Activate your premium subscription today
Friday, Apr 18, 2025
ചെന്നൈ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരെ അംഗങ്ങളായി നാമനിർദേശം ചെയ്യാനുള്ള സുപ്രധാന ബിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പഞ്ചായത്ത് നിയമത്തിലും അർബൻ പഞ്ചായത്ത് ആക്ടിലും ഭേദഗതികൾ വരുത്തുന്ന ബിൽ നിയമമാകുന്നതോടെ ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളാകാം.
പാലക്കാട് ∙ ഒരൊറ്റ നിമിഷം, ഒരു ചിത്രം പകർത്താനുള്ള സമയം ഒതുങ്ങിയിരുന്നാൽ സഹോദരങ്ങളായ ബിനോയ്ക്കും വിപിനും ആധാർ കാർഡെടുക്കാം. പക്ഷേ, സെറിബ്രൽ പാൾസി ബാധിച്ച ഇവർ ഉറങ്ങുമ്പോഴല്ലാതെ അടങ്ങിയിരിക്കില്ല. ആധാർ എടുക്കാൻ പോയപ്പോൾ മെഷീൻ തട്ടിത്തെറിപ്പിച്ചതോടെ പിന്നീടു പോയില്ല. 27 വയസ്സുള്ള ബിനോയും 25 വയസ്സുള്ള വിപിനും എടുക്കാൻ സമ്മതിക്കാത്തതോടെ ആധാർ നമ്പർ ഇല്ലാത്തതിനാൽ 2023 ഒക്ടോബർ മുതൽ അവർക്കു ഭിന്നശേഷി പെൻഷൻ ലഭിക്കുന്നുമില്ല.
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം എന്ന ഭിന്നശേഷി അവകാശ നിയമം 2016ൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന വിവരം ജെറിൻ ജോൺസൺ ശ്രദ്ധിച്ചിരുന്നില്ല. തന്നെ ബാധിക്കാത്ത വിഷയത്തെ കുറിച്ച് എന്തിന് അന്വേഷിക്കണം എന്ന ചിന്തയായിരുന്നു അന്ന്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നോളം, എറണാകുളം വടക്കൻ പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് അറക്കത്തറ വീട്ടിൽ ജെറിൻ ഏറ്റവും കൂടുതൽ പഠിച്ചതും ചിന്തിച്ചതും പോരാടിയതും ഇതേ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കി കിട്ടുന്നതിനായിരുന്നു. ജെറിന്റെ ജീവിതവും ഇപ്പോൾ വീൽചെയറിലാണ് എന്നതാണ് ഇതിനു കാരണം.
പ്രത്യേക ശേഷിയുള്ള വ്യക്തികള്‍ക്ക് കൃത്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് പരിരക്ഷ നല്‍കുകയും സാധ്യതകള്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന ശക്തമായ ഒരു സംവിധാനമാണ്. പ്രത്യേക ശേഷിയുള്ള വ്യക്തികള്‍ക്ക് ഓരോരുത്തര്‍ക്കും സവിശേഷമായ ആരോഗ്യ സേവന ആവശ്യങ്ങളാണുണ്ടാകുക. ഇതിന് അനുസൃതമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കണ്ടെത്തുക
തിരുവനന്തപുരം ∙ ആവശ്യങ്ങളല്ല, അവകാശങ്ങൾ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണു സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും സ്പെഷൽ സ്കൂൾ അധ്യാപകരും. ബജറ്റിലെ വമ്പൻ തുകകൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമ്പോഴും ധനസഹായത്തിനുള്ള നിയമങ്ങൾ കർശനമാക്കുമ്പോഴും സങ്കടം ആരോടു പറയണം എന്നറിയാതെ വിഷമിക്കുകയാണിവർ.
ആലപ്പുഴ∙ സംസ്ഥാനത്തു ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്ന 11 പേർ 2022 ജനുവരിക്കു ശേഷം മാതാപിതാക്കളാൽ കൊല്ലപ്പെട്ടു. മിക്ക സംഭവങ്ങളിലും അതിനു ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. അതു കൂടിയാകുമ്പോൾ ആകെ മരണം 23. ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും താങ്ങും തണലുമാകേണ്ട സർക്കാർ സംവിധാനങ്ങളുടെയും പദ്ധതികളുടെയും പോരായ്മകളിലേക്കാണ് ഈ കണക്കു വിരൽ ചൂണ്ടുന്നത്.
പത്തനംതിട്ട ∙ ചലനശേഷിയില്ലാത്തവരും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരുമായ കിടപ്പു രോഗികൾക്കുള്ള സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ കിരണം പദ്ധതിയിൽ വിവേചനമെന്ന് ആക്ഷേപം. 2018 മാർച്ചിനു ശേഷം അപേക്ഷ നൽകിയവർക്ക് ധനസഹായം നൽകാനായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകൾ പരിഗണിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 600 രൂപ മാത്രമാണ് ആശ്വാസ കിരണത്തിലെ അംഗങ്ങൾക്കു ലഭിക്കുന്നത്. ഡിസംബറിൽ ഈ തുക തന്നെ 2 വർഷത്തോളം കുടിശിക വന്നിരുന്നു.
‘‘ശാരീരിക പരിമിതികളുള്ളവരെ എന്തുവിളിക്കണം എന്ന ചർച്ചയിലാണു നമ്മുടെ നാട്. വികലാംഗൻ, ഭിന്നശേഷി, ദിവ്യാംഗൻ തുടങ്ങിയ വാക്കുകളെല്ലാം ശാരീരിക പരിമിതിയെ വീണ്ടും ഓർമിപ്പിക്കുകയാണെന്നു മനസ്സിലാക്കുന്നില്ല’’. ശാരീരികപരിമിതിയെ കലയിലൂടെ മറികടന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിന്റെ ജീവിതപങ്കാളി ഫാത്തിമ ദോഫാർ പറയുന്നു. ജസ്ഫറും ഫാത്തിമയും മകൻ കെൻസൽ റൂമിയും ഇപ്പോൾ ദുബായിലാണ്. ചക്രക്കസേരയിലുള്ള ഒരാൾക്കു ദുബായ് നൽകുന്ന പരിഗണനയാണ് കേരളം വിട്ടുപോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഒമാനിലെ സലാലയിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഫാത്തിമ കേരളത്തിലെ ഗ്രീൻ പാലിയേറ്റീവ് സംഘടനയെക്കുറിച്ച് അറിയുന്നത്. നന്മയ്ക്കുവേണ്ടി ഒരുമിച്ചുകൂടിയ ചങ്ങാതിമാരുടെ കൂട്ടം. ഇതിന്റെ പ്രവർത്തകനായ ജസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. 2015 നവംബറിൽ നാട്ടിലെത്തിയ ഫാത്തിമ ജസ്ഫറിനെ ജീവിതത്തിൽ കൂടെക്കൂട്ടി. വിവാഹശേഷം ഫാത്തിമയും ഗ്രീൻ പാലിയേറ്റീവിൽ സജീവമായി. പൊതുഇടങ്ങൾ വീൽചെയർ സൗഹൃദമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ 2015 ഡിസംബറിൽ വീൽചെയർ ഫ്രണ്ട്ലി സ്റ്റേറ്റ് പ്രചാരണത്തിനു തുടക്കമിട്ടു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും എഴുത്തുകാർക്കും വേണ്ടി കൂട്ടായ്മകളും ക്യാംപുകളും നടത്തി.
സെറിബ്രൽ പാൾസി മൂലം കാലുകൾക്കും വലതുകയ്യിനും ശേഷിക്കുറവുള്ള മലപ്പുറം സ്വദേശിക്കു ഡോക്ടറാകാനായിരുന്നു ആഗ്രഹം. സാമ്പത്തിക പ്രയാസങ്ങളിലും ശാരീരിക പരിമിതികളെ അതിജീവിച്ച് 2020ൽ നീറ്റിൽ ഉയർന്ന റാങ്ക് നേടി. എന്നാൽ, വിദ്യാർഥിക്കു മെഡിക്കൽ പഠനത്തിനു യോഗ്യതയില്ലെന്നു മെഡിക്കൽ ബോർഡ് വിധിയെഴുതിയത് തിരിച്ചടിയായി. ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടി കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയെങ്കിലും ഹൈക്കോടതി വിധിക്കെതിരെ നാഷനൽ മെഡിക്കൽ കൗൺസിൽ കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും അവൾക്ക് അനുകൂലമായി വിധി പറഞ്ഞു. എന്നാൽ, തുടർച്ചയായി കോടതി കയറിയിറങ്ങേണ്ടി വന്നത് അവളെ മാനസികമായി തകർത്തതോടെ പഠനം തുടരാനാകാതെ വന്നു.
കൊച്ചി∙ ശബരിമലയിൽ ഭിന്നശേഷിക്കാരനു ഡോളി സേവനം ലഭിക്കാതിരുന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശബരിമലയിൽ എത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിനു സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശം നൽകി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.
Results 1-10 of 120
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.