Activate your premium subscription today
Friday, Apr 18, 2025
മയാമി∙ രാജ്യാന്തര ക്രിക്കറ്റിൽ 99 സെഞ്ചറികളിൽനിന്ന് 100ലേക്ക് എത്താൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. പ്രഫഷനൽ ടെന്നിസിൽ തന്റെ 100–ാം കിരീടം സ്വന്തമാക്കാൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചും അൽപംകൂടി കാത്തിരിക്കണം. മയാമി ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ, 100–ാം കിരീടം മോഹിച്ചിറങ്ങിയ ജോക്കോയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യാക്കുബ് മെൻസിക് വീഴ്ത്തി, അതും നേരിട്ടുള്ള സെറ്റുകൾക്ക്.
വാഷിങ്ടൻ ∙ പ്രഫഷനൽ സർക്യൂട്ടിലെ വനിതാ ടെന്നിസ് താരങ്ങൾക്ക് വേതനത്തുക സഹിതം ഒരു വർഷം പ്രസവാവധി നൽകാൻ വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ). ഗർഭിണികളാവുന്നവർക്കാണ് ഇതു ലഭിക്കുക. വാടകഗർഭം വഴിയോ ദത്തെടുക്കൽ വഴിയോ അമ്മമാരാവുന്നവർക്ക് 2 മാസം പ്രതിഫലവും അവധിയും ലഭിക്കും. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്. എത്രയാണ് വേതനം നൽകുകയെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒൻപതു മുതൽ മേയ് നാലാം തീയതി വരെയായിരിക്കും സിന്നറുടെ വിലക്ക്. ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന്
മെൽബൺ∙ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ‘വിലക്കു ഭീഷണിയുമായി’ ഇറ്റലിയിൽ നിന്നെത്തിയ സ്വർണമുടിക്കാരനാണ്, ഇത്തവണ മെൽബണിൽനിന്ന് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടവുമായി മടങ്ങുന്നത്. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന ഇറ്റാലിയൻ താരമെന്ന വിശേഷണത്തോടെയാണ്, ഇരുപത്തിമൂന്നുകാരൻ യാനിക് സിന്നറിന്റെ കിരീടധാരണം.
മെൽബൺ∙ ഗ്രാൻസ്ലാം ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരനിൽനിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ജർമൻ താരം അലക്സാണ്ടർ സ്വരേവിന്റെ കഠിനപ്രയത്നം തുടർച്ചയായ മൂന്നാം ഫൈനലിലും വിഫലം. കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻസ്ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരത്തിന് ഇത്തവണയും തോൽവി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ ഇരുപത്തിമൂന്നുകാരൻ താരം യാനിക് സിന്നറാണ്, സ്വരേവിന്റെ കന്നി കിരീടമെന്ന മോഹം ഇത്തവണ തകർത്തത്. ആവേശകരമായ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സ്വരേവിനെ വീഴ്ത്തിയത്. സ്കോർ: 6–3, 7–6 (7–4), 6–2.
കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ പുരുഷവിഭാഗത്തിൽ അട്ടിമറി വിജയവുമായി ബംഗാളിന്റെ നിതിൻകുമാർ സിൻഹ. ഫൈനലിൽ ഒന്നാം സീഡും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ തെലങ്കാനയുടെ ജെ.വിഷ്ണുവർധനെ 6–3,6–4നു നിതിൻ കീഴടക്കി. വനിതകളിൽ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ 6–4, 6–1ന് ഫൈനലിൽ തോൽപിച്ചു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിയും പ്രൈസ്മണിയും ഇരുവർക്കും സമ്മാനിച്ചു. കേരള ടെന്നിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോണി നെച്ചൂപ്പാടം, നുറൂദീൻ മേത്തർ ,സുനൈനി മേത്തർ എന്നിവർ ട്രോഫികൾ നൽകി.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസിന്റെ മാഡിസൻ കീസിന്. വാശിയേറിയ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ വീഴ്ത്തിയാണ് യുഎസ് താരത്തിന്റെ കന്നി കിരീടനേട്ടം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക് ഫൈനലിൽ പിഴച്ചു. സ്കോർ 6–3, 2–6, 7–5.
പ്രായത്തെയും ശരീരത്തെയും വെല്ലുവിളിച്ചുള്ള അപരാജിത കുതിപ്പിൽ നൊവാക് ജോക്കോവിച്ചിന് ഇത്തവണ അടിതെറ്റി. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് സെമിഫൈനലിനിടെ ഇടതു കാലിനു പരുക്കേറ്റ മുപ്പത്തിയേഴുകാരൻ സെർബിയൻ താരം മത്സരം പൂർത്തിയാക്കാതെ പിൻമാറി. ഇതോടെ 25–ാം ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്നനേട്ടത്തിനായി ജോക്കോ ഇനിയും കാത്തിരിക്കേണ്ടിവരും.
കൊച്ചി ∙ദേശീയ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ്പിൽ ഇന്നു ഫൈനൽ. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സീഡും ഡേവിസ് കപ്പ് താരവുമായ തെലങ്കാനയുടെ വിഷ്ണു വർധൻ ബംഗാളിന്റെ നിതിൻകുമാർ സിൻഹയെ നേരിടും. രണ്ടാം സീഡാണ് നിതിൻ. വിഷ്ണു ഒഡീഷയുടെ കബീർഹാൻസിനെ 7–5, 6–1 നും നിതിൻകുമാർ ഡൽഹിയുടെ പാർത്ഥ് അഗർവാളിനെ 7–6, 6–2നും സെമിയിൽ തോൽപിച്ചു. വനിതാ ഫൈനലിൽ ടോപ്പ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ നേരിടും. പുരുഷ ഡബിൾസിൽ ഫൈസൽ ഖമർ –ജഗ്മീത് സഖ്യവും വനിത ഡബിൾസിൽ പൂജ–ഈശ്വരി അനന്ത് സഖ്യവും ജേതാക്കളായി. രാവിലെ 9ന് വനിതാ ഫൈനലോടെ മത്സരങ്ങൾ ആരംഭിക്കും.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയന് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അലക്സാണ്ടർ സ്വരേവും നിലവിലെ ചാംപ്യൻസ് യാനിക് സിന്നറും ഏറ്റുമുട്ടും. ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. സെമി ഫൈനലിൽ യുഎസിന്റെ ബെൻ ഷെല്ട്ടനെ 7–6 (7–2), 6–2, 6–2 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്.
കൊച്ചി ∙ 2010 ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടെന്നിസ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 22 വയസ്സായിരുന്നു ഹൈദരാബാദുകാരൻ ജെ.വിഷ്ണുവർധന്. ഇടത്തരം കുടുംബം. ഒന്നര ലക്ഷം രൂപയെങ്കിലും വേണം ഒരുക്കങ്ങൾക്ക്. സഹായത്തിനായി ടെന്നിസ് അസോസിയേഷനു മുന്നിൽ കൈനീട്ടി. സഹായമൊന്നും കിട്ടിയില്ല. മനസ്സു മടുക്കാതെ മത്സരിച്ച് ഗ്വാങ്ചൗവിൽ ഇരട്ടമെഡലുകൾ സ്വന്തമാക്കി. മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസയ്ക്കൊപ്പം വെള്ളി. പുരുഷ ടീം ഇനത്തിൽ വെങ്കലം. മെഡലുകളുമായി വിമാനത്താവളത്തിലിറങ്ങുമ്പോൾ പുഷ്പ ഹാരങ്ങളുമായി നിൽക്കുന്നു അസോസിയേഷൻ പ്രതിനിധികൾ.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ മത്സരം മതിയാക്കി മടങ്ങിയതോടെയാണ് ജർമൻ താരത്തിന് ഫൈനലിലേക്ക് ‘വാക്കോവർ’ ലഭിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയും യുഎസ് താരം മാഡിസൻ കീസും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില് പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്. സ്കോർ 5–7, 6–1, 7–6 (10–8). ശനിയാഴ്ചയാണ് വനിതാ സിംഗിൾസിലെ കലാശപ്പോരാട്ടം.
കേരള ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾ. ഒന്നാം സീഡ് തെലങ്കാനയുടെ വിഷ്ണുവർധൻ ഡൽഹിയുടെ സാർത്ഥക് സുദനെ 6–3, 6–1ന് തോൽപിച്ച് ക്വാർട്ടറിൽ കടന്നു.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ സെമിഫൈനലിന് തയാറെടുക്കുന്ന യുഎസ് താരം ബെൻ ഷെൽട്ടന്, നിലവിലെ ചാംപ്യൻ യാനിക് സിന്നർ എതിരാളി. ഇന്നു നടന്ന അവസാന ക്വാർട്ടറിൽ ആതിഥേയ താരം അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്നർ സെമിഫൈനലിന് ടിക്കറ്റെടുത്തത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 6–3, 6–2, 6–1 എന്ന സ്കോറിനാണ് യാനിക് സിന്നറിന്റെ വിജയം. വെള്ളിയാഴ്ചയാണ് സിന്നർ – ബെൻ ഷെൽട്ടൻ സെമി പോരാട്ടം.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം സിംഗിൾസിൽ സെമി ലൈനപ്പ് പൂർണം. ആദ്യ സെമിയിൽ ബെലാറൂസ് താരം അരീന സബലേങ്ക സ്പെയിനിന്റെ പൗല ബഡോസയെയും, രണ്ടാം സെമിയിൽ പോളണ്ടിന്റെ ഇഗ സ്വാതെക് യുഎസ് താരം മാഡിസൻ കീസിനെയും നേരിടും. ഇന്നു നടന്ന ക്വാർട്ട പോരാട്ടങ്ങളിൽ ഇഗ സ്വാതെക് യുഎസ് താരം എമ്മ നവാരോയെയും യുഎസിന്റെ മാഡിസൻ കീസ് യുക്രെയ്ന്റെ എലീന സ്വിറ്റോലിനയെയും തോൽപ്പിച്ചു. നാളെയാണ് ഇരു സെമിഫൈനൽ മത്സരങ്ങളും നടക്കുക.
കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ ഒന്നാം സീഡ് തെലങ്കാനയുടെ വിഷ്ണുവർധനും വനിതകളിലെ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെയും പ്രീക്വാർട്ടറിൽ. വിഷ്ണുവർധൻ ഹരിയാനയുടെ സുനിൽകുമാറിനെ 6–3, 6–4നും പൂജ തെലങ്കാനയുടെ ശ്രീനിധി റെഡ്ഡിയെ 6–4, 6–1നും തോൽപിച്ചു.
അഖിലേന്ത്യ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാവികസേന റിയർ അഡ്മിറൽ ശ്രീനിവാസ് മദുല്ല ഉദ്ഘാടനം ചെയ്തു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി കേരള ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാംപ്യൻഷിപ്.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള്സ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം രോഹന് ബൊപ്പണ്ണയ്ക്കും ചൈനയുടെ സാങ് ഷ്വായ്ക്കും തോൽവി. ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ഒലിവിയ ഗഡെക്കി സഖ്യത്തോടാണ് ഇന്ത്യ– ചൈന സഖ്യം തോൽവി സമ്മതിച്ചത്. സ്കോർ 2–6, 6–4, 11–9. രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചാണ് ബൊപ്പണ്ണ– സാങ് സഖ്യം ക്വാർട്ടറിൽ കടന്നത്.
ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ യുഎസ് താരം കൊക്കോ ഗോഫിനു തോൽവി. വനിതാ സിംഗിൾസിൽ സ്പാനിഷ് താരം പൗല ബഡോസയോടാണ് ഗോഫ് തോറ്റത്. 11–ാം സീഡായ പൗല 7–5, 6–4ന് ഗോഫിനെ തോൽപിച്ചാണു സെമി ഫൈനലിലേക്കു മുന്നേറിയത്. സ്പാനിഷ് താരം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം സെമി ഫൈനലിലെത്തുന്നത്.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ഏവരും ആകാക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ യുവത്വത്തിന്റെ ചോരത്തിളപ്പിനു മേൽ ആധിപത്യം ഉറപ്പിച്ച് പരിചയസമ്പത്തിന്റെ കരുത്ത്! ആവേശം വാനോളമുയർന്ന പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ യുവതാരം സ്പെയിനിന്റെ കാർലോസ് അൽകാരസിനെ വീഴ്ത്തി സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ കടന്നു. 3 മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ വിജയം. സ്കോർ: 4-6, 6-4, 6-3, 6-4.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ ക്വാർട്ടർ ഫൈനലിൽ. നാലാം റൗണ്ട് പോരാട്ടത്തിൽ ഡെൻമാർക്കിന്റെ ഹോൾഗർ റൂണിനെയാണ് നിലവിലെ ചാംപ്യനായ സിന്നർ കീഴടക്കിയത്. സ്കോർ 6–3, 3–6, 6–3,6–2.
സെമിഫൈനലിലോ ഫൈനലിലോ കാണാമെന്ന് ആരാധകർ കൊതിച്ചിരുന്ന നൊവാക് ജോക്കോവിച്ച്– കാർലോസ് അൽകാരസ് പോരാട്ടം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇത്തവണ അൽപം നേരത്തേയാണ്! പ്രീക്വാർട്ടർ മത്സരങ്ങൾ അനായാസം ജയിച്ച ഇരുവരും നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ മത്സരിക്കും.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് നാലാം റൗണ്ട് പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വിജയം. ചെക് റിപ്പബ്ലിക്കിന്റെ ജിറി ലെഹെക്ചയെ തോൽപിച്ചാണ് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നത്. സ്കോർ– 6–3, 6–4, 7–6 (7–4). ക്വാർട്ടര് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസാണ് ജോക്കോയുടെ എതിരാളി.
മെൽബൺ ∙ ആവേശകരമായ പോരാട്ടം പ്രതീക്ഷിച്ച് റോഡ് ലേവർ അരീനയിൽ എത്തിയവരെ കാത്തിരുന്നത് ഇഗ സ്യാംതെക്കിന്റെ വൺ ‘വുമൻ’ ഷോ! യുഎസ് ഓപ്പൺ മുൻ ചാംപ്യൻ ബ്രിട്ടന്റെ എമ്മ റഡുകാനുവിനെ നിർദാക്ഷിണ്യം തോൽപിച്ചാണ് (6–1, 6–0) ലോക രണ്ടാം നമ്പർ പോളണ്ടിന്റെ ഇഗ സ്യാംതെക് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ പ്രീക്വാർട്ടറിൽ കടന്നത്. 70 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായ പോരാട്ടത്തിൽ ഇഗയുടെ ഫോർഹാൻഡ് ഷോട്ടുകൾക്കു മുന്നിൽ എമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ബ്രിട്ടിഷ് താരത്തിന്റെ ബാക്ക് ഹാൻഡ് ദൗർബല്യം മുതലെടുത്ത ഇഗ ക്രോസ് കോർട്ട് ഷോട്ടുകളിലൂടെ അനായാസം പോയിന്റ് വാരിക്കൂട്ടി. ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇഗ പ്രീക്വാർട്ടർ വരെ എത്തിയത്. ജർമനിയുടെ ഇവ ലൈസാണ് ഇഗയുടെ അടുത്ത എതിരാളി.
Results 1-25 of 839
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.