Activate your premium subscription today
Friday, Apr 18, 2025
ഇന്ത്യൻ പൗരന്മാർക്ക് നൽകിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ് ആയ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെയും, അതിന്റെ ഫോട്ടോകോപ്പി നല്‍കേണ്ടതിന്റെയും ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ഐഡിയും, നിര്‍മ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍
ന്യൂഡൽഹി ∙ വിവിധ സ്ഥാപനങ്ങളിൽ തിരിച്ചറിയൽ നടപടിക്ക് ആധാർ ഫോട്ടോകോപ്പി നൽകുന്ന രീതി വൈകാതെ അവസാനിക്കും. മൊബൈൽ ആപ്പിലൂടെ മുഖം തിരിച്ചറിയാനുള്ള ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, വ്യക്തിയെ തിരിച്ചറിയാനുള്ള സംവിധാനം ഉടൻ ലഭ്യമാകും. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണു നടപടിയെന്നു സർക്കാർ അവകാശപ്പെട്ടു. പരീക്ഷണഘട്ടത്തിലുള്ള ഫീച്ചർ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന ഈ കാലത്ത് ആധാറിന് ഇത് തടയാൻ സാധിക്കുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗോളതലത്തിൽ പലതരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയിൽ അതിന്റെ അളവ് കൂടുതലാണ്.
മുംബൈ ∙ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തെന്നു പറഞ്ഞു മുംബൈ സ്വദേശിനിയായ വയോധികയുടെ (86) 20.25 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. മലാഡ് സ്വദേശിയായ ഷയാൻ ജമീൽ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി.
മുംബൈ സ്വദേശിയായ 86കാരിക്ക് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. പൊലീസുകാരായി ചമഞ്ഞ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നുവെന്ന് അറിയിച്ചാണ് പണം തട്ടിയത്. വയോധികയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിയമനടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
പാലക്കാട് ∙ ഒരൊറ്റ നിമിഷം, ഒരു ചിത്രം പകർത്താനുള്ള സമയം ഒതുങ്ങിയിരുന്നാൽ സഹോദരങ്ങളായ ബിനോയ്ക്കും വിപിനും ആധാർ കാർഡെടുക്കാം. പക്ഷേ, സെറിബ്രൽ പാൾസി ബാധിച്ച ഇവർ ഉറങ്ങുമ്പോഴല്ലാതെ അടങ്ങിയിരിക്കില്ല. ആധാർ എടുക്കാൻ പോയപ്പോൾ മെഷീൻ തട്ടിത്തെറിപ്പിച്ചതോടെ പിന്നീടു പോയില്ല. 27 വയസ്സുള്ള ബിനോയും 25 വയസ്സുള്ള വിപിനും എടുക്കാൻ സമ്മതിക്കാത്തതോടെ ആധാർ നമ്പർ ഇല്ലാത്തതിനാൽ 2023 ഒക്ടോബർ മുതൽ അവർക്കു ഭിന്നശേഷി പെൻഷൻ ലഭിക്കുന്നുമില്ല.
ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോ ഇനിമുതൽ അനുവദിക്കില്ല എന്നും ആധാർ അതോറിറ്റി ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഒരു വാർത്താ കാർഡ് ഉൾപ്പെടെയാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ. എന്നാൽ, തെറ്റിദ്ധാരണയുണ്ടാക്കും വിധമാണ് പ്രചാരണം നടക്കുന്നതെന്ന്
തിരുവനന്തപുരം∙ ആധാർ സേവനങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിർദേശങ്ങൾ ആധാർ അതോറിറ്റി (യുഐഡിഎഐ) കർശനമാക്കി. മുഖം മുഴുവൻ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകൾക്കു മാത്രമേ ഇനി അംഗീകാരം ഉണ്ടാകൂ. ചെവികളടക്കം, മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം ∙ ആധാരങ്ങൾ റജിസ്റ്റർ ചെയ്യാൻ ഇടതു തള്ളവിരലിൽ മഷി പുരട്ടി വിരലടയാളം പതിപ്പിക്കുന്ന രീതി നിർത്തുന്നു. പകരം ബയോ മെട്രിക് ഇമേജ് സ്കാനർ വഴി വിരലടയാളം ഡിജിറ്റലായി പതിപ്പിക്കും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള വിരലടയാളം തന്നെയാണെന്ന് ഉറപ്പാക്കാമെന്നതിനാൽ ആൾമാറാട്ടം അസാധ്യമാവും. ഏപ്രിൽ മുതൽ സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫിസുകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി എറണാകുളം, കണ്ണൂർ ജില്ലകളിൽ ആരംഭിച്ചു.
ആധാര്‍ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ സൗജന്യമായി ഇനി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആധാറിലെ തെറ്റായ
Results 1-10 of 211
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.