Activate your premium subscription today
Thursday, Mar 13, 2025
Feb 10, 2025
ന്യൂഡൽഹി∙ രാജ്യത്ത് 14 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴും 2011ലെ സെൻസസിലെ വിവരങ്ങൾ വച്ചാണ് നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ (എൻഎഫ്എസ്എ) ഗുണഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സോണിയ പറഞ്ഞു.
Jan 3, 2025
ഇന്ത്യയിലെ സെൻസസും, ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും 2025ന്റെ തുടക്കത്തിൽ ആരംഭിക്കാനും 2026-ഓടെ ഡാറ്റ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥിതിവിവരക്കണക്കുകള് ശേഖരിക്കുന്ന പ്രക്രിയയാണ് സെൻസസ്. ഇത്
Dec 21, 2024
ന്യൂഡൽഹി ∙ രാജ്യത്തെ ആഭ്യന്തര കുടിയേറ്റം കുറയുന്നതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട്. കുടിയേറുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 40.2 കോടിയായിട്ടുണ്ടാകാമെന്നാണ് അനുമാനം. 11.78% കുറവ്. 2011 സെൻസസിൽ ഇത് 45.57 കോടിയായിരുന്നു. 2011 ൽ കുടിയേറ്റനിരക്ക് ജനസംഖ്യയുടെ 37.64 ശതമാനമായിരുന്നത് 28.88 ശതമാനമായി കുറഞ്ഞിട്ടുണ്ടാകാം. സെൻസസ്, ഉപഗ്രഹ, റെയിൽവേ, ടെലികോം റോമിങ് അടക്കമുള്ള ഡേറ്റ ഉപയോഗിച്ചാണ് ആഭ്യന്തര കുടിയേറ്റം വിലയിരുത്തുന്നത്. സെൻസസ് പൂർത്തിയായാലേ കൃത്യമായ കണക്ക് അറിയാനാകൂ. സ്വന്തം സ്ഥലങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, കണക്ടിവിറ്റി എന്നിവ ലഭിച്ചതാകാം കുടിയേറ്റം കുറച്ചതെന്നാണ് സമിതി കരുതുന്നത്.
Dec 18, 2024
ന്യൂഡൽഹി ∙ ഏഴാം സാമ്പത്തിക സെൻസസിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്നു തീരുമാനിച്ചതായി സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പാർലമെന്റിന്റെ സ്ഥിരംസമിതിയെ അറിയിച്ചു. എട്ടാം സാമ്പത്തിക സെൻസസ് അടുത്ത വർഷം ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു
Dec 9, 2024
ന്യൂഡൽഹി ∙ കേരളത്തിൽ ജാതി സെൻസസ് നടത്താത്തത് എന്തുകൊണ്ടാണെന്നു സുപ്രീം കോടതി ചോദിച്ചു. സംസ്ഥാനത്തെ പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട വാദമുന്നയിക്കുന്നതിനിടെ, ഇക്കാര്യം പരിഗണിക്കാൻ കൃത്യമായ ഡേറ്റ ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
Nov 22, 2024
രാജ്യത്തെ 16-ാം സെൻസസ് അടുത്തവർഷം നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സെൻസസിലെ വിവരങ്ങൾ 2026ൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ. അതനുസരിച്ച്, 2029ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, 2028ൽ മണ്ഡല പുനർനിർണയം നടത്താം. 2021ൽ നടക്കേണ്ടിയിരുന്നതാണ് ഈ സെൻസസ്. ഇനി 2035, 2045 എന്നിങ്ങനെയാകും സെൻസസ് നടക്കുക. 2025ലെ സെൻസസിൽ മൂന്നു പ്രധാന വെല്ലുവിളികളാണുള്ളത്. 2025ലെ സെൻസസ് ഫലങ്ങൾ 2028ൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിലേക്കു നയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലോ ബിഹാറിലോ ഒരു പാർലമെന്റംഗം ഏകദേശം 30 അല്ലെങ്കിൽ 35 ലക്ഷം പേരെ പ്രതിനിധീകരിക്കുന്നെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 20 ലക്ഷത്തിൽ താഴെയാണെന്നും വാദമുണ്ട്. ഇന്ത്യ പോലെ സങ്കീർണമായ രാജ്യത്ത്, ഈ വാദം മാത്രം മാനദണ്ഡമായി എടുക്കാനാകില്ല. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വിശാല പശ്ചാത്തലത്തിൽ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ മാത്രമായാൽ ലോക്സഭയുടെ ഘടനയിൽ ഗണ്യമായ മാറ്റം വരും. ഇതു മനസ്സിലാക്കിയ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ ദക്ഷിണേന്ത്യക്കാർ കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നു
Nov 20, 2024
ബഗ്ദാദ് ∙ ഇറാഖിൽ പതിറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന സെൻസസ് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ. ജനസംഖ്യയിലെ ഇടിവു മൂലം ഭരണത്തിലെ പ്രാതിനിധ്യവും സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടമാകുമെന്നാണ് ആശങ്ക. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പീഡനം കാരണം ക്രിസ്ത്യൻ, യസീദി വിഭാഗങ്ങൾ വൻതോതിൽ രാജ്യം വിട്ടുപോയിരുന്നു. ഇതിനു പുറമേ പല പ്രധാന പ്രവിശ്യകളും നിയന്ത്രിക്കുന്നത് കുർദ് വിഭാഗമാണ്.
Oct 28, 2024
ന്യൂഡൽഹി ∙ പൗരർക്കു ഡിജിറ്റലായി സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ വഴിയൊരുക്കുന്ന ആദ്യ സെൻസസാണ് വരാൻ പോകുന്നത്. സർക്കാർ കണക്കെടുപ്പിനായി പ്രത്യേക പോർട്ടലുമുണ്ടാകും. ആധാർ, മൊബൈൽ ഫോൺ വിവരങ്ങൾ നിർബന്ധമാക്കും.
ന്യൂഡൽഹി∙ സെൻസസ് നടപടികൾ 2025ഓടെ കേന്ദ്രം തുടങ്ങുമെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ൽ അവസാനിക്കുന്ന തരത്തിലാണ് സെൻസസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാലുവർഷം വൈകി ആരംഭിക്കുന്നത്. സെൻസസിനു ശേഷം 2028 ഓടെ ലോക്സഭാ മണ്ഡല പുനർനിർണയം നടക്കുമെന്നും കേന്ദ്രത്തിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Sep 26, 2024
തിരുവനന്തപുരം ∙ വാർഡുകളുടെ എണ്ണം കൂടാത്ത തദ്ദേശസ്ഥാപനത്തിലും നിലവിലെ വാർഡുകളുടെ അതിർത്തി മാറുമെന്നു സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗരേഖ. ഇതോടെ വാർഡുകളുടെ പേരും നമ്പറും വീട്ടുനമ്പറും മാറേണ്ടിവരും. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് വാർഡ് പുനർവിഭജനത്തിന്റെ ഒരു മാനദണ്ഡം.
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.