ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണനിരക്കിൽ വൻവർധന. മുൻവർഷത്തെക്കാൾ 6.79% വർധനയാണ് 2023 ൽ ഉണ്ടായത്. മറ്റു രോഗങ്ങളാലുള്ള മരണങ്ങളിൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണു വർധന. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയാറാക്കിയ വാർഷിക പഠനറിപ്പോർട്ടിലാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും കാരണമാണ്– 26.44%. 13.60% പേരുടെ മരണകാരണം കാൻസറാണ്.

പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണം 2022ൽ 13.66 ശതമാനമായിരുന്നത് ഒരു വർഷം കൊണ്ട് 20.45 ശതമാനമായി. ഇൗ ഗണത്തിൽ 93.34% പേരും ജീവൻ വെടിഞ്ഞത് പ്രമേഹം കൊണ്ടുതന്നെ. ശ്വസനസംബന്ധമായ രോഗങ്ങൾ കാരണമുള്ള മരണനിരക്കിൽ 7.95 ശതമാനത്തിൽനിന്ന് 7.99 ശതമാനമെന്ന നേരിയ വർധന മാത്രം. ദഹനസംവിധാനത്തിലെ തകരാറുകൾ കൊണ്ടുള്ള മരണനിരക്കിൽ കുറവാണുണ്ടായത്. 7.15 ശതമാനത്തിൽ നിന്ന് 5.87 ശതമാനത്തിലേക്ക്.

മരിക്കുന്ന പുരുഷൻമാരിൽ 46% പേരും 70 വയസ്സിനു മേൽ പ്രായക്കാരാണ്. സ്ത്രീകളിൽ ഇത് 59%. 65–69 പ്രായഗണത്തിൽപെട്ട പുരുഷൻമാർ 14 % മരിക്കുമ്പോൾ അതിനെക്കാളേറെ മരണം 55–64 പ്രായക്കാരിൽ സംഭവിക്കുന്നു: 22%. സ്ത്രീകളിൽ ഇത് യഥാക്രമം 13 ശതമാനവും 16 ശതമാനവുമാണ്. സംസ്ഥാനത്ത് വർഷം ശരാശരി രണ്ടര ലക്ഷം പേരാണു മുൻപു മരിച്ചിരുന്നതെങ്കിൽ കോവിഡിനു ശേഷമുള്ള വർഷങ്ങളിൽ മരണം 3 ലക്ഷത്തിലേറെയാണ്. 2021ൽ 3.39 ലക്ഷം പേരും 2022 ൽ 3.23 ലക്ഷം പേരും 2023 ൽ 3.04 ലക്ഷം പേരും മരിച്ചു.

English Summary:

Kerala's Post-Covid Health Crisis: Kerala's post-Covid mortality rate shows a sharp increase, with diabetes, malnutrition, and thyroid problems significantly contributing to the rise. The 2023 report reveals a 6.79% increase in deaths related to these conditions compared to the previous year.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com