Activate your premium subscription today
Monday, Mar 24, 2025
നൊബേൽ ജേതാവായ ഫ്രഞ്ച് എഴുത്തുകാരി. ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് എർനോയെ വിശേഷിപ്പിക്കാറ്. വ്യക്ത്യാനുഭവങ്ങളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരത്തിനാണ് 2022ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
പെൺകുട്ടിയുടെ ഓർമയിൽ ആനി തിരിച്ചുപിടിക്കുന്നത് പതിനേഴാം വയസ്സിലെ ജീവിതമാണ്. അരനൂറ്റാണ്ടിനു ശേഷം നടത്തുന്ന മടക്കയാത്ര. സംസ്കാരം തേടി പുറപ്പെട്ടുപോകുന്ന ആളേ അല്ല ആനി. ജീവിതവും സമയവും പിടിച്ചെടുക്കുക. അതിനെ മനസ്സിലാക്കുക. അതിൽ ആനന്ദിക്കുക.
മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. ദ് യൂസ് ഓഫ് ഫോട്ടോഗ്രഫി എന്ന പുതിയ പുസ്തകത്തിൽ.
രണ്ടു വർഷത്തോളം നീണ്ടുനിന്ന വന്യമായ പ്രണയത്തെക്കുറിച്ച് എഴുതിയപ്പോൾ കാമുകന്റെ പേര് ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ ഒരിടത്തുപോലും വെളിപ്പെടുത്തിയിട്ടില്ല. മിസ്റ്റർ എ എന്നാണവർ ഉപയോഗിച്ചത്. എയുടെ കാമുകിക്ക് എക്സ് എന്നോ വൈ എന്നോ പറയാമായിരുന്നു.
ഒരു പ്രേമം നഷ്ടമാകുമ്പോൾ അയാളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ പ്രേമമായിരുന്നുവെന്നു തോന്നും. അല്ലെങ്കിൽ ഒരാളുടെ മുറിയിൽ പുസ്തകങ്ങളുടെ എണ്ണം കൂടുന്തോറും അയാളെ അവ കെട്ടിയിടുന്നതായും തോന്നാം. മനഃസുഖമറ്റു കുഴമറിഞ്ഞ കാലത്തു നിന്റെ വായനയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നു പറഞ്ഞ് വീട്ടുകാർ മുറിയിലെ പുസ്തകങ്ങളെല്ലാം എടുത്തുമാറ്റിയതിനെപ്പറ്റി ഒരു സ്നേഹിതൻ ഈയിടെ പറഞ്ഞു. സുഖപ്പെട്ടു വർഷങ്ങൾക്കുശേഷമാണു അന്ന് അവസാനം വായിക്കാനെടുത്തുവച്ചതും വീട്ടുകാർ മാറ്റിവച്ചതുമായ ഒരു പുസ്തകം വീണ്ടും വായിക്കാനായത്. അസുഖബാധിതമായിരുന്ന കഷ്ടകാലത്തുതന്നെ ആ പുസ്തകം വായിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ആ പ്രതിസന്ധി എളുപ്പം നീങ്ങിയേനെയെന്ന് ആ സുഹൃത്ത് പറഞ്ഞു. ഇത് പുസ്തകത്തിന്മേലുള്ള ആത്മവിശ്വാസമാണ്.
അപ്രതീക്ഷിതമായി സംഭവിച്ച ബോംബാക്രമണം പോലെയാണ് നൊബേൽ അവരെ പിടിച്ചുലച്ചത്. എഴുത്തിലെ ഏകാഗ്രത നഷ്ടപ്പെട്ട് സ്വീകരണങ്ങളും സമ്മേളനങ്ങളും പ്രഭാഷണങ്ങളും തുടരുന്നു. വീർപ്പു മുട്ടുകയാണ് എഴുത്തുകാരി. ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത പുരസ്കാരമാണ് എനിക്കു ലഭിച്ചത്. നൊബേൽ സമ്മാനം എന്നിൽ പതിക്കുകയായിരുന്നു. ഒരു ബോംബ് പോലെ അതെന്റെ ശരീരത്തിൽ വീണു.
ഞാൻ മരിക്കുമ്പോൾ എന്റെ മാംസവും അസ്ഥികകളും വലിച്ചെറിഞ്ഞു കളയരുത്. അവ അവയുടെ ഗന്ധത്താൽ പറയട്ടെ ഈ ഭൂമിയിലെ ജീവിതത്തിന്റെ മേൻമ എന്തെന്ന് ! കവിതയിലൂടെ ഇങ്ങനെയൊരു അർഥന നടത്താൻ ഇന്ത്യയിൽ ഒരു കവിക്കേ കഴിഞ്ഞിട്ടുള്ളൂ. മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടിൽ എഴുതുകയും ഒന്നിൽ സ്വപ്നം കാണുകയും ചെയ്ത
ഹാപ്പനിങ് എന്ന നോവലിന്റെ പ്രമേയം അനധികൃത ഗർഭഛിദ്രമാണ്. സ്വന്തം അനുഭവമാണ് ഏർനോ എഴുതിയത്. ഗർഭം നശിപ്പിക്കാൻ സഹായിക്കുന്നവരെത്തേടി ഇരുൾ വീണ തെരുവുകളിൽ അലഞ്ഞതുമുതൽ പൊതുശുചിമുറിയിൽ രക്തസ്രാവത്താൽ അവശയായി മരണത്തോടു പൊരുതിയതുവരെ ഹാപ്പനിങ്ങിലുണ്ട്....
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.