Activate your premium subscription today
Friday, Apr 18, 2025
ഉപഭോക്താക്കളെയും വ്യാപാരികളെയും വെട്ടിലാക്കി സംസ്ഥാനത്ത് സ്വർണത്തിന് (Kerala gold price) ഇന്നു ‘പല വില’. വിലനിർണയത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതയുള്ളത് ഉപഭോക്താക്കൾക്കും ആശയക്കുഴപ്പമാവുകയാണ്. ഇന്നലെ ഔൺസിന് 3,357 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില ഇന്നുള്ളത് 3,315 ഡോളറിൽ.
ആഭരണ (gold) പ്രേമികളുടെയും വിവാഹം പോലുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണ വിലയുടെ (gold rate) കുതിച്ചുകയറ്റം. സംസ്ഥാനത്തും (Kerala gold price) ദേശീയതലത്തിലും രാജ്യാന്തര വിപണിയിലും വില റെക്കോർഡ് തിരുത്തി. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും ഉയർന്ന് പുതിയ ഉയരം തൊട്ടു.
അക്ഷയതൃതീയയും വിവാഹസീസണും മുന്നിൽനിൽക്കേ, ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശങ്ക നൽകി സ്വർണവില വീണ്ടും കുതിച്ചുകയറുന്നു. കഴിഞ്ഞ ഏതാനും ദിവസമായ താഴേക്കിറങ്ങിയ വിലയാണ് ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് ഒറ്റയടിക്ക് കുതിച്ചുകയറിയത്.
സ്വർണാഭരണ (gold) പ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം പകർന്ന് സ്വർണവില (gold rate) ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ (Kerala gold price) ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.
മലയാളികൾ വിഷു ആഘോഷിക്കുന്ന ഇന്ന് സ്വർണവിലയിൽ (gold rate) ആഭരണപ്രേമികൾക്ക് ആശ്വാസം സമ്മാനിച്ച് നേരിയ വിലക്കുറവ്. ഗ്രാമിന് (Kerala gold price) 15 രൂപ കുറഞ്ഞ് വില 8,755 രൂപയും പവന് 120 രൂപ താഴ്ന്ന് 70,040 രൂപയുമായി. രാജ്യാന്തര വില ആവേശം വിട്ടൊഴിഞ്ഞ് നിന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. സ്വർണക്കുതിപ്പിന്റെ വർഷമായി മാറുകയാണ് 2025. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 രൂപയിൽ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്; ഗ്രാമിന് 520 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കും.
സ്വർണാഭരണ പ്രിയരുടെയും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു മുതൽ രണ്ടരരൂപ വരെയാണ് വർധിക്കാറ്.
ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെ വിശേഷ ആവശ്യങ്ങൾക്കായി സ്വർണാഭരണം (Gold) വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാക്കി സ്വർണവില (gold rate) വീണ്ടും മേലോട്ട്. യുഎസ്-ചൈന വ്യാപാരപ്പോര് കൂടുതൽ വഷളായതും ആഗോള സാമ്പത്തികരംഗം കടുത്ത അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതും ഓഹരി വിപണി ഇടിയുന്നതും മൂലം സ്വർണ നിക്ഷേപത്തിന് വൻ സ്വീകാര്യത (safe-haven demand) കിട്ടുന്നതാണ് വില വീണ്ടും കുതിക്കാൻ വഴിവച്ചത്.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) ഇന്നും കനത്ത ഇടിവ്. രാജ്യാന്തര സ്വർണവില സാമ്പത്തിക വിദഗ്ധരെ പോലും അമ്പരിപ്പിച്ച് 2,960 ഡോളറിലേക്ക് നിലംപൊത്തി. എന്താണ് സ്വർണത്തിൽ സംഭവിക്കുന്നത്?
Results 1-10 of 223
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.