Activate your premium subscription today
Friday, Mar 21, 2025
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24
സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും. ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.
സ്വർണ വില കുത്തനെ കൂടുന്ന വേളയിൽ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷ (എകെജിഎസ്എംഎ) നിലെ പ്രതിസന്ധി പുതിയ വഴിത്തിരിവില്‍. സംസ്ഥാനത്ത് പ്രതിദിന സ്വർണ വില നിശ്ചയിക്കുന്ന കാര്യത്തിലടക്കമുള്ള അഭിപ്രയ വ്യത്യാസത്തെ തുടർന്നാണ് സംഘടനയിൽ അടുത്തിടെ പ്രതിസന്ധി രൂക്ഷമായത്. സംഘടനാ വിരുദ്ധ
ഇന്ത്യക്കാർക്ക് സ്വർണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വര്‍ണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരങ്ങളിലാണ് നിക്ഷേപം നടത്തുന്നത്.എന്നാൽ ഇപ്പോൾ സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതിനാൽ സ്വർണ ആഭരണങ്ങളോ, കോയിനോ വാങ്ങുന്നതിനു
കൊച്ചി ∙ കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ച ഐമുഹാജി, എസ്.അബ്ദുൽ നാസർ, കൊടുവള്ളി സുരേന്ദ്രൻ, കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അസോസിയേഷൻ സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദൻ അറിയിച്ചു. ഇവർ
കൊച്ചി. വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാമത്തെ സ്വർണ്ണവില. ഇന്നലെ ഗ്രാമിന് 20 രൂപ ഉയർന്ന് 8075 രൂപയും പവന് 160 രൂപയായി. ഈ മാസം 20നു രേഖപ്പെടുത്തിയ പവന് 64560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 18 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 15 രൂപ വർധിച്ചത് 6640 രൂപ എന്ന നിരക്കിലാണ്. ഈ മാസം ഇതുവരെ സ്വർണ്ണം
ചൈനയിൽ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ക്യു നിൽക്കേണ്ട അവസ്ഥയാണ്.വാലെന്റൈൻ ദിനത്തിനു മുമ്പ് തുടങ്ങിയ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല. കട തുറക്കുന്നതിനു മുമ്പ് തന്നെ ജനം സ്വർണം വാങ്ങാൻ ക്യു നിൽക്കുന്ന അവസ്ഥയും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ സ്വർണം വാങ്ങാൻ കാത്തു നിന്നവരുമുണ്ട്.
കേരളത്തിൽ സ്വർണവിലയിൽ (Kerala gold price)) ഇന്ന് വൻ ഇടിവ്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം സമ്മാനിച്ച് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന് 7,890 രൂപയായി.
പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്.
Results 1-10 of 1531
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.