ADVERTISEMENT

2012 ജനുവരിയിലെ കാപിറ്റോൾ  കലാപത്തിനു തൊട്ടുപിന്നാലെയാണ് ട്രംപിനെ ട്വിറ്ററും മെറ്റയുമൊക്കെ വിലക്കിയത്.ട്രംപുമായി ഉടക്കി തുടരുന്നതിൽ ഇലോണ്‍ മസ്കിനു പക്ഷേ താൽ‍പ്പര്യമില്ലായിരുന്നു. മസ്ക് സാരഥ്യം ഏറ്റെടുത്തതിനുപിന്നാലെ ട്രംപ് പിന്നീട് എക്സ് ആയി മാറിയ ട്വിറ്ററിൽ തിരികെ എത്തി.

അതേസമയം മെറ്റയുമായി കേസ് തുടരുകയായിരുന്നു ട്രംപ്. ഇപ്പോഴിതാ 2.5 കോടി ഡോളർ നൽകി ഒരു ഒത്തുതീർപ്പിന് മെറ്റയുമായി ഡൊണാൾഡ് ട്രംപ് ധാരണയായിരിക്കുന്നു. 22 മില്യൺ ഡോളർ ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറിക്ക്നൽകുമെന്നും ബാക്കിയുള്ളത് നിയമപരമായ വ്യവഹാരങ്ങൾക്കുള്ള ഫീസായും നൽകാനാണ് മെറ്റ ഒരുങ്ങുന്നത്. 

Mark Zuckerberg, CEO of Meta, testifies during the US Senate Judiciary Committee hearing "Big Tech and the Online Child Sexual Exploitation Crisis" in Washington, DC, on January 31, 2024. (Photo by Brendan SMIALOWSKI / AFP)
Mark Zuckerberg, CEO of Meta, testifies during the US Senate Judiciary Committee hearing "Big Tech and the Online Child Sexual Exploitation Crisis" in Washington, DC, on January 31, 2024. (Photo by Brendan SMIALOWSKI / AFP)

2021 ജൂലൈയിൽ ട്വിറ്റർ (എക്സ് എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം), ഫെയ്സ്ബുക്ക്, ഗൂഗിൾ, അവരുടെ ചീഫ് എക്സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ നിയമവിരുദ്ധമായി അഭിപ്രായങ്ങളെ നിശബ്ദരാക്കുന്നുവെന്ന് ആരോപിച്ച് ട്രംപ് കേസുകൾ ഫയൽ ചെയ്യുകയായിരുന്നു. അതാണ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നത്.

ട്രംപിന്റെ സത്യപ്രതിജ്ഞാ വേളയിൽ പ്രധാന ഇരിപ്പിടം അനുവദിച്ച നിരവധി ശതകോടീശ്വരന്മാരിൽ മെറ്റാ മേധാവി മാർക് സക്കർബർഗും ഉൾപ്പെടുന്നു. അതേസമം ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡുകൾ എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ആപ്പുകളിൽ വസ്തുതാ പരിശോധനയും മോഡറേഷൻ പ്രവർത്തനങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സക്കർബർഗ് മെറ്റയുടെ നയങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. മാത്രമല്ല ട്രംപിന്റെ ഇനോഗ്രൽ ഫണ്ടിലേക്ക് മെറ്റാ ഒരു മില്യൺ ഡോളർ സംഭാവനയും പ്രഖ്യാപിച്ചു.

English Summary:

Meta and Donald Trump have reached a $25 million settlement resolving their legal dispute. The agreement includes funds for Trump's presidential library and covers legal fees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com