Activate your premium subscription today
Sunday, Apr 20, 2025
ഇംഫാൽ ∙ മണിപ്പുർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച ബിരേൻ സിങ്ങിനെ രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന അഭ്യൂഹം ശക്തമായി. ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേബിനെ രാജ്യസഭയിലേക്ക് അയച്ച മാതൃക മണിപ്പുരിലും തള്ളിക്കളയാനാവില്ലെന്നു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. കാലാവധി പൂർത്തിയാക്കുന്നതിന് ഒരു വർഷം മുൻപായിരുന്നു ബിപ്ലവ് കുമാറിന് രാജിവയ്ക്കേണ്ടി വന്നത്. യുഎസ് സന്ദർശനം കഴിഞ്ഞ് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി മണിപ്പുരിലെ സ്ഥിതി വിശകലനം ചെയ്തതായി ബിജെപി നേതാക്കൾ പറഞ്ഞു. മണിപ്പുർ ബിജെപിയിലെ മുതിർന്ന നേതാക്കൾ അടുത്ത ദിവസം ഡൽഹിയിലേക്കു പോകും. പുതിയ മുഖ്യമന്ത്രിയെ വൈകാതെ നിശ്ചയിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപ്രതി ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഇംഫാൽ ഈസ്റ്റിൽ മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി നടന്നു. പുതിയ മുഖ്യമന്ത്രിയെ ഉടൻ തിരഞ്ഞെടുത്തില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് മെയ്തെയ് പൗരസംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബിരേൻ സിങ്ങിനെ സമ്മർദം ചെലുത്തി പുറത്താക്കിയതിലും രാഷ്ടപതി ഭരണം ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് നോങ്പോക് സാൻജെബാമിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
രാജിവച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിനു പകരക്കാരനെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് മണിപ്പുരിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള കാലാവധി ഇന്നലെ അവസാനിച്ചതോടെ ഭരണഘടനാ പ്രതിസന്ധിയും ഉരുത്തിരിഞ്ഞിരിക്കുകയാണ്. 6 മാസത്തെ ഇടവേളയിൽ നിയമസഭ വിളിച്ചുചേർക്കണമെന്നാണു ഭരണഘടനയിൽ പറയുന്നത്. നിയമസഭ വിളിച്ചുചേർക്കാത്ത സാഹചര്യത്തിൽ നിയമസഭ സ്വയം പിരിച്ചുവിട്ടതായി കണക്കാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും.
ഇംഫാൽ ∙ മണിപ്പുരിൽ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെ ഇംഫാൽ താഴ്വര സംഘർഷഭീതിയിൽ. ആയിരക്കണക്കിനു സൂരക്ഷാസൈനികരെയാണു വിന്യസിച്ചിട്ടുള്ളത്. സമാധാനം തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ചീഫ് സെക്രട്ടറി പി.കെ.സിങ് അഭ്യർഥിച്ചു. 24 മണിക്കൂർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ ഉത്തരവാദിത്തബോധമുള്ള ജനകീയ സർക്കാരിനു മാത്രമേ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നു കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ ബിമോൽ അകോയ്ജം പറഞ്ഞു. സംസ്ഥാനത്തെ പ്രശ്നങ്ങൾക്കു പ്രധാന ഉത്തരവാദി കേന്ദ്രസർക്കാരാണെന്നും മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മണിപ്പുരിൽ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറി. ബിരേൻ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്കു പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ പറ്റാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിഭരണം ആലോചനയിലുള്ളത്.മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവി തുടങ്ങിയവർ ഇന്നലെ വൈകിട്ട് ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ടു സാഹചര്യങ്ങൾ വിശദീകരിച്ചു. എന്നാൽ, രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമില്ല. നിയമസഭ മരവിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
ന്യൂഡൽഹി ∙ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് വിവരം. ബിരേൻ സിങ്ങിനു പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിയിൽ സമവായമായില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ ധരിപ്പിച്ചു.
ന്യൂഡൽഹി∙ മണിപ്പുരിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്നു ബിരേൻ സിങ് രാജിവച്ചു എന്നു സാങ്കേതികമായി പറയാമെങ്കിലും പാർട്ടിക്കുള്ളിലെ അതൃപ്തി ബിരേനെ പുറത്താക്കുകയായിരുന്നു എന്നതാണ് വാസ്തവം. സംസ്ഥാന ബിജെപിക്കുള്ളിൽ ബിരേനെതിരെ രൂപപ്പെട്ട എതിർപ്പും മണിപ്പുർ കലാപത്തിന്റെ പേരിൽ പാർട്ടി കേന്ദ്രനേതൃത്വം നേരിട്ട വിമർശനങ്ങളുമാണ് മുഖ്യമന്ത്രിയുടെ രാജിയിലേക്കെത്തിച്ചത്.
കഴിഞ്ഞ 21 മാസമായി കലാപക്കെടുതിയിലായിരുന്ന മണിപ്പുരിലെ മുഖ്യമന്ത്രി ബിരേൻ സിങ് ഒടുവിൽ രാജിവച്ചു. ഒരു ഭരണാധികാരി എങ്ങനെയാവരുത് എന്നതിന് ഉദാഹരണമായി മാറിയ അദ്ദേഹത്തിന്റെ രാജി ഇപ്പോഴെങ്കിലും സംഭവിച്ചല്ലോ എന്ന് ആശ്വസിക്കാം. എന്നാൽ, ഈ രാജി ഉത്തരമാവുകയല്ല, ചോദ്യങ്ങളുയർത്തുകയാണ് ചെയ്യുന്നത്.
Results 1-10 of 91
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.