Activate your premium subscription today
Saturday, Apr 19, 2025
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്സ്കി രാജ്യാന്തര ക്രിക്കറ്റില്നിന്നു വിരമിച്ചു. 27–ാം വയസ്സിലാണ് ഓസ്ട്രേലിയൻ യുവ ബാറ്റർ കരിയർ അവസാനിപ്പിക്കുന്നത്. 2021 ലെ സിഡ്നി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരായി താരം കളിച്ചിട്ടുണ്ട്. വിൽ പുക്കോവ്സ്കിയുടെ കരിയറിലെ ഒരേയൊരു ടെസ്റ്റ് മത്സരവും ഇതുതന്നെ.
ഗോൾ (ശ്രീലങ്ക) ∙ സെഞ്ചറി നേട്ടം ഒരു ‘ഹോബിയാക്കി’ മാറ്റിയ സ്റ്റീവ് സ്മിത്തിന് തടയിടാൻ ശ്രീലങ്കയ്ക്കായില്ല. കരിയറിലെ 36–ാം ടെസ്റ്റ് സെഞ്ചറിയുമായി ക്യാപ്റ്റൻ സ്മിത്ത് (120 നോട്ടൗട്ട്) തിളങ്ങിയപ്പോൾ ലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കി. സ്മിത്തിന്റെയും വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെയും (139 നോട്ടൗട്ട്) സെഞ്ചറി മികവിൽ ഒന്നാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്ത സന്ദർശകർ 73 റൺസിന്റെ ലീഡും സ്വന്തമാക്കി. കഴിഞ്ഞ 5 ടെസ്റ്റുകളിൽ സ്മിത്തിന്റെ നാലാം സെഞ്ചറിയാണിത്. നിലവിലെ താരങ്ങളിലെ കൂടുതൽ ടെസ്റ്റ് സെഞ്ചറികളെന്ന റെക്കോർഡിൽ സ്മിത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒപ്പമെത്തി (36). ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസനും (33) ഇന്ത്യയുടെ വിരാട് കോലിയുമാണ് (30) പിന്നിലുള്ളത്. ശ്രീലങ്കയെ 257 റൺസിൽ ഓൾഔട്ടാക്കിയശേഷമാണ് രണ്ടാം ദിനം ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ട്രാവിസ് ഹെഡ് (21), ഉസ്മാൻ ഖവാജ (36), മാർനസ് ലബുഷെയ്ൻ (4) എന്നിവർ തുടക്കത്തിലേ പുറത്തായപ്പോൾ നാലാം വിക്കറ്റിൽ 239 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി സ്മിത്തും ക്യാരിയും ക്രീസിലുറച്ചു നിന്നു.
ഗോൾ (ശ്രീലങ്ക) ∙ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസിന്റെ നാഴികക്കല്ല് പിന്നിട്ട് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ കുതിപ്പ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കരിയറിലെ 35–ാം ടെസ്റ്റ് സെഞ്ചറി നേടിയതിനൊപ്പമാണ് 10,000 റൺസ് ക്ലബ്ബിലും സ്മിത്ത് ഇടംപിടിച്ചത്. ഈ നാഴികക്കല്ല് പിന്നിടുന്ന 15–ാമത്തെ താരവും നാലാമത്തെ ഓസ്ട്രേലിയക്കാരനുമാണ് മുപ്പത്തിയഞ്ചുകാരനായ സ്മിത്ത്.
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു മുന്നിൽ 363 റൺസ് വിജയലക്ഷ്യമുയർത്തി മധ്യപ്രദേശ്. ഒന്നാം ഇന്നിങ്സിൽ ഏഴു റൺസിന്റെ നേരിയ ലീഡ് വഴങ്ങിയ മധ്യപ്രദേശ്, രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് കേരളത്തിനു മുന്നിൽ ശക്തമായ വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് 101 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ നാലു റൺസോടെ ക്രീസിൽ.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിന്റെ (ഐസിസി) കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവർ ഇടംപിടിച്ചു. ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസാണ് ടീം ക്യാപ്റ്റൻ. കമിൻസാണ് ടീമിലെ ഏക ഓസ്ട്രേലിയൻ താരവും. ലങ്കൻ താരം ചരിത് അസലങ്ക ക്യാപ്റ്റനായ ഏകദിന ടീമിൽ ഇന്ത്യൻ താരങ്ങൾക്ക് ആർക്കും ഇടംലഭിച്ചില്ല.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മുൻനിര ബാറ്റർ സ്റ്റീവ് സ്മിത്ത് നയിക്കും. പാറ്റ് കമിൻസിനു പകരമാണ് സ്മിത്തിനു നറുക്കുവീണത്. അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി മുന്നിൽക്കണ്ട് മിച്ചൽ മാർഷ്, ജോഷ് ഹെയ്സൽവുഡ് എന്നിവർക്കും വിശ്രമം അനുവദിച്ചു.
‘ജസ്പ്രീത് ബുമ്രയ്ക്കു രണ്ടു വശത്തുനിന്നും പന്തെറിയാൻ സാധിക്കില്ലല്ലോ’ എന്ന വൈറൽ കമന്റ് രോഹിത് ശർമയുടേതാണ്. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയ്ക്കിടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഈ പ്രതികരണം. ബുമ്രയെ മാത്രം ആശ്രയിച്ച് മത്സരം ജയിക്കാനാകില്ലെന്ന തിരിച്ചറിവ് ടീം ഇന്ത്യയ്ക്ക് വന്നപ്പോഴേക്കും പരമ്പര അവസാനിച്ചു കഴിഞ്ഞിരുന്നു...
പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ നൽകിയ 58 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 615, വിക്കറ്റ് നഷ്ടമില്ലാതെ 58. പാക്കിസ്ഥാൻ 194, 478 (ഫോളോഓൺ).
നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ശരീരം വിശ്രമം ആവശ്യപ്പെടുമ്പോൾ അതു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാതെ വിട്ടുനിന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബുമ്രയുടെ പ്രതികരണം.
ഫലം സൂചിപ്പിക്കും പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പര. 3–1ന് ഓസ്ട്രേലിയ ജയിച്ചെങ്കിലും ഇന്ത്യയ്ക്കു മേൽ പൂർണ ആധിപത്യം നേടാൻ അവർക്കു സാധിച്ചില്ല. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു വിജയം, അല്ലെങ്കിൽ സമനിലയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. അവസാന ടെസ്റ്റിൽ ബോ വെബ്സ്റ്റർ എന്ന അരങ്ങേറ്റക്കാരൻ കളിച്ചതു പോലുള്ള ഇന്നിങ്സുകൾ എല്ലാ ടെസ്റ്റിലും ഓസ്ട്രേലിയൻ നിരയിൽ നിന്നുണ്ടായി. സ്കോട് ബോളണ്ട് എന്ന പേസറുടെ മികവും ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഓൾറൗണ്ട് പ്രകടനവും പ്രശംസ അർഹിക്കുന്നു.
Results 1-10 of 231
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.