Activate your premium subscription today
Saturday, Apr 19, 2025
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ തുടർന്ന് സ്വർണവില. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് രണ്ട് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലങ്ങളിലും സ്വർണ വില റെക്കോർഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വർണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ്
യുഎഇയിൽ സ്വർണത്തിന് വീണ്ടും പുതിയ റെക്കോർഡ് വില. ഇന്ന്(ബുധൻ) രാവിലെ ഗ്രാമിന് 400 ദിർഹ(ഏതാണ്ട് 9,330 രൂപ) ത്തിന് അടുത്തെത്തിയതായി റിപ്പോർട്ട്.
2024 നവംബർ 4ന് ഡോണൾഡ് ട്രംപ് യുഎസ് പ്രഡിഡന്റ് മത്സരത്തിൽ വിജയിച്ചുവെന്ന വാർത്ത പുറത്തുവന്നതുമുതൽ സ്വർണവിലയുടെ ഗ്രാഫിലുണ്ടായത് വൻ ചാഞ്ചാട്ടങ്ങളാണ്. ട്രംപിന്റെ വരവിൽ വൻതോതിൽ ഇടിഞ്ഞ സ്വർണവില പിന്നീട് കുതിച്ചുചാട്ടമാണ് നടത്തിയത്. യുഎസ് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്ത 2025 ജനുവരിക്കു ശേഷം രാജ്യാന്തരവിപണിയിൽ 450 ഡോളറിനു മേൽ വർധന. ദിവസവുമെന്നോണം വിലയിൽ പുതിയ റെക്കോർഡുകൾ. ഇന്നും (ഏപ്രില്‍ 16) സർവകാല റെക്കോർഡിലാണ് കേരളത്തിലെ സ്വര്‍ണവില. ഗ്രാമിന് 95 രൂപ കൂടി 8815 രൂപയായി, പവന് 760 രൂപ കയറി 70,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിൽ ഇങ്ങനെയൊരു കുതിപ്പ്? ഡോണൾഡ് ട്രംപ് നടപ്പാക്കിയ പകരം തീരുവ മൂലം ആഗോള സാമ്പത്തിക മേഖലയിലാകെയുണ്ടാകുന്ന പ്രതിസന്ധിയിൽ വൻകിട നിക്ഷേപകരുടെ അഭയകേന്ദ്രമായി മാറുകയാണ് സ്വർണം. ട്രംപിന്റെ പകരംതീരുവ പ്രഖ്യാപനം നടന്ന ഏപ്രിൽ 2നു വില കുറഞ്ഞെങ്കിലും പിന്നീട് ട്രോയ് ഔൺസിന് (31.1 ഗ്രാം ) 3245 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്കായിരുന്നു സ്വർണത്തിന്റെ കുതിപ്പ്. ഏപ്രിൽ 12നു സംസ്ഥാനത്ത് ഒരു പവന്റെ വില 70,000 കടന്നു മുന്നേറി. രാജ്യാന്തര വിപണിയിൽ 3500 ഡോളറിലേക്ക് സ്വർണവില ഉടൻ കുതിക്കുമെന്ന പ്രവചനങ്ങളാണു വിപണിയിലുള്ളത്. ഇങ്ങനെ പോയാൽ കേരളത്തിൽ ഒരു പവൻ പൊന്നിന്റെ വില 75,000 രൂപ കടക്കാൻ അധികദിവസം വേണ്ടിവരില്ല. സ്വർണവില പിടിതരാതെ കുതിക്കുമ്പോൾ, സ്വർണത്തിൽ ഇനിയും നിക്ഷേപ സാധ്യതയുണ്ടോ എന്നതാണ് പുതുനിക്ഷേപകർക്ക് അറിയേണ്ടത്.
സ്വർണവില ഔണ്‍സിന് 5000 ഡോളർ ആകുന്ന കാലം അകലെയല്ലെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ ജോയ് ആലുക്കാസ് പുതുതായി ആരംഭിച്ച സിഗ്നേച്ചർ ജ്വല്ലറിയിൽ വച്ച് സ്വർണവിലയുടെ മുന്നേറ്റത്തെ കുറിച്ച് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്ത ഭാഗങ്ങൾ
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24
സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും. ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.
സ്വർണ വില കുത്തനെ കൂടുന്ന വേളയിൽ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷ (എകെജിഎസ്എംഎ) നിലെ പ്രതിസന്ധി പുതിയ വഴിത്തിരിവില്‍. സംസ്ഥാനത്ത് പ്രതിദിന സ്വർണ വില നിശ്ചയിക്കുന്ന കാര്യത്തിലടക്കമുള്ള അഭിപ്രയ വ്യത്യാസത്തെ തുടർന്നാണ് സംഘടനയിൽ അടുത്തിടെ പ്രതിസന്ധി രൂക്ഷമായത്. സംഘടനാ വിരുദ്ധ
ഇന്ത്യക്കാർക്ക് സ്വർണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വര്‍ണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരങ്ങളിലാണ് നിക്ഷേപം നടത്തുന്നത്.എന്നാൽ ഇപ്പോൾ സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതിനാൽ സ്വർണ ആഭരണങ്ങളോ, കോയിനോ വാങ്ങുന്നതിനു
കൊച്ചി ∙ കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ച ഐമുഹാജി, എസ്.അബ്ദുൽ നാസർ, കൊടുവള്ളി സുരേന്ദ്രൻ, കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അസോസിയേഷൻ സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദൻ അറിയിച്ചു. ഇവർ
Results 1-10 of 1535
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.