Activate your premium subscription today
Monday, Apr 21, 2025
കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന് തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന് ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്. ∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന് ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
തമിഴക വെട്രി കഴകം...തമിഴ് സിനിമയിലെ ഡിസ്റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്നാട് രാഷ്ട്രീയത്തിലും ഡിസ്റപ്ഷന് തീര്‍ക്കുകയെന്ന
തലൈവർ, തമിഴ് സൂപ്പർസ്റ്റാർ, സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74-ാം പിറന്നാൾ മധുരം. പ്രായം വെറും നമ്പർ എന്നോണം സിനിമകളിൽ ഇന്നും ത്രസിപ്പിക്കുന്ന നായകതാരമായി മിന്നുന്ന രജനികാന്തിന്റെ അഭിനയജീവിതവും അരനൂറ്റാണ്ടിലേക്ക് അടുക്കുകയാണ്.
ചെന്നൈ ∙ സിനിമകൾ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു.
റിയാദ് ∙ സൗദി അറേബ്യയിലെ സിനിമാ വ്യവസായം കുതിച്ചുയരുന്നു. ഈ വർഷം ആദ്യ പകുതിയിൽ 421.8 ദശലക്ഷം റിയാലിന്റെ വരുമാനം നേടി സൗദി സിനിമ വലിയ നേട്ടം കൈവരിച്ചു. ഏകദേശം 8.5 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ വ്യക്തമാക്കി. സൗദി ഫിലിം കമ്മീഷന്റെ
ചെന്നൈ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാളത്തിന്റെ ചുവടുപിടിച്ച് തമിഴ് സിനിമയും. ചലച്ചിത്ര വ്യവസായത്തിലെ ലൈംഗിക പീഡന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി (ഐസിസി) നടികർ സംഘം (സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ) പുനഃസംഘടിപ്പിച്ചു. നടി രോഹിണിയെ ഐസിസി അധ്യക്ഷയായി ചെന്നൈയിൽ
കാലം എൺപതുകളുടെ ആദ്യ പകുതി. തമിഴ് സിനിമയിൽ സ്റ്റൈൽ മന്നൻ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയിൽ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ഭാഷകളിലും അവരേക്കാൾ പ്രതിഫലം വാങ്ങി നിർമാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകർ ഉന്മാദത്തോളമെത്തുന്ന ആരാധനയോടെ കൊണ്ടാടിയ ഒരു താരമുണ്ടായിരുന്നു– സുമൻ തൽവാർ. അന്നത്തെ മദ്രാസിൽ, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോൾ സുമൻ തമിഴ്, തെലുങ്ക് തിരകളിൽ ആവേശം പടർത്തിയ റൊമാന്റിക് ഹീറോയായി. ആയോധന കലകളിലെ മെയ്വഴക്കം ആക്ഷൻ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിർത്തി. റൊമാന്റിക് ആക്ഷൻ ഹീറോയായി സുമൻ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാൽ, 1985 മേയ് 18ന് എല്ലാം കീഴ്മേൽ മറിഞ്ഞു. ആവേശത്തിന്റെ മുൾ മുനയിൽ സിനിമാ ഷോയ്ക്കിടെ തിയറ്ററിൽ വൈദ്യുതി നിലച്ചതു പോലെയുള്ള അനുഭവം. അത്യുന്നതങ്ങളിൽ നിന്നൊരു വൻ വീഴ്ച. ഹേമ കമ്മിറ്റി റിപ്പോർട്ടും താരങ്ങൾക്കും സംവിധായകർക്കുമെതിരായ ആരോപണങ്ങളും മലയാള സിനിമയിൽ ഭൂകമ്പം തീർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കഥയാണു സുമൻ തൽവാറിന്റേത്. 26–ാം വയസ്സിൽ, ലോകം കാൽക്കീഴിലാണെന്ന പ്രതീതിയിൽ നിൽക്കെ
കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ മരിച്ചു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ സംഘട്ടന ചിത്രീകരണത്തിനു മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം.
ചെന്നൈ ∙ പ്രശസ്ത തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ചലച്ചിത്ര–രാഷ്ട്രീയ ബന്ധം ഒരു സിനിമയാക്കിയാൽ അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും. എംജിആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ ഖുഷ്ബുവരെയും അതിൽ കഥാപാത്രങ്ങളായി വരും. അതിൽ ചിലർ വെള്ളിത്തിരയിലെ സൂപ്പർ പരിവേഷം രാഷ്ട്രീയ തട്ടകത്തിലും നിലനിർത്തിയപ്പോൾ മറ്റു ചിലർ സഹ നടന്മാരുടെ റോളിലേക്ക് ഒതുങ്ങി. ജൂനിയർ ആർട്ടിസ്റ്റ് വേഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരുമുണ്ട്. തമിഴകത്ത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ പാമ്പും കോണിയും കളിയിലേക്കാണ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ആരാധകരുടെ ദളപതി റിലീസാകുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട തുടർ ചലനങ്ങൾ തമിഴ്നാട്ടിൽ നിലച്ചിട്ടില്ല. മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ നൂറായിരം സിനിമാക്കാരിലൊരാളായി മാത്രം ദളപതിയുടെ ശ്രമവും അവസാനിക്കുമോ?. തമിഴക രാഷ്ട്രീയം ഫ്ലാഷ് ബാക്കടിക്കുമ്പോൾ രണ്ടിനുമുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്.
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.