Activate your premium subscription today
Friday, Apr 18, 2025
ലണ്ടൻ ∙ ബ്രിട്ടിഷ് സീരിയൽ കില്ലർ ജയിലിൽ നിരാഹാരസമരത്തില്. "ഹാനിബൽ ദി കാനിബൽ" എന്നറിയപ്പെടുന്ന റോബർട്ട് മൗഡ്സ്ലിയാണ് (71) ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരിക്കുന്നത്. ജയിൽ ഗാർഡുകൾ ടിവിയും പ്ലേസ്റ്റേഷനും പിടിച്ചെടുത്തതിനെത്തുടർന്നാണ് നിരാഹാര സമരം. അഞ്ച് പതിറ്റാണ്ടിലേറെയായി വെസ്റ്റ്
സാവോപോളോ ∙ക്രിസ്മസ് കേക്ക് വിഷബാധക്കേസിൽ അറസ്റ്റിലായ സ്ത്രീ വർഷങ്ങളായി കുടുംബവുമായി ശത്രുതയിലായിരുന്നുവെന്ന് ബ്രസീലിയൻ പൊലീസ് വെളിപ്പെടുത്തി. ഡെയ്സ് മൗറ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഡിസംബർ 23ന് ടോറസിൽ നടന്ന ക്രിസ്മസ് പാർട്ടിയിൽ ഭർതൃമാതാവ് സെലി ഡോസ് അൻജോസ് ഉണ്ടാക്കിയ കേക്ക് കഴിച്ച മൂന്ന് പേർ
ചണ്ഡിഗഡ്∙ തന്റെ ലൈംഗികതയെക്കുറിച്ചു നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പര നടത്തിയതെന്ന് പഞ്ചാബിൽ പതിനൊന്ന് പുരുഷൻമാരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് രാം സരൂപ് കൊലപാതക കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അപകീർത്തികരമായ പരാമർശങ്ങൾ മൂലം ആഴത്തിലുള്ള വൈകാരിക ആഘാതമാണ് തനിക്കു ഉണ്ടായതെന്നും രാം സരൂപ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു.
കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...
രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള് സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള് വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.
ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ‘സാരി’ കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒൻപത് സ്ത്രീകളെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 2ന് അനിത എന്ന സ്ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പൊലീസ് പുറത്ത് വിട്ടത്.
നെയ്റോബി ∙ കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്നിന്നും കണ്ടെത്തിയത് 9 മൃതദേഹങ്ങൾ. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറിൽനിന്നും പ്രതിയെന്നു സംശയിക്കുന്ന കോളിൻസ് ജുമൈസി ഖലുഷയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോകപ്പ് ഫൈനൽ കാണുകയായിരുന്നു
കെനിയയിലെ പരമ്പര കൊലയാളിയെ പൊലീസ് പിടികൂടിയത് തന്ത്രപൂർവമായ അന്വേഷണത്തിനൊടുവിൽ.
ഐഡഹോ ∙ ഐഡഹോയിൽ പരമ്പര കൊലയാളിയെ മരുന്ന് കുത്തിവച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടു. മരുന്ന് കുത്തിവയ്ക്കുന്നതിനുള്ള ഞരമ്പ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് തോമസ് ക്രീച്ചിന്റെ (73) വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടത്.
ഒരു കോളജ് കുമാരനെ പോലെ സുന്ദരൻ, ഒരേ സമയം രണ്ട് പേരെ പ്രണയിച്ച കാമുകൻ. ആത്മഹത്യയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ച സന്നദ്ധ പ്രവർത്തകൻ. പക്ഷേ, കാലം ഇങ്ങനെയൊന്നുമല്ല ടെഡ് ബണ്ടിയെ അടയാളപ്പെടുത്തുന്നത്. യുഎസിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൊന്നിട്ട് കടന്നു കളഞ്ഞിരുന്ന പരമ്പരക്കൊലയാളി. ഭീതിയുടെ ചരിത്രത്താളുകളിൽ ചോരച്ചുവപ്പോടെ എഴുതപ്പെട്ട പേര്. എന്തിനാണ് ടെഡ് കൊലപാതകങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ അയാൾ പോലും ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല. കൊലപാതകങ്ങൾ എന്നും ടെഡിന് ഹരമായിരുന്നു. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളായിരുന്നു അയാളുടെ ഇരകളിലേറെയും. മുപ്പതോളം പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് അയാൾക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ തെളിയിക്കപ്പെടാതെ കിടക്കുന്ന മുപ്പതിലേറെ കൊലപാതകക്കേസുകൾക്കു പിന്നിലും ടെഡ് ആണെന്നാണ് പൊലീസ് ഇന്നും വിശ്വസിക്കുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ തെളിവുകളില്ലായിരുന്നുവെന്നു മാത്രം. അതുതന്നെയാണ് ടെഡ് ബണ്ടിയും സ്വീകരിച്ച രീതി; കൊലപാതകം നടത്തും പക്ഷേ തെളിവുണ്ടാകില്ല. ഒരുകാലത്ത് യുഎസിന്റെ ഉറക്കം കെടുത്തിയ, ഇന്നും സിരകളിൽ ഭയത്തിന്റെ പ്രകമ്പനം സൃഷ്ടിക്കുന്ന ആ പരമ്പരക്കൊലയാളിയുടെ കഥയാണിത്.
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.