Activate your premium subscription today
Thursday, Mar 13, 2025
Mar 6, 2025
വാഷിങ്ടൻ ∙ തന്നെ ഇന്ത്യയ്ക്കു കൈമാറുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസ് പ്രതിയും കനേഡിയൻ പൗരനുമായ തഹാവൂർ റാണ. യുഎസ് സുപ്രീംകോടതിയിലാണ് തഹാവൂർ റാണ അപേക്ഷ സമർപ്പിച്ചത്.
Feb 14, 2025
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി. പാക്ക് വംശജനായ കനേഡിയൻ വ്യവസായി. ലഷ്കറെ തയിബയും ഐഎസ്ഐയുമായി ബന്ധം. 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായി. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു.
Dec 19, 2024
വാഷിങ്ടൻ∙ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവുർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് കൈമാറുന്നത് ഒഴിവാക്കാൻ റാണയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ എലിസബത്ത് ബി. പ്രിലോഗർ 20 പേജുള്ള സബ്മിഷൻ സമർപ്പിച്ചു.
Nov 26, 2024
മുംബൈ∙ രാജ്യത്തെ മുൾമുനയിലാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വയസ്സ്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകളാണു പൊലിഞ്ഞത്. 300 പേർക്ക് പരുക്കേറ്റിരുന്നു. എൻഎസ്ജി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേധാവി ഹേമന്ദ് കർക്കറെ, പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ, ഏറ്റുമുട്ടൽ വീരൻ വിജയ് സലാസ്കർ എന്നിവർ വീരമൃത്യു വരിച്ച ഉന്നത ഉദ്യോഗസ്ഥരിൽപ്പെടും. കനത്ത പോരാട്ടത്തിനൊടുവിൽ ഒൻപതു ഭീകരരെ വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012ൽ പുണെ യേർവാഡ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
Nov 22, 2024
കൊച്ചി ∙ രാജ്യത്തിന്റെ സമുദ്ര സുരക്ഷയും തീരദേശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ‘സീവിജിൽ 24’ സമാപിച്ചു. രാജ്യത്തിന്റെ 11,098 കിലോമീറ്റർ നീളമുള്ള തീരദേശവും 2.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള എക്സ്ക്ലൂസീവ് ഇകണോമിക് സോണും സംരക്ഷിക്കാനുള്ള ഈ പരിശീലന പരിപാടിയിൽ ആറു മന്ത്രാലയങ്ങളിൽ നിന്നുള്ള 21 ഏജൻസികളാണ് പങ്കെടുത്തത്. കൊച്ചി–ലക്ഷദ്വീപ് തീരക്കടലായിരുന്നു ഇത്തവണ സീവിജിലിന്റെ മുഖ്യകേന്ദ്രം. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഇനി ആക്രമണങ്ങളുണ്ടാകുന്നത് തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ പ്രദർശനം കൂടിയായിരുന്നു ‘സീവിജിൽ 24’. 2019ൽ ആരംഭിച്ച സീവിജിലിന്റെ 2021നും 2022നും ശേഷമുള്ള നാലാം എഡീഷനായിരുന്നു ഇത്തവണ നടന്നത്.
Oct 11, 2024
ആലുവ∙ ‘ദൈവമായിരുന്നു ഞങ്ങൾക്ക് ആ വലിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കരുതൽ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല’–നിറഞ്ഞ കണ്ണുകൾ തുടച്ചു സുനു വർഗീസ് രത്തൻ ടാറ്റയെ ഓർമിച്ചു. 2008ൽ മുംബൈ താജ് പാലസിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങല്ലൂർ കണിയാംകുന്ന് വാഴക്കുന്നത്ത്
Oct 9, 2024
രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ 2008 നവംബറിലായിരുന്നു. ഭീകരാക്രമണത്തിൽ മുംബൈ വിറച്ചു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള താജ് മഹൽ പാലസ് ഹോട്ടലിൽ കടന്ന ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. 3 ദിവസം നീണ്ട താണ്ഡവം. താജിനുണ്ടായത് 400 കോടി രൂപയുടെ നഷ്ടം. ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചായിരുന്നു താജിലെ ജീവനക്കാർ അതിഥികളെ കാത്തത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ജീവൻ പോലും ബലി നൽകി.
Mar 2, 2024
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലഷ്കറെ തയിബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം
Feb 5, 2024
ഇസ്ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന പാർട്ടി വ്യാഴാഴ്ച നടക്കുന്ന പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിരവധി നഗരങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പിന്നിൽ സയീദ് ആണെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന മിക്കവരും സയീദിന്റെ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. അതേസമയം പാർട്ടി വക്താവ് ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്.
Jan 10, 2024
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ 78 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ രക്ഷാസമിതി 2008 ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഹാഫിസ് സയീദ് (73). ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ 7 കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് സയീദ് ജയിലിൽ കഴിയുന്നത്. സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
Results 1-10 of 45
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.