Activate your premium subscription today
Friday, Apr 18, 2025
എല്ലാ സമയത്തും ദാഹം തോന്നുകയും വെള്ളം കുടിക്കാൻ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ (Polydipsia). ഇടയ്ക്കൊക്കെ ദാഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പോളിഡിപ്സിയ എന്ന അവസ്ഥ, ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇൻസിപ്പിഡസ് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ നിന്ന് ജലാംശം
മിക്കവർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിൽ വരാം. വിയർപ്പു മൂലമോ ചർമത്തിലെ അണുബാധ മൂലമോ ആകാം ഈ ചൊറിച്ചിൽ. എന്നാൽ വിദഗ്ധർ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചിൽ ലിംഫോമ, ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ ലക്ഷണമാവാം എന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസർ ആണ് ലിംഫോമ.
മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര, സുധിയുടെ ഭാര്യ രേണുവിനു സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. വിരലടയാളം പോലെ ആളെ തിരിച്ചറിയാനുള്ള ഒരു സവിശേഷതയായ ഇതിനെ ഓഡർ പ്രിന്റ് (odor print) എന്നാണു വിളിക്കുന്നത്. വിയർപ്പ് ശരീരത്തിനുള്ളിൽ നിന്നു വരുമ്പോൾ അതിനു ഗന്ധമുണ്ടാവില്ല. നമ്മുടെ തൊലിപ്പുറത്തുള്ള ബാക്ടീരിയകളാണ് വിയർപ്പിനു ഗന്ധം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ കക്ഷത്തിൽ ഏകദേശം ഒരു ചതുരശ്ര സെന്റിമീറ്ററിൽ ഏകദേശം 10 ലക്ഷം ബാക്ടീരിയയുണ്ട്. ഇവ നമ്മുടെ വിയർപ്പുമായി പ്രവർത്തിക്കും. ഗന്ധങ്ങൾ പലതരം, അവയുണ്ടാക്കുന്ന രാസവസ്തുക്കളും പലതാണ്. 3-മീഥൈൽ -2- ഹെക്സനോയിക് ആസിഡ് ആടിന്റെ ശരീരഗന്ധത്തിനു സമാനമായ മണവും 3-ഹൈഡ്രോക്സി -3-മീഥൈൽ -2-ഹെക്സനോയിക് ആസിഡ് ജീരകമണവും 3-മീഥൈൽ -3-സൾഫാനിൽഹെക്സെയ്ൻ-1-ഓൾ ഉള്ളിയുടേതു പോലുള്ള ഗന്ധവും ഉണ്ടാക്കും.
ശരീരദുര്‍ഗന്ധം പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ദുർഗന്ധത്തിനു കാരണം വിയർപ്പുനാറ്റമല്ല. മറിച്ച് ചര്‍മത്തിലെ ബാക്ടീരിയകൾ വിയർപ്പുമായി കലരുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. നല്ലതും ചീത്തയുമായ ബാക്ടീരിയ ഉള്ളതുകൊണ്ട് ശരീരദുർഗന്ധവും വ്യത്യസ്തമായിരിക്കും. ഹോർമോൺ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം, പ്രമേഹം,
ഒമിക്രോണിന്റെ പുതിയ ഉപവകഭേദങ്ങളായ ബിഎ.5, ബിഎ.4 എന്നിവ മൂലം പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഓരോ പുതിയ വകഭേദങ്ങള്‍ ആവിര്‍ഭാവം ചെയ്യുമ്പോഴും കോവിഡ് ലക്ഷണങ്ങളില്‍ പുതിയത് ചിലതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടാറുണ്ട്. തൊണ്ടവേദന, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, തുമ്മല്‍, തുടര്‍ച്ചയായ
വിയർപ്പ് ഒരു സ്വാഭാവികമായ പ്രക്രിയ ആണ്. ചൂടു കാലാവസ്ഥയിൽ നമ്മൾ വിയർക്കും. കഠിനമായ ശാരീരികാധ്വാനം ചെയ്യുമ്പോഴും വർക്കൗട്ടിനു ശേഷവും വിയർക്കുക സ്വാഭാവികം. ശരീരത്തിന്റെ താപനില വർധിക്കുമ്പോൾ ഒന്നു തണുപ്പിക്കാൻ ശരീരം കണ്ടെത്തുന്ന മാർഗമാണ് വിയർക്കൽ. ശരീരതാപനില 98.6 F ആയി നിലനിർത്താൻ ശരീരം സോഡിയം,
വെറുതെയിരിക്കുമ്പോൾ പോലും കൈപ്പത്തിയും കാൽപത്തിയും വല്ലാതെ വിയർക്കും. അതേത്തുടർന്നുണ്ടാകുന്ന അണുബാധകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറേ. കൈയും കാലും അമിതമായി വിയർക്കാറുണ്ടെങ്കിൽ തീർച്ചയായും ചികിൽസ തേടണമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി.
ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥകളെയും മാറ്റങ്ങളെയും പറ്റി മുൻകൂട്ടി സൂചനകൾ ലഭിക്കാൻ വിയർപ്പുതുള്ളികളെ പ്രയോജനപ്പെടുത്തുന്ന ബയോ സെൻസർ സാങ്കേതിക വിദ്യ വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ഗവേഷകൻ ഡോ. എ. എം. വിനു മോഹൻ. തമിഴ്നാട്ടിലെ കാരൈക്കുടിക്കടുത്ത് സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച്
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.