും 15 വെങ്കലവും സഹിതം 35 മെഡലുകളായി. ഇന്നലെ മാത്രം കേരളം ഒരു സ്വർണവും ഏഴു വെങ്കലവും ഉൾപ്പെടെ എട്ടു മെഡൽ നേടിയിരുന്നു.
ദേശീയ ഗെയിംസിൽ കേരളം ഇന്നലെ തുടങ്ങിയതു വെങ്കലത്തോടെയാണെങ്കിലും അവസാനിപ്പിച്ചതു സ്വർണ തിളക്കത്തിൽ. അത്ലറ്റിക്സിൽ 3 വെങ്കലവും തയ്ക്വാൻഡോയിൽ 4 വെങ്കലവുമായിരുന്നു കേരളത്തിന്റെ മെഡൽ പട്ടികയിൽ വൈകുന്നേരം വരെ. ബാക്കിയുള്ളത് ഒരു തയ്ക്വാൻഡോ ഫൈനൽ. ആ മത്സരത്തിൽ എതിരാളിയെ അടിച്ചു വീഴ്ത്തി കേരളത്തിനു സ്വർണ സന്തോഷം സമ്മാനിച്ചത് മാർഗരറ്റ് മരിയ റെജി.
ഡെറാഡൂൺ ∙ യുവനിരയിൽ പ്രതീക്ഷയർപ്പിച്ച് ദേശീയ ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കിലേക്ക് കേരളം ഇറങ്ങുന്നു. ഡെറാഡൂണിനടുത്ത് റായ്പുരിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. കഴിഞ്ഞ ഗെയിംസിൽ അത്ലറ്റിക്സിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകൾ നേടിയ കേരളം ഇത്തവണ യുവ താരങ്ങളുടെ മികവിൽ മെഡലെണ്ണം കൂട്ടുമെന്നാണു പ്രതീക്ഷ. 52 താരങ്ങളാണ് കേരള സംഘത്തിലുള്ളത്. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പ്രമുഖ താരങ്ങളിൽ പലരും ഗെയിംസിൽനിന്നു വിട്ടുനിന്നത് കേരളത്തിനു ക്ഷീണമാണ്. അതേസമയം, മറ്റു പല ടീമുകൾക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സിലക്ഷൻ ട്രയൽസിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയ റിലേ ടീമിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് അത്ലറ്റിക്സ് ടീം ചീഫ് കോച്ച് ആർ. ജയകുമാർ പറഞ്ഞു
ഹൽദ്വാനി ∙ ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് തയ്ക്വാൻഡോയിലെ വെങ്കലത്തിന്റെ ആശ്വാസം. വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമയാണു വെങ്കലം നേടിയത് (8.033 പോയിന്റ്). കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിക്കിന്റെയും കെ. രസ്നയുടെയും മകളാണ് ലയ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിഎ വിദ്യാർഥിനിയാണ്. സഹോദരി സെബ തയ്ക്വാൻഡോ പൂംസെ ഗ്രൂപ്പ് ഇനത്തിൽ മത്സരിക്കുന്നുണ്ട്. തയ്ക്വാൻഡോയിലെ അഭ്യാസ പ്രകടന മികവാണു പൂംസെ ഇനത്തിൽ വിലയിരുത്തുന്നത്. സ്വയം പ്രതിരോധ മുറകളിലൂന്നിയുള്ള അഭ്യാസങ്ങളാണു ലയ മത്സരവേദിയിൽ പ്രദർശിപ്പിച്ചത്.
ബ്രസൽസ് ∙ രോഗബാധിതനായ വളർത്തുനായയ്ക്ക് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് നൽകി എന്ന ‘തെറ്റു മാത്രമേ’ ബൽജിയൻ അശ്വാഭ്യാസ താരം ഡൊമിയൻ മിഹീൽ ചെയ്തുള്ളൂ. പക്ഷേ, ആ തുള്ളിമരുന്ന് തന്റെ കരിയറിനു തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം അറിഞ്ഞില്ല. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ മിഹീലിന് രാജ്യാന്തര ഉത്തേജക പരിശോധനാ ഏജൻസിയുടെ പിടിവീണു. ഇതോടെ പാരിസ് ഒളിംപികിസിലെ ഡ്രസാഷ് മത്സരയിനത്തിൽ മിഹീലിന്റെ പ്രകടനത്തിന് അയോഗ്യതയും വന്നു.
തിരുവനന്തപുരം∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അത്ലറ്റിക് മീറ്റിൽ ത്രോ ഇനങ്ങളിൽ അസാധാരണ മികവുകൊണ്ട് അതിശയിപ്പിച്ച ഒരു താരമുണ്ട്. പട്ടാമ്പി എസ്എൻജിഎസ് കോളജിലെ അഭിലാഷ് കെ.ഡി. ആള് പൊലീസിലാണ്. എല്ലാവർക്കും ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാം സെമസ്റ്റർ പിജി മലയാളം വിദ്യാർഥിയുമാണ്.
Results 1-10 of 689
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.