Activate your premium subscription today
Sunday, Apr 20, 2025
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താനുള്ള ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്ലുകളെ ആദ്യ സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) പ്രതിപക്ഷം ചോദ്യം ചെയ്തു. ബിജെപി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. തിരഞ്ഞെടുപ്പു ചെലവു ചുരുക്കാൻ ഒറ്റത്തിരഞ്ഞെടുപ്പു സഹായിക്കുമെന്ന വാദത്തെ കോൺഗ്രസ് അംഗം പ്രിയങ്ക ഗാന്ധി ഖണ്ഡിച്ചു. ഇതു സാധൂകരിക്കാൻ സർക്കാർ നിരത്തിയ കണക്കുകൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വരുന്നതിനു മുൻപുള്ളതാണെന്നു പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പു നടത്തിപ്പു സംബന്ധിച്ച ആശങ്കകൾ എൻഡിഎയുടെ ഭാഗമായ ജെഡിയു ഉന്നയിച്ചു.
കഷ്ടിച്ച് മൂന്നു പേജിലായി അഞ്ചു വകുപ്പുകൾ മാത്രം ഉള്ളതാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നിർബന്ധിതമായി സാധ്യമാക്കുന്ന ഭരണഘടനാ ഭേദഗതികളുടേതായ ബിൽ. വലുപ്പംകൊണ്ട് ചെറിയ ബില്ലാണെങ്കിലും അതിനുള്ളിലെ ആശയലോകത്തിന്റെ കാര്യം അങ്ങനെയല്ല. ഭരണഘടനയിൽ പറയാതെതന്നെ, ഒരേസമയം തിരഞ്ഞെടുപ്പെന്നതായിരുന്നു 1967വരെ രീതി. അതിലേക്കു മടങ്ങിപ്പോകുന്നതു മെച്ചപ്പെട്ട ഭരണം സാധ്യമാക്കാനും വലിയതോതിൽ പണവും സമയവും ലാഭിക്കാനും സഹായിക്കുമെന്നാണ് മോദി സർക്കാരിന്റെ വാദം. സദ്ഭരണവും പണ, സമയ ലാഭങ്ങളും ആരാണ് ആഗ്രഹിക്കാത്തത്? തിരഞ്ഞെടുപ്പിന്റെ ക്രമീകരണത്തിലൂടെ അതു സാധിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്നു ന്യായം. ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു ഭരണഘടനാ ഭേദഗതി ശിൽപികൾ നിർദേശിച്ചിട്ടുള്ള മാർഗമിതാണ്: ലോക്സഭയുടെ അഞ്ചു വർഷ കാലാവധിയെ പവിത്രമായി സംരക്ഷിക്കുക. അതിനിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകൾ താഴെപ്പോകുന്നതിനും ലോക്സഭയും നിയമസഭകളും പിരിച്ചുവിടപ്പെടുന്നതിനും വീണ്ടും തിരഞ്ഞെടുപ്പിനും തടസ്സമില്ല. പക്ഷേ, അതിലൂടെ സൃഷ്ടിക്കപ്പെടുക മിച്ച സഭകളായിരിക്കുമെന്നു മാത്രം. അതായത്, ലോക്സഭയുടെ അഞ്ചുവർഷ കാലാവധിയിലെ അവശേഷിക്കുന്ന സമയത്തേക്കു മാത്രമായി അവയുടെ ആയുസ്സ് പരിമിതപ്പെടും. ഒരേസമയം തിരഞ്ഞെടുപ്പെന്നു കർശനമാക്കുന്നതിൽ ലോക്സഭയുടെ അഞ്ചു വർഷത്തിനുള്ളിലേക്കു നിയമസഭകളെ ഒതുക്കുന്നതിലാണ്
ന്യൂഡൽഹി∙ പാർട്ടി വിപ്പ് നൽകിയിട്ടും ‘ഒരു രാജ്യം, ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് ലോക്സഭയിൽ ഹാജരാകാതെ 20 ബിജെപി അംഗങ്ങൾ. നിർബന്ധമായും സഭയിലുണ്ടാകണമെന്നായിരുന്നു പാർട്ടി നിർദേശം. പങ്കെടുക്കാത്ത അംഗങ്ങൾക്ക് പാർട്ടി കാരണംകാണിക്കൽ നോട്ടിസ് നൽകും. നിതിൻ ഗഡ്കരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലുണ്ടായിരുന്നില്ല.
ന്യൂഡൽഹി ∙ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ വോട്ട് ചെയ്യുന്നവരുടെ ‘മൂന്നിൽ രണ്ട് ഭൂരിപക്ഷം’ വേണമെന്ന കടമ്പ കടക്കാൻ എൻഡിഎയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ‘ഒരു രാജ്യം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുകളുടെ അവതരണസമയത്തെ വോട്ടെടുപ്പു ഫലം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ബിൽ പാസാക്കണമെങ്കിൽ ഇരുസഭകളിലും കേവലഭൂരിപക്ഷവും (272), വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. ഇന്നലെ ലോക്സഭയിലെ വോട്ടെടുപ്പിൽ പോലും ആകെ പോൾ ചെയ്യപ്പെട്ട 467 വോട്ടുകളിൽ 311 കിട്ടിയാൽ മാത്രമേ മൂന്നിൽ രണ്ട് ഭൂരിപക്ഷമാകൂ. ബില്ലിനെ അനുകൂലിച്ചുള്ള വോട്ടുകൾ 269 എണ്ണം മാത്രമായിരുന്നു. അതായത് കേവലഭൂരിപക്ഷമായ 272 ലും താഴെ.
ന്യൂഡൽഹി∙ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്’ ബിൽ നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള 2 ബില്ലുകൾ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.
തിരുവനന്തപുരം∙ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്ക്കരുകളെയും തദ്ദേശസ്ഥാപന
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് പച്ചക്കൊടി കാണിച്ച മന്ത്രിസഭാ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഈ
കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചതും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജന്‍ഡയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’
Results 1-10 of 40
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.